മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാകലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയും ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല.
കൊല്ലം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്ന് കൊല്ലം ജില്ലാക ലക്ടര്‍ അഫ്സാന പര്‍വീണ്‍. ഇവരെ ദിവസവും രണ്ട് തവണ വിളിച്ച് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. രോഗി സ ഞ്ചരിച്ച ഓട്ടോയുടെയും ടാക്സിയുടെയും ഡ്രൈവര്‍മാരെ കണ്ടെത്താന്‍ ആയിട്ടില്ല. ജില്ലയില്‍ കര്‍ശന പ രിശോധന നടത്തും. വിദേശത്ത് നിന്നു എത്തുന്നവരേയും ഹജജ് കഴിഞ്ഞ് എത്തുന്നവരെ നിരീക്ഷിക്കു മെന്നും കര്‍ശന പരിശോധന നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ജൂലൈ 5നാണ് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. വീട്ടില്‍ എത്തിയ ശേഷമാണ് സ്വകാ ര്യ ആശുപത്രയിലേക്ക് പോയത്. അറ് പേരുമായി അടുത്ത സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. ഇവര്‍ കുടുംബത്തി ല്‍ പെട്ടവര്‍ തന്നെയാണ്. എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ തന്നെയാണ്. പുനലൂര്‍ ഗവണ്‍മെന്റ് ആ ശുപത്രിയില്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്നും നിലവില്‍ കണ്ടൈന്‍മെന്റ് സോണിന്റെ ആ വശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു.
മങ്കിപോക്സ് : ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച
അതേസമയം മങ്കിപോക്സ് കൈകാര്യം ചെയ്യുന്നതില്‍ ആരോഗ്യവകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച. രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പില്‍ പിശക് സംഭവിച്ചുവെന്നാണ് കണ്ടെത്തിയിരി ക്കുന്നത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ ന്ന് കൊല്ലം, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു ഡിഎംഒ ഓഫീസ് ആ ദ്യം നല്‍കിയ വിവരം. എന്നാല്‍ ഈ അറിയിപ്പ് തെറ്റാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രാഥമികമായി വിവരം ശേഖരിക്കുന്ന കാര്യത്തിലും രോഗി എവിടെയെല്ലാം പോയി എന്ന് കണ്ടെ ത്തുന്നതിലും ഡിഎംഒ ഓഫീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചതായാണ് വ്യക്തമാകുന്നത്. രോഗി കയറിയ വാഹനങ്ങളുടെ ഡ്രൈവര്‍മാരെ ഇതുവരെ കണ്ടെത്താനാകാത്തതും വീഴ്ചയാണ്.
രോഗിക്ക് അമ്മയുമായി മാത്രം സമ്പര്‍ക്കം എന്ന ആദ്യ അറിയിപ്പും തെറ്റാണ്. കുട്ടികള്‍ അടക്കം ആറു കുടുംബാംഗങ്ങളുമായി രോഗി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്ന വിവരവും പുറത്തുവ ന്നിട്ടുണ്ട്. ആരോഗ്യവകുപ്പിനുണ്ടായ ഈ ഗുരുതരവീഴ്ച പുറത്ത് വന്നതോടെ സംഭവം വിവാദമാകാ തിരിക്കാനുള്ള മുന്‍കരുതലെന്നോണമാണ് മാദ്ധ്യമങ്ങള്‍ വാര്‍ത്ത നല്‍കരുതെന്ന നിര്‍ദ്ദേശം നല്‍ കിയിരിക്കുന്നത്.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.