ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ട് വിവാദം. മൻ മോഹൻ സിംഗിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടുനല്‍കണമെന്നാണ് കോൺഗ്രസ് ആവശ്യം. നിലവിൽ സംസ്കാരം പൊതുശ്മശാനമായ നിഗംബോധ്ഘട്ടിലാണ് നടക്കുന്നത് എന്നാൽ ഇവിടെ സ്മാരകം വേണ്ടായെന്നും പ്രത്യേക സ്ഥലം ഇതിനായി അനുവദിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
അതേ സമയം സംസ്കാരം നിലവിൽ നിഗംബോധ്ഘട്ടിൽ തന്നെ നടക്കട്ടെയെന്നും പിന്നീട് ഒരു പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കാമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ പ്രതികരണം. ഒരു ട്രസ്റ്റ് രൂപികരിച്ചതിന് ശേഷമാവും ആ സ്ഥലം കൈമാറുക എന്നും കേന്ദ്രം അറിയിച്ചു.
മൻ മോഹൻ സിംഗ് പ്രധാന മന്ത്രിയായിരുന്ന മുൻ യുപിഎ സർക്കാരിൻ്റെ കാലത്ത് പ്രധാന മന്ത്രിമാർ ഉൾപ്പടെയുള്ളവർ മരണപ്പെട്ടാല്‍ പ്രത്യേക സ്ഥലം സ്മാരകത്തിനായി അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ഉയർത്തിയാണ് കേന്ദ്രം കോൺഗ്രസിൻ്റെ വാദത്തെ പ്രതിരോധിക്കുന്നത്. അതേ സമയം, രാജ്യത്തിൻ്റെ ആദ്യ സിഖ് പ്രധാനമന്ത്രിയെ അപമാനിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.