Editorial

മുന്നണി രാഷ്‌ട്രീയത്തിലെ `വെള്ളിമൂങ്ങ’കള്‍

ബോക്‌സ്‌ഓഫീസ്‌ ഹിറ്റ്‌ ആയിരുന്ന `വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലെ ബിജു മേനോന്റെ നായക കഥാപാത്രം കേരളത്തിലെ ചില ഈര്‍ക്കിലി പാര്‍ട്ടികളിലെ അധികാരദാഹികളായ നേതാക്കളുടെ തനിസ്വരൂപമായിരുന്നു. ഒന്നോ രണ്ടോ സീറ്റുകള്‍ മാത്രമുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ പോലും മുന്നണി രാഷ്‌ട്രീയത്തിന്റെ സവിശേഷ സ്വഭാവം കാരണം അധികാരത്തില്‍ സ്വാധീനം ചെലുത്തുന്നതും അനര്‍ഹമായി പദവികള്‍ നേടിയെടുക്കുന്ന തും ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിച്ചപ്പോള്‍ സമകാലീനരായ ചില നേതാക്കളെ തന്നെയാണ്‌ പ്രേക്ഷകര്‍ ആ ചിത്രത്തിലെ നായകനില്‍ കണ്ടത്‌.

കേരള കോണ്‍ഗ്രസ്‌ (ബി) നേതാവ്‌ കെ.ബി.ഗണേഷ്‌കുമാര്‍ ഈ ചിത്രത്തിലെ നായകനെ പോലെ സാധാരണക്കാരനല്ല. രാഷ്‌ട്രീയത്തിലും പുറത്തും പ്രതാപിയായ അച്ഛന്റെ മകന്‍ എന്ന നിലയില്‍ ഗണേഷ്‌കുമാര്‍ ധനശേഷിയും സ്വാധീനവും താരതമ്യേന ചെറിയ പ്രായത്തില്‍ തന്നെ ആര്‍ജിച്ചിരുന്നു. മുപ്പത്തിയഞ്ചാമത്തെ വയസില്‍ ആദ്യമായി എംഎല്‍എ ആയതിനൊപ്പം മന്ത്രി പദവി കൂടി കരഗതമായ ഗണേഷ്‌കുമാറിന്‌ യൗവനത്തില്‍ തന്നെ അധികാരത്തിന്റെ രുചി ആവോളം ആസ്വദിക്കാന്‍ സാധിച്ചു. 2001ലും 2011ലും മന്ത്രിയായ അദ്ദേഹത്തിന്‌ രണ്ടാം വട്ടം ലഭിച്ച മന്ത്രി പദവി കൈവിട്ടുപോയത്‌ `കൈയിലിരിപ്പ്‌’ കൊണ്ടു മാത്രമായിരുന്നു. ഭാര്യ യാമിനി തങ്കച്ചി ഫയല്‍ ചെയ്‌ത ഗാര്‍ഹിക പീഡന കേസ്‌ 2013ല്‍ അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയിലാണ്‌ കലാശിച്ചത്‌.

മന്ത്രിസ്ഥാനം തിരിച്ചുകിട്ടാത്തത്‌ കേരള കോണ്‍ഗ്രസ്‌ (ബി) ഏറെ കാലമായുള്ള യുഡിഎഫ്‌ ബാന്ധവം ഉപേക്ഷിക്കുന്നതിനാണ്‌ വഴിവെച്ചത്‌. കേരളത്തില്‍ പതിവായ അഞ്ച്‌ വര്‍ഷം കൂടുമ്പോഴുള്ള അധികാര മാറ്റം മുന്നില്‍ കണ്ട്‌ വീണ്ടും മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യതയില്‍ മനം മയങ്ങി കേരള കോണ്‍ഗ്രസ്‌ (ബി) എല്‍ഡിഎഫിന്റെ പാളയത്തിലെത്തി. ഇടമലയാര്‍ അഴിമതി കേസില്‍ വി.എസ്‌.അച്യുതാനന്ദന്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന ആര്‍.ബാലകൃഷ്‌ണപിള്ളയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും തങ്ങളുടെ കൂടാരത്തിലേക്ക്‌ ആനയിക്കുന്നതിന്‌ തങ്ങളുടെ മുന്‍നിലപാടുകള്‍ എല്‍ഡിഎഫിനും പ്രതിബന്ധമായില്ല.

