സുധീര്‍നാഥ്
കോളേജിലെ അദ്ധ്യാപകനായ ഒരു അച്ചന്‍ ഒരു കന്യാസ്ത്രീയുമായി സ്നേഹത്തില്‍ ആവുകയും, ഇരുവരും തിരുവസ്ത്രം ഉപേക്ഷിച്ച് വിവാഹിതരാക്കുകയും ചെയ്തു. 1979ല്‍ പുതുതായി അഡ്മിഷന് അപേക്ഷിച്ച തോമസ് പുന്നനെ മാനേജ്മെന്‍റ് അംഗങ്ങള്‍ വിളിച്ച് വരുത്തി. കോളേജില്‍ അഡ്മിഷന്‍ തരാമെന്നും, പക്ഷെ സ്നേഹിച്ചു കല്യാണം കഴിച്ച അച്ചനെയും കന്യസ്ത്രീയെയും ജോലിയില്‍ നിന്നും പിരിച്ചു വിടണം എന്ന് പറഞ്ഞ് സമരം നടത്തണം എന്നും ആവശ്യപ്പെട്ടു. തച്ചോളി ഓതേനനെ പോലെ സകല അഭ്യാസങ്ങളും പഠിച്ച (ഓതേനന്‍ ബൈക്ക് ഓടിച്ചിട്ടില്ല) തോമസ് പുന്നന്‍ മാനേജ്മെന്‍റ് പറഞ്ഞത് സത്യവാചകം ചൊല്ലി അഡ്മിഷന്‍ നേടിയെടുത്തു. ആദ്യ ദിവസം തന്നെ അവരെ പിരിച്ച് വിടാനുള്ള മെമ്മറാണ്ടം ഒപ്പിടീപ്പിക്കല്‍ പരിപാടി തുടങ്ങാന്‍ നിര്‍ദ്ദേശം കിട്ടി. കോളേജ് ഓഫീസില്‍ നിന്ന് തന്നെ തയ്യാറാക്കിയ നിവേദനവും ഒപ്പിടീപ്പിക്കാനുള്ള പേപ്പറുകളും നല്‍കി. തോമസ് പുന്നന്‍ ഒപ്പിടീപ്പിക്കുന്നതിന് ഇറങ്ങി. മാനേജ്മെന്‍റ് പിന്തുണയോടെ മറ്റ് ചല കുട്ടികളും കൂടെ ഉണ്ടായിരുന്നു. പക്ഷെ അവരെ പിരിച്ചു വിട്ടാല്‍ വമ്പന്‍ സമരം നേരിടാന്‍ തയ്യാറാവാന്‍ മാനേജ്മെന്‍റിന് ഉപദേശം ലഭിച്ചിരുന്നു.
കോണ്‍ഗ്രസിന് അനുകൂല നിലപാടുള്ള മാനേജ്മെന്‍റായതിനാല്‍ കെ.എസ്.യു ശക്തമായിരുന്നു. കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ കെ.എസ്.യുവിന്‍റെ പൊന്നാപുരം കോട്ടയായിരുന്നു ഭാരത മാതാ കോളേജ്. കേരള കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗവും അവിടെ ഉണ്ടായിരുന്നു. ഇരു വിഭാഗവും അതേ പേരില്‍ തന്നെയാണ് ഇലക്ഷന് മത്സരിച്ചിരുന്നത്. സൗഹ്യത കൂട്ടായ്മയായ ഭാരതമാതാ സ്റ്റുഡന്‍സ് ഫെഡറേഷന്‍ (ബിഎസ്എഫ്) എന്ന പേരിലായിരുന്നു ഇടത്പക്ഷ അനുഭാവമുള്ള വിദ്യാര്‍ത്ഥി വിഭാഗം ഇലക്ഷന് മത്സരിച്ചിരുന്നത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ക്യാമ്പസുകളില്‍ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തപ്പെട്ടു. സൈമണ്‍ ബ്രിട്ടോയും, കെ ഡി വിന്‍സന്‍റും മറ്റും നേതൃത്ത്വം കൊടുത്ത് ഭാരത മാതാ കോളേജിലും എസ് എഫ് ഐ യൂണിറ്റ് 1979ല്‍ രൂപീകരിച്ചു. പക്ഷെ അംഗങ്ങള്‍ കുറവായിരുന്നു. ഇടത് വിദ്യാര്‍ത്ഥി രാഷ്ട്രീയ സംഘടന ഔദ്യോഗികമായി നിലവില്‍ വന്നു. സേവ്യര്‍ തായങ്കേരിയും, ജലീല്‍ പികെയും കെഎസ്യുവിന്‍റെ മുന്നണി നേതാക്കളായിരുന്നു.
1979ല്‍ കോളേജില്‍ ആരംഭിച്ച എസ്എഫ്ഐ യൂണിറ്റ് അങ്ങിനെ നാള്‍ക്ക് നാള്‍ ശക്തമായി കൊണ്ടിരുന്നു. കോളേജില്‍ അദ്ധ്യാപക ദമ്പതികളെ പിരിച്ച് വിടരുതെന്ന ആവശ്യമുന്നയിച്ച സമരം വിജയിച്ചത് അതിന് ഒരു നിമിത്തവുമായി. സമര മുഖത്ത് ഉണ്ടായിരുന്ന ജോസഫ് പ്ലഷര്‍, തോമസ് പുന്നന്‍, ജോസ്, ബാബു, സുരേഷ് ബാബു, വികെ സുരേഷ്, ബിനു, ജയരാജ്, കാദര്‍, രാജീവ്, അന്‍വര്‍, ഇ എം ഷംസു, സോമന്‍ ഇവരെല്ലാം ഒരുമിച്ചപ്പോള്‍ എസ്എഫ്ഐ ഭാരത മാതായില്‍ ശക്തമായി. കൊച്ചി സര്‍വ്വകലാശാലയില്‍ എല്‍എല്‍എം വിദ്യാര്‍ത്ഥിയായിരുന്ന ഇപ്പോഴത്തെ പ്രശസ്ഥ അഭിഭാഷകന്‍ അശോക് മാമന്‍ ചെറിയാനായിരുന്നു എസ്എഫ്ഐ യൂണിറ്റിന്‍റെ ചുമതലക്കാരന്‍. കാലം മാറിയപ്പോള്‍ കെ.എസ്.യുവും, എസ്.എഫ്.ഐയും നേരിട്ട് കോളേജ് തിരഞ്ഞെടുപ്പിