Breaking News

യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം നാളെ മുതൽ പ്രാബല്യത്തിൽ; ലംഘനങ്ങൾക്ക് കടുത്ത പിഴ

അബുദാബി: തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന വാർഷിക ‘മധ്യാഹ്ന വിശ്രമ നിയമം’ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പ്രാബല്യത്തിൽ വരും. നിയമപ്രകാരം, തുറന്ന സ്ഥലങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശത്തിൻ കീഴിൽ ഉച്ചയ്ക്ക് 12.30 മുതൽ 3.00 വരെ ജോലി നിർബന്ധിതമല്ല.

ഇത് തുടർച്ചയായി 21-ാമത്തെ വർഷമാണ് നിയമം നടപ്പിലാകുന്നത്, ആഗോള തൊഴിൽ സുരക്ഷാ മാനദണ്ഡങ്ങളോട് ചേർന്ന് സുരക്ഷിത തൊഴിൽ പരിസ്ഥിതി വളർത്താനുള്ള യുഎഇയുടെ പ്രതിബദ്ധതയെ ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു. വേനൽക്കാലത്തിലെ കടുത്ത ചൂടിൽ നിന്ന് തൊഴിലാളികളെ ശാരീരികമായി സംരക്ഷിക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.

99% ൽപരം പാലനനിരക്ക്

മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നതിൽ 99%ത്തിലധികം കമ്പനികൾ തുടരുമായി മികച്ച പ്രകടനം കാഴ്ചവച്ചതായി ഇൻസ്പെക്ഷൻ ആൻഡ് കംപ്ലയൻസ് സെക്ടർ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മോഹ്‌സിൻ അൽ നാസി അറിയിച്ചു. ഇത് യുഎഇയുടെ സ്വകാര്യ മേഖലയും ബിസിനസ് സമൂഹവും തൊഴിലാളികളുടെ ക്ഷേമം മുന്നിൽ കണ്ട് പ്രവർത്തിക്കുന്നതിന്റെ ഉദാത്ത ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിൽ സംരക്ഷണ വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ദലാൽ അൽ ഷെഹി നിയമം “വി ദി യുഎഇ 2031” ദൗത്യവിസനുമായി യോജിച്ചുള്ളതാണെന്നും 200-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനും സൗകര്യമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്നും പറഞ്ഞു.

ബോധവത്കരണ ക്യാമ്പെയ്‌നുകളും പരിശോധനകളും

നിയമം കർശനമായി നടപ്പാക്കാൻ മന്ത്രാലയം ബോധവത്കരണ പരിപാടികളും സ്ഥലപരിശോധനകളും ശക്തമാക്കി. ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഈ നടപടികൾ സഹായിക്കുന്നു.

കമ്പനികൾക്ക് വിശ്രമ സൗകര്യങ്ങൾ, കുടിവെള്ളം, ഫസ്റ്റ് എയ്ഡ് കിറ്റുകൾ തുടങ്ങിയവ നൽകേണ്ടതായും നിർദ്ദേശമുണ്ട്. അതേസമയം, സാങ്കേതിക കാരണങ്ങളാൽ നിര്‍ത്തിവെക്കാനാവാത്ത ജോലികൾക്ക്, പ്രത്യേകിച്ച് കോണ്ക്രീറ്റ് ജോലികൾ, വൈദ്യുതി-വെള്ളം പുനസ്ഥാപന ജോലി, ഗതാഗതം തടസപ്പെടുന്ന സാഹചര്യങ്ങൾ തുടങ്ങിയവയ്ക്ക് നിയമത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ജോലികൾക്ക് അധികൃത അനുമതി ആവശ്യമാണ്.

നിയമലംഘനത്തിന് കനത്ത പിഴ

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിക്കായി AED 5,000 വീതം, പരമാവധി AED 50,000 വരെ പിഴ ചുമത്തും. നിയമലംഘനങ്ങൾ 600590000 എന്ന നമ്പറിൽ, മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്പിലൂടെയും അറിയിക്കാം.

തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവബോധം വർദ്ധിപ്പിച്ച് നിയമം പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പരിശോധനയും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.