2016ല്‍ എല്‍ഡിഎഫ്‌ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയപ്പോള്‍ പത്തനാപുരത്ത്‌ നിന്ന്‌ തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച ഗണേഷ്‌കുമാറിന്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്‌ കൈവിട്ടുപോയ മന്ത്രിപദവി തിരിച്ചുകിട്ടുമെന്ന്‌ ഏറെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത്‌ സഫലമായില്ല. ഒരു നിയമസഭാ സീറ്റ്‌ മാത്രമുള്ള കേരള കോണ്‍ഗ്രസ്‌ (ബി)ക്ക്‌ മന്ത്രി സ്ഥാനം നല്‍കാന്‍ എല്‍ഡിഎഫ്‌ വിസമ്മതിച്ചതോടെ ഗണേഷ്‌ കുമാറിന്റെ മോഹങ്ങള്‍ക്ക്‌ തിരിച്ചടിയായി. പകരം ബാലകൃഷ്‌ണപിള്ളക്ക്‌ മുന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ പദവി നല്‍കിയെങ്കിലും മന്ത്രി പദവി കിട്ടാത്തത്‌ ഗണേഷിനെ അതൃപ്‌തനാക്കി. ഇടക്കാലത്ത്‌ എന്‍സിപിയുമായി ലയിച്ച്‌ മന്ത്രി പദവി നേടിയെടുക്കാനൊക്കെ ശ്രമിച്ചെങ്കിലും അത്‌ നടക്കാതിരുന്നപ്പോഴാണ്‌ യുഡിഎഫിലേക്ക്‌ തിരികെ പോകുന്നതിനെ കുറിച്ച്‌ ആലോചിച്ചു തുടങ്ങിയത്‌.

ആലോചന ചര്‍ച്ചകളിലേക്ക്‌ പുരോഗമിച്ചപ്പോഴാണ്‌ ഇടിത്തീ പോലെ കേരള കോണ്‍ഗ്രസ്‌ (ബി) മുന്‍ നേതാവ്‌ ശരണ്യ മനോജിന്റെ വെളിപ്പെടുത്തലുകള്‍ വീണ്ടും വഴിമുടക്കിയായത്‌. സോളാര്‍ കേസിലെ പ്രതി സരിത എഴുതിയ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര്‌ എഴുതി ചേര്‍പ്പിച്ചത്‌ ഗണേഷ്‌ കുമാര്‍ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തല്‍ യുഡിഎഫിലേക്കുള്ള മടക്കമാണ്‌ അസാധ്യമാക്കിയത്‌.

എംഎല്‍എ പദവി കൊണ്ട്‌ തൃപ്‌തിപ്പെടുക മാത്രമേ തല്‍ക്കാലം ഗണേഷ്‌കുമാര്‍ എന്ന `വെള്ളിമൂങ്ങ’ക്ക്‌ മുന്നില്‍ മാര്‍ഗമുള്ളൂ. എല്‍ഡിഎഫിനൊപ്പമാണെങ്കിലും ഇടതുപക്ഷ ആശയങ്ങള്‍ക്ക്‌ നിരക്കാത്ത സ്‌ത്രീവിരുദ്ധത കുടുംബത്തിന്‌ അകത്തും പുറത്തും പ്രവൃത്തിയിലൂടെയും പ്രസ്‌താവനകളിലൂടെയും മുഖമുദ്രയാക്കിയ ഈ നേതാവിനെ എല്‍ഡിഎഫ്‌ എന്തിന്‌ ചുമന്നുകൊണ്ടു നടക്കുന്നു? ഭരണത്തിന്‌ ആവശ്യമായ സീറ്റുകള്‍ തികക്കുന്നതില്‍ ഒരു തരത്തിലും നിര്‍ണായക ശക്തിയല്ലാത്ത ഇത്തരം പാര്‍ട്ടികളും നേതാക്കളും ഏത്‌ മുന്നണിയിലായാലും വിലപേശി അനര്‍ഹമായ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുമ്പോള്‍ മുന്നണി രാഷ്‌ട്രീയത്തിന്റെ ആശയപരമായ വേര്‍തിരിവുകളാണ്‌ അപ്രസക്തമാകുന്നത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.