Home

‘മകളുടെ സുഹൃത്ത് വരുമെന്ന് അറിയാമായിരുന്നു, വകവരുത്താന്‍ അവസരം കാത്തിരുന്നു’; പേട്ട കൊലപാതക്കേസില്‍ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടു ത്തു. അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാല ന്‍ തയാറെടുത്തിരുന്നെന്ന് പൊലീസ്

തിരുവനന്തപുരം: പേട്ടയില്‍ മകളുടെ സുഹൃത്തായ കോളജ് വിദ്യാര്‍ത്ഥി അനീഷ് ജോര്‍ജിനെ കുത്തി ക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ സൈമണ്‍ ലാലനെ സംഭവസ്ഥല ത്തെത്തിച്ച് തെളിവെടുത്തു.അനീഷിനെ കൊലപ്പെടുത്തുന്നതിന് ലാലന്‍ തയാറെടുത്തിരുന്നെന്ന് പൊ ലീസ്.അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് സൈമണ് അറിയാമായിരുന്നു. അവസരം കാത്തിരുന്നു നടത്തിയ കൊലപാതകമാണ് ഇതെന്ന് പൊലീസ് പറഞ്ഞു.

മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി ലാലന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. അനീഷിനെ തടഞ്ഞുവെച്ച ശേഷം നെഞ്ചി ലും മുതുകിലും കുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആയുധം പ്രതി ലാലന്‍ വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചിരുന്നു.

സംഭവദിവസം പുലര്‍ച്ചെ അനീഷിനെ വീട്ടില്‍ കണ്ടതോടെ, പക ഇരട്ടിച്ചു. തുടര്‍ന്ന് തട ഞ്ഞുവെച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആക്രമിച്ചു.അനീഷിന്റെ നെഞ്ചി ലും മുതുകിലുമാണ് കുത്തിയത്. കുത്താന്‍ ഉപയോഗിച്ച കത്തി വാട്ടര്‍ മീറ്റര്‍ ബോക്സില്‍ ഒളിപ്പിച്ചു. രക്തം പുരണ്ട പ്രതി കണ്ടെടുത്ത് നല്‍കിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമി ക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊ ണ്ട് കുത്തുകയുമായിരുന്നു എന്നാ ണ് ലാലു ആദ്യം പൊലീസിന് മൊഴി നല്‍കിയിരുന്നത്. വിശദ ചോദ്യം ചെയ്യലില്‍ ഈ മൊഴി സൈമണ്‍ തിരുത്തിയതായി പൊലീസ് പറഞ്ഞു. അനീഷ് വീട്ടില്‍ വരാറുണ്ടെന്ന് അറിയാമായിരുന്ന സൈമണ്‍ കൊ ലപാതകത്തിന് മാനസികമായി തയാറെടുത്തിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകം സംബന്ധി ച്ച ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

അനീഷും ലാലനും അടുത്തടുത്ത് താമസിക്കുന്നവരാണ്. മകനെ വിളിച്ചു വരുത്തി കൊലപ്പെടുത്തു ക യായിരുന്നെന്ന് അനീഷിന്റെ കുടുംബം ആരോപിച്ചു. തലേന്ന് അനീ ഷും പെണ്‍കുട്ടിയും കുടുംബാംഗ ങ്ങളും നഗരത്തിലെ മാളില്‍ പോയത് അറിഞ്ഞ് അതിന്റെ വൈരാഗ്യത്തില്‍ മകനെ വിളിച്ചു വരുത്തി വ ക വരുത്തിയതാണൈന്നാണ് അനീഷിന്റെ കുടുംബം ആരോപിക്കുന്നത്.

മകളും അനീഷും തമ്മിലുള്ള പ്രണയം സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല

മകളും അനീഷും തമ്മിലുള്ള പ്രണയം പ്രതി സൈമണ്‍ ലാലന് ഇഷ്ടമായിരുന്നില്ല. അനീഷും പെണ്‍കുട്ടിയും സഹോദരിയും അമ്മയും സൗഹൃദം തുടര്‍ന്നതിലും സൈ മണ് ദേഷ്യമുണ്ടാ യിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കും ഉണ്ടായിട്ടുണ്ടെന്ന്, നേരത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.