News

ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിലേക്ക്

കൊച്ചി: ഉരുൾപൊട്ടലിൽ 55 പേരുടെ ജീവൻ നഷ്ടപ്പെട്ട മൂന്നാർ പെട്ടിമുടി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും വ്യാഴാഴ്ച സന്ദർശിക്കും. ദുരന്തം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും മൂന്നാറിൽ ചേരും. മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ വിമർശനം ഉയർന്നിരുന്നു.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരത്തു നിന്ന് ഹെലികോപ്ടറിലാണ് മുഖ്യമന്ത്രിയും ഗവർണറും യാത്ര തിരിക്കുക. ആനച്ചാലിൽ 9.30 നെത്തും. തുടർന്ന് റോഡ്  മാർഗം പെട്ടിമുടിയിലെത്തും. ദുരന്തപ്രദേശങ്ങൾ സന്ദർശിച്ചശേഷം 12 ന് മൂന്നാറിലെ ടീ കൗണ്ടി ഹോട്ടലിൽ എത്തിച്ചേരും. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചർച്ച നടത്തും. കെ.ഡി.എച്ച്.പി ഉദോഗ്യസ്ഥരുമായും ചർച്ച നടത്തും. ദുരന്തം സംഭവിച്ച സ്ഥലത്തെ രക്ഷാപ്രവർത്തനം, ലയങ്ങൾ തകർന്ന തൊഴിലാളികളുടെ പുനരധിവാസം തുടങ്ങിയവയാണ് ചർച്ച ചെയ്യുക. മരിച്ചവരുടെ ആശ്രിതർക്ക് കൂടുതൽ ധനസഹായം, പരിക്കേറ്റവർക്ക് സഹായം, പുനരധിവാസം എന്നിവയും മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ. രണ്ടിന് അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങും.
പെട്ടിമുടിയിലെ രക്ഷാപ്രവർത്തനത്തിന് തടസം വരാത്ത വിധത്തിലാണ് സന്ദർശനം ക്രമീകരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്കും സുരക്ഷാവിഭാഗത്തിനും മാത്രമാകും പെട്ടിമുടിയിലേക്ക് പ്രവേശനം അനുവദിക്കുക. മാധ്യമങ്ങളെയും അനുവദിക്കില്ലെന്നാണ് സൂചന.
തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ ബുധനാഴ്ച രാത്രി മൂന്നാറിലെത്തി. അദ്ദേഹവും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

മരണം 55 ആയി
ഇന്നലെ നടത്തിയ തിരച്ചിലിൽ അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.  ഇതോടെ മരണം 55 ആയി. 15 പേരെക്കൂടി കണ്ടെത്താനുണ്ട്. മുഴുവൻ പേരൈയും കണ്ടെത്തുംവരെ തിരച്ചിൽ തുടരാനാണ് സർക്കാർ നിർദ്ദേശം. ദേശീയ ദുരന്ത നിവാരണസേന, ഫയർ ഫോഴ്‌സ്, പോലീസ്, സന്നദ്ധപ്രവർത്തകർ തുടങ്ങിയവരാണ് തിരച്ചിൽ തുടരുന്നത്.

തിരച്ചിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്
പെട്ടിമുടിയിലെത്തിയ രണ്ടുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നതെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശ് പറഞ്ഞു. ഒരു ഫയർഫോഴ്‌സ് ഉദ്യോഗസ്ഥനും മാധ്യമസ്ഥാപനത്തിന്റെ ഡ്രൈവർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി ബന്ധപ്പെട്ടവരെ നിരീക്ഷണത്തിലാക്കി.
ദുരന്തത്തിന് ഇരയായവരുടെ തമിഴ്‌നാട്ടിലെ ബന്ധുക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെ വൻസംഘമാണ് പെട്ടിമുടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയത്. ഇവരെ തടയാനോ ഒഴിവാക്കാനോ കഴിയുമായിരുന്നില്ല. അനാവശ്യമായി വന്നവരെന്ന് വ്യക്തമായവരെ ഒഴിവാക്കി.
രക്ഷാപ്രവർത്തകർക്ക് മാസ്‌ക് ഉൾപ്പെടെ നിർബന്ധമാക്കിയിട്ടുണ്ട്. ശാരീരികബുദ്ധിമുട്ടുകൾ പ്രകടിപ്പിക്കുന്നവരെ പരിശോധനക്ക് വിധേയമാക്കും. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ദിവസവും നടത്തുന്നുണ്ട്. തിരച്ചിൽൽ നടക്കുന്ന പ്രദേശം അണുമുക്തമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.