കൊച്ചി: മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന് 2022 -2023 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം1500.17 കോടി രൂപയുടെ സംയോജിത അറ്റാദായം. 12.9 ശതമാനം വാര്‍ഷിക വര്‍ധന. മുന്‍വര്‍ഷമിതു 1328 .70 കോടി രൂപയായിരുന്നു.2023 മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയു ടെ അറ്റാദായം 59 ശതമാനം ഉയര്‍ന്നു 415.29 കോടി രൂപയായി. മുന്‍ വര്‍ഷമിതു 260 .95 കോടി രൂപയായിരുന്നു.
കമ്പനിയുടെ ആസ്തി മൂല്യം 17.2 ശതമാനമുയര്‍ന്നു 35,452 കോടി രൂപയിലെത്തി. മുന്‍ വര്‍ഷമിതു 30261 കോടി രൂപയായിരുന്നു.കമ്പനിയുടെ വാര്‍ഷിക പ്രവര്‍ത്തന വരുമാനം 10.3 ശതമാനം ഉയര്‍ന്നു 6684 കോ ടി രൂപയായി . മുന്‍ വര്‍ഷം 6061 കോടി രൂപയായിരുന്നു. രണ്ടു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 0 .75 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.
‘ഡിമാന്‍ഡ് കോവിഡിനു മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്തിയതോടെ മൈക്രോ ഫിനാന്‍സ് ബിസിന സില്‍ ആസ്തിയും അറ്റാദായവും മെച്ചപ്പെടുത്താനും മികച്ച വളര്‍ച്ച കൈവരിക്കാനും സാധിച്ചു. ഭവന വാ യ്പ, വാണിജ്യ വാഹന വായ്പ തുടങ്ങിയ സ്വര്‍ണ വായ്പാ ഇതര വിഭാഗങ്ങളിലും വളരെ പ്രോത്സാ ഹജനക മായ വളര്‍ച്ച നേടി. പ്രധാ ന ബിസിനസ് ആയ സ്വര്‍ണ വായ്പകളില്‍ 6 ശതമാനം വര്‍ധനവുണ്ട്. വരും പാദ ങ്ങളിലും ഈ മൂന്നേറ്റം തുടരാനാകുമെന്ന് ഉറപ്പുണ്ട്,’മണപ്പുറം ഫിനാന്‍സ് എംഡിയും സി ഇഒയുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
സബ്‌സിഡിയറികള്‍ മാറ്റിനിര്‍ത്തിയുള്ള കമ്പനിയുടെ സ്വര്‍ണ വായ്പാ ആസ്തി മൂല്യം മൂന്നാം പാദത്തേ ക്കാള്‍ 6.1 ശതമാനം വര്‍ധിച്ച് 19,746 കോടി രൂപയിലെത്തി. 2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്ര കാരം 24 .1 ലക്ഷം സ്വര്‍ണ വായ്പാ ഉപഭോക്താക്കള്‍ കമ്പനിക്കുണ്ട്.
കമ്പനിക്കു കീഴിലുള്ള ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷം ബിസിനസില്‍ മികച്ച വളര്‍ച്ചയാണ് നേടിയത്. മുന്‍ വര്‍ഷം 7002 കോടി രൂപയായിരു ന്ന ആസ്തി ഇത്തവണ 43.4 ശത മാ നം വര്‍ധിച്ച് 10041 കോടി രൂപയിലെത്തി. 49.4 ശതമാനമെന്ന മികച്ച വളര്‍ച്ചയോടെ കമ്പനിയുടെ വാഹന ഉപകരണ വായ്പാ വിഭാഗം സാമ്പത്തിക വര്‍ഷത്തെ ആസ്തി മൂല്യം 2455 കോടി രൂപയിലെത്തിച്ചു. മുന്‍ വര്‍ഷം 1643 കോടി രൂപയായിരുന്നു ഇത്. മുന്‍ പാദത്തെ അപേക്ഷിച്ച് 16.2 ശതമാനം വര്‍ധനവും രേഖ പ്പെടുത്തി.
ഭവന വായ്പാ വിഭാഗമായ മണപ്പുറം ഹോം ഫിനാന്‍സ് ആസ്തി മൂല്യത്തില്‍ 29.7 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച നേടിയത്. മുന്‍ വര്‍ഷം 845 കോടിയായിരുന്ന ആസ്തി ഇത്തവണ 1096 കോടി രൂപയിലെത്തി. കമ്പ നിയുടെ മൊത്തം വായ്പാ ബിസിനസില്‍ 44.3 ശതമാനവും സര്‍ണ ഇതര ബിസിനസില്‍ നിന്നാണ്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ സംയോജിത അറ്റ മൂല്യം 9644.9 കോടി രൂ പയാണ്. കമ്പനിയുടെ ഓഹരിയുടെ ബുക്ക് വാല്യൂ 113.95 രൂപയും പ്രതി ഓഹരിയില്‍ നിന്നുള്ള സംയോ ജിത വരവ് 17.7 രൂപയുമാണ്. മൂലധന പര്യാപ്തതാ അനുപാതം 31.70 ശതമാനമെന്ന ഉയര്‍ന്ന തോതില്‍ ത ന്നെ നിലനിര്‍ത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 1.15 ശതമാനവും മൊത്ത നിഷ്‌ക്രിയ ആസ്തി 1.33 ശതമാനവു മാണ്.
2023 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ സംയോജിത കടം 28483 കോടി രൂപയാണ്. 58.8 ലക്ഷം സജീവ ഉപഭോക്താക്കളാണ് നിലവില്‍ കമ്പനി ക്കുള്ളത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.