Home

രാജ്യത്ത് അതിതീവ്ര കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും ; നീതി ആയോഗ് റിപ്പോര്‍ട്ട്

ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിലെ വിദഗ്ധ സമിതിയുടെ കണക്കുകൂട്ടല്‍

ന്യൂഡല്‍ഹി : രാജ്യത്ത് അതിതീവ്രമായ കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്ന് നീതി ആയോഗിന്റെ വിലയിരുത്തല്‍. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും മരണ നിരക്ക് ഈ മാസം കുത്തനെ ഉയര്‍ന്നുവെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെ ത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ് നീതി ആയോഗിലെ വിദഗ്ധ സമിതിയുടെ കണക്കുകൂട്ടല്‍.

തിങ്കളും ചൊവ്വയും കോവിഡ് പ്രതിദന രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിനു മുകളിലെത്തിയ ശേഷം ഇന്നലെ 3.62 ലക്ഷമായി ഉയര്‍ന്നു. ഇന്ന് നേരിയ കുറവുണ്ടായത് ആശ്വാസമായെങ്കിലും മരണനിരക്കില്‍ മാറ്റമുണ്ടായില്ല. ഇന്ന് നാലായിരം മരണം സ്ഥിരീകരിച്ചു.3,43,144 പേര്‍ക്കാണ് ഇന്ന് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തില്‍ കോവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്നാണ് നീതി ആയോ ഗിലെ വിദഗ്ധ സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. തരംഗം നിയന്ത്രിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നും പോസിറ്റിവിറ്റി റേറ്റ് കുറയാതെ പ്രാദേശിക നിയന്ത്രണം പിന്‍വലി ക്കരുതെന്നും നീതി ആയോഗ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ദേശീയ പോസിറ്റിവിറ്റി റേറ്റ് കുറയുന്നത് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാന്‍ കഴിയാത്തതുകൊണ്ടാണെന്നാണ് വിലയിരുത്തല്‍. ഡിസംബറോടെ വാക്‌സിനേഷന്‍ പരമാവധി ആളുകളിലെത്താതെ മറ്റു മാര്‍ഗ മില്ല. അപ്പോഴും മൂന്നാം തരംഗത്തിന്റെ ഭീഷണിയും നിലനില്‍ക്കുന്നു. ഈ വര്‍ഷവും സ്‌കൂളുകള്‍ തുറക്കാനാകും എന്ന പ്രതിക്ഷ ഇപ്പോള്‍ സര്‍ക്കാരിലെ വിദഗ്ധര്‍ക്കില്ല.

ഏപ്രിലില്‍ 0.7 ശതമാനമായിരുന്ന കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആര്‍) മേയ് തുടക്കത്തില്‍ 1.1 ശത മാനമായി മരണസംഖ്യ ഉയര്‍ന്നു. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും കേസുകള്‍ കുറയുമ്പോള്‍ കര്‍ ണ്ണാടകത്തിലും കേരളത്തിലും മാറ്റമില്ലാതെ തുടരുകയാണ്. പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തില്‍ 18.3 ശതമാനമായി കുറഞ്ഞു.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.