Kerala

റദ്ദാക്കിയത് മൂന്നുകോടിയോളം റേഷന്‍ കാര്‍ഡുകള്‍ ; ആഹാരം കിട്ടാതെ പതിനൊന്നുകാരി മരിച്ച കേസില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന പേരില്‍ രാജ്യത്ത് മൂന്ന് കോടിയോളം റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി അതീവഗുരുതരമായ വിഷയമാണെന്ന് സുപ്രീംകോടതി. വിഷയത്തില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി.

 

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ മൂന്നുകോടിയോളം റേഷന്‍ കാര്‍ഡുകര്‍ റദ്ദാക്കിയനടപടി അതീവഗുരുതര വിഷയമാണെന്ന് സുപ്രീംകോടതി.ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ മൂന്ന് കോടി റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കിയെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. വിഷയത്തില്‍ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണം തേടി. റേഷന്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ പട്ടിണി കിടന്നു മരിച്ചെന്നു ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് സ്വദേശി കൊയ്ലി ദേവി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി നിര്‍ദേശം. ഗുണഭോക്താവിന് ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് നല്‍കാതെയായിരുന്നു സര്‍ക്കാര്‍ കാര്‍ഡുകള്‍ റദ്ദാക്കിയത്. ഇതോടെ, പലര്‍ക്കും റേഷന്‍ വിഹിതം ലഭിക്കാതെയായി. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനുകീഴിലെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യം.

2018 സെപ്റ്റംബര്‍ 28ന് ഝാര്‍ഖണ്ഡിലെ സിംദെഗ ജില്ലയിലാണ് 11 വയസുകാരി പട്ടിണി മൂലം മരിച്ചത്. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിനുകീഴിലെ പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. എന്നിങ്ങനെയായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2018 സെപ്റ്റംബര്‍ 28ന് ഝാര്‍ഖണ്ഡിലെ സിംദെഗ ജില്ലയില്‍ പട്ടിണി മൂലം മരിച്ച 11 വയസുകാരി സന്തോഷിയാണ് പട്ടിണി മൂലം മരിച്ചത്.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കേന്ദ്രം നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയം റേഷന്‍ കാര്‍ഡ് റദ്ദാക്കിയതിന്റെയും പട്ടിണി മരണത്തിന്റെയും ആണെന്ന് കൊയ്ലി ദേവിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് പറഞ്ഞു. ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ അധികൃതര്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കിയതോടെ 2017 മാര്‍ച്ച് മുതല്‍ റേഷന്‍ ലഭിച്ചില്ലെന്നും പട്ടിണി കിടന്ന് തന്റെ മകള്‍ മരിക്കുകയായിരുന്നുവെന്നും കൊയ്ലി ദേവിയുടെ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ പട്ടിണി മൂലമല്ല മരണങ്ങള്‍ സംഭവിക്കുന്നതെന്നും ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ആര്‍ക്കും ഭക്ഷണം നിഷേധിച്ചിട്ടില്ലെന്നും കേന്ദ്രം കോടതിയില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.