Columns

മണിയോര്‍ഡറുകള്‍ അപ്രത്യക്ഷമാകുന്ന ഓണക്കാലം

ഓണക്കാലത്തെ ആഘോഷങ്ങളെക്കുറിച്ചല്ല ഈ കുറിപ്പ്, ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ പണമിടപാടുകളിലൊന്നായ മണിയോര്‍ഡറുകളെക്കുറിച്ചാണ്. അമ്പതുകളിലെ ഓര്‍മകളില്‍ നിന്നും ചിലതുമാത്രം പകര്‍ത്താന്‍ ശ്രമിക്കുകയാണിവിടെ.

പി ആര്‍ കൃഷ്ണന്‍

മുംബൈയുടെ തെക്കുഭാഗത്ത് കൊളാബ തൊട്ട് വടക്ക് കിഴക്ക് അംബര്‍ നാഥ് വരെയും, വടക്ക് പടിഞ്ഞാറ് വിരാര്‍ വരെയും ഇന്നത്തേതു പോലെ യല്ലെങ്കി ലും എല്ലാ സബര്‍ബര്‍ സ്റ്റേഷന്‍ പ്രദേശങ്ങളിലും അമ്പതുകളില്‍ മലയാളിക ളും മലയാളി സംഘടനകളുമുണ്ടായിരുന്നു. ഇവിടങ്ങളിലെ പോസ്റ്റോഫീസുക ളില്‍ അന്നാളുകളിലെ ഓണക്കാലത്ത് മലയാളികളുടെ തിക്കും തിരക്കു മായി രുന്നു. ഓണത്തിന് രണ്ടാഴ്ച മുമ്പേ തപാലാപ്പീസുകളില്‍ നീണ്ടനിര കാണാം. മിക്കവരുടെയും കൈകളില്‍ ഒന്നിലധി കം മണിയോര്‍ഡര്‍ ഫോറങ്ങളുണ്ടാ കും. അച്ഛനമ്മമാര്‍ക്ക്, സഹോദരിമാര്‍ക്ക്, ഭാര്യമാര്‍ക്ക് അങ്ങനെ പോകുന്നു കൈകളില്‍ മുറു കെപ്പിടിച്ച ചിട്ടയായി പൂരിപ്പിച്ച മണിയോര്‍ഡര്‍ ഫോറങ്ങള്‍.

 ജോലിയുണ്ടെങ്കിലും മാസശമ്പളം ചെലവിനും നാട്ടിലേക്ക് അയ യ്ക്കാനും തിക യാതെ വായ്പ വാങ്ങി യും ലോണെടുത്തും മറ്റുമാണ് പലരും അക്കാ ലത്ത് ജീവിച്ചിരുന്നത്. മാസങ്ങള്‍ ക്കു മുമ്പെടുത്ത കടം വീട്ടാന്‍ പറ്റിയിട്ടി ല്ലെങ്കിലും ഓണമായാല്‍ വീണ്ടും കടമെടു ക്കും. അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്നും അഡ്വാന്‍സ് വാ ങ്ങും. പലിശ വാങ്ങി കടം കൊടുക്കുന്ന ഛോട്ടാ സേഠുമാര്‍ മല യാളികള്‍ക്കിടയില്‍ അക്കാലത്തും വിരളമാ യിരുന്നില്ല. അല്ലെങ്കില്‍ തൊഴില്‍ സ്ഥാപനങ്ങളിലെ പടി വാതിലുകളില്‍ സ്ഥിരം സന്ദര്‍ശന ത്തിനെ ത്തുന്ന ദീര്‍ഘകായന്മാരായ പഠാണികളില്‍ നിന്നോ, തൊ ട്ടടുത്ത മാര്‍വാ ഡി ഷോപ്പുടമയില്‍ നിന്നോ, കൂ ടെ ജോലി ചെയ്യുന്ന ഭയ്യമാരില്‍ നിന്നോ ആയിരി ക്കും പണം പലിശയ്ക്കു വാങ്ങുന്നത്. അ ല്ലെങ്കില്‍, അക്കാലത്ത് വ്യാപകമായി നടത്തപ്പെട്ടിരുന്ന കുറിക ളില്‍ നിന്നോ മറ്റു മായിരിക്കും കടമെ ടുക്കുക. ഈ പണവു മായാണ് ഇവര്‍ പോസ്റ്റോഫീസുകളിലെ ത്തുക.

 ഇതില്‍ പലര്‍ക്കും ലീവെടുത്തു വേണമായിരുന്നു പോസ്റ്റോഫീസുകളിലെത്താന്‍. പകല്‍ ജോലി ക്കാ ര്‍ നൈറ്റ്ഷിഫ്റ്റുകാരെ ഏല്‍പിക്കും. ഓണക്കാലത്തേതുപോലെയുള്ള തള്ളിക്കയറ്റമില്ലെങ്കിലും ഈ ദ്, ക്രിസ്മസ് നാളുകളിലും പോസ്റ്റോഫീസുകളില്‍ മലയാളികളുടെ തിരക്കുണ്ടാവും. മഴയെ കാ ത്തിരി ക്കുന്ന വേഴാമ്പലുകളെപ്പോലെ ഈ മണിയോര്‍ഡറുകളും പ്രതീക്ഷിച്ചിരിക്കുന്നവരായിരിക്കും നാട്ടി ന്‍ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീട്ടുകാരും.

 ഇത്തരത്തിലുള്ള മണിയോഡറുകള്‍ ചെന്ന ശേഷമേ നാട്ടില്‍ ബന്ധുക്കള്‍ക്ക് ആശ്വാസമാകൂ. ഇത് ബോം ബെ മഹാനഗരിയിലെ മലയാളി മണിയോര്‍ഡറു കളുടെ കഥ മാത്രമല്ല, മറ്റ് ഇന്ത്യന്‍ സംസ്ഥാ നങ്ങളിലും കുടിയേറിപ്പാര്‍ക്കുന്ന മലയാളികളുടെ മുഴുവന്‍ കഥയാണ്. പ്രവാസി മലയാളികളുള്ള വി ദേശ-പാ ശ്ചാത്യ രാജ്യങ്ങളിലെ പോസ്റ്റോഫീസുകളില്‍ ഓണം-ഈദ്-ക്രിസ്മസ് കാലങ്ങ ളില്‍ മലയാളി കളുടെ തിരക്കുണ്ടാവുകയില്ല. അവരുടെ പണമിടപാടുകള്‍ മറ്റു പല ചാനലുകള്‍ വഴിയായിരിക്കും നട ക്കുക. എന്നാല്‍ ഗള്‍ഫ് മലയാളി കളിലെ ഒരു വലിയ വിഭാഗം കള്ളക്കടത്തു വഴികളില്‍ക്കൂടിയായിരുന്നു അ ക്കാലത്ത് പണം എ ത്തിച്ചിരുന്നത്. വിസയും പാസ്‌പോര്‍ ട്ടുമില്ലാതെ ഇന്ത്യ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അനധികൃതമായി കപ്പലുകള്‍ വഴി ഗള്‍ഫ് നാടുകളിലെത്തി ജോലി ചെയ്യുന്നവര്‍ നിയമാനുസൃതം അന്നാടുകളിലെ ജോ ലിക്കാരായി അംഗീകരിക്കപ്പെടുന്നതുവരേയ്ക്കും വലിയ കമ്മിഷന്‍ കൊടുത്തു കൊണ്ടാണ് ഏജന്‍സി വഴി പണം എത്തിച്ചുകൊണ്ടിരുന്നത്. ഉത്സവസമയമടുത്താല്‍ ഇത്തരം ഏ ജന്റുമാര്‍ക്ക് കൊയ്ത്തു കാലമായി രു ന്നു.

പ്രവാസിമലയാളികള്‍ ജോലി ചെയ്ത് ജീവിതം കഴിക്കുന്ന കേരളേതര ഇന്ത്യന്‍ പ്രദേ ശങ്ങളിലെ പോസ്റ്റോ ഫീസുകളില്‍ ഓണമടുത്താല്‍ മണിയോര്‍ഡറുകള്‍ അ യയ്ക്കാ നുള്ള തിരക്കുകള്‍ പോലെ ജന്മനാട്ടിലെ തപാലാപ്പീസുകളുടെ പരിസരത്തും ആള്‍  ക്കൂട്ടമുണ്ടായിരിക്കും. മണിയോര്‍ഡര്‍ വൈകുന്നതില്‍ ഉത്കണ്ഠപ്പെടുകയും വേവ ലാതിപ്പെടുകയും ചെയ്യുന്നവരായിരിക്കും അക്കൂ ട്ടത്തിലധികവും. തന്നെയു മല്ല, പോസ്റ്റോഫീസുകളില്‍ ചെന്നാണ് മണിയോ ര്‍ഡര്‍ പണം വാങ്ങുന്നതെങ്കില്‍ ശിപായിമാര്‍ക്ക് കൈപ്പു ണ്യം നല്‍കേണ്ടതുമില്ല. വന്ന പണം വേഗം കിട്ടുകയും ചെയ്യും.

തോള്‍ബാഗുകളില്‍ മണിയോര്‍ഡര്‍ക്കെട്ടുകളുമായി ചിങ്ങമഴയില്‍ കുണ്ടും കുഴികളും ഊടുവഴികളും താണ്ടി ഒട്ടനവധി വീടുകള്‍ കയറിയിറേങ്ങണ്ട ബുദ്ധിമുട്ടുകള്‍ ഒഴിവായിക്കിട്ടുന്നതില്‍ ശിപായിമാര്‍ക്കും സന്തോഷമായിരിക്കും. എന്നാലും കേരളക്കരയില്‍ അങ്ങോളമിങ്ങോളമുള്ള തപാലാപ്പീസുകളിലെ ജീവ നക്കാര്‍ക്കു കൈനിറയെ പണം ലഭിക്കുന്ന സുവര്‍ണാവസരങ്ങള്‍ കൂടിയായിരിക്കും ഓണക്കാലം.

എന്നാല്‍ ഓണക്കാലത്തെ മണിയോര്‍ഡര്‍ ഫോറങ്ങളുമായുള്ള മലയാളികളുടെ തിക്കും തിരക്കും മും ബൈയിലും മറ്റു പട്ടണങ്ങളിലും ഇപ്പോള്‍ കാണാന്‍ കഴിയില്ല. നാട്ടി ലും ഇക്കാലത്ത് തപാല്‍ ശിപായി മാരുടെ സന്ദര്‍ശനം കുറഞ്ഞുപോയിരിക്കുന്നു. പണമൊഴുക്കു കുറഞ്ഞതുകൊണ്ടല്ല, മാര്‍ഗങ്ങള്‍ മാറു കയും പണമിടപാടുകളുടെ ചാനലുകള്‍ വര്‍ദ്ധിക്കുകയും ചെയ്ത്തതുകൊണ്ടാണിത്.

മുന്‍കാലത്ത് മറുനാടന്‍ മലയാളികളില്‍ അപൂര്‍വം ചിലര്‍ മാത്രം- ഉദ്യോഗസ്ഥരിലും വ്യാപാരികളിലുമാ യി – ബാങ്കുകള്‍ മുഖേനയാണ് പണമിടപാടുകള്‍ നടത്തിയിരുന്ന ത്. എന്നാല്‍ അത്തരക്കാരുടെ ജന്മസ്ഥ ലങ്ങളില്‍ ബാങ്കുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മറുനാടുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ഓപ്പ റേറ്റ് ചെയ്യുന്നവര്‍ക്കു പോലും ജന്മനാടുകളിലേക്ക് മണി ട്രാന്‍സ്ഫര്‍ നടത്തുന്നതും ചെക്കുകളോ ഡ്രാഫ്റ്റു കളോ അയച്ച് പണമിടപാടുകള്‍ നടത്തുന്നതും വിഷമമായിരുന്നു. അക്കാരണംകൊണ്ടുതന്നെ ബാങ്ക് അ ക്കൗണ്ട് ഉണ്ടായിരുന്നവര്‍ പോലും പോസ്റ്റോഫീസുകള്‍ വഴിയായിരുന്നു പണമയച്ചിരുന്നത്. മാത്രമല്ല, മ ണിയോര്‍ഡര്‍ പണം കിട്ടേണ്ട ആളുകളുടെ പേരോടു ചേര്‍ത്ത്, അച്ഛന്റെയോ അമ്മയുടെയോ ഭര്‍ത്താവി ന്റെയോ പേരുകളും ഒപ്പം കുടുംബപ്പേര്, അംശം, ദേശം മുതലായി അങ്ങോട്ടെത്തേണ്ട വഴി, താലൂക്ക് എ ന്നീ വിവരങ്ങളെല്ലാം ചേര്‍ത്തെഴുതിയിരിക്കണം.

ഇങ്ങനെ വ്യക്തമായി മേല്‍വിലാസങ്ങളെഴുതാത്തതിന്റെ പേരില്‍ തിരിച്ചയയ്ക്കപ്പെട്ട മണിയോര്‍ഡറുകള്‍ അക്കാലത്ത് സാധാരണമായിരുന്നു. മറ്റൊരു വസ്തുത അക്കാല ത്തെ പ്രവാസിമലയാളികളിലധികം പേര്‍ ക്കും ഇംഗ്ലീഷ് അറിയുമായിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ആര്‍ക്കുമുണ്ടാകുമെന്നു തോന്നു ന്നില്ല. അതുപോലെ ആദ്യകാലത്തെ, വെളിച്ചം കേറാതിരുന്ന ഗ്രാമപ്രദേശങ്ങളിലൊക്കെയും സഹകരണ ബാങ്കുകള്‍ സ്ഥാപിതമാവുകയും ചെയ്തു. അങ്ങനെ മണിയോര്‍ഡറുകള്‍ക്കു പകരം ബാങ്കിടപാടുകള്‍ സ്ഥാനംപിടിച്ചു. അക്കാരണംകൊണ്ടുതന്നെ നാട്ടിന്‍ പുറങ്ങളില്‍ ഓണക്കാലത്ത് തപാല്‍ ശിപായിമാര്‍ക്ക് മണിയോര്‍ഡര്‍ക്കെട്ടുകളുമായി അലഞ്ഞുനടക്കേണ്ട ഭാരവും കുറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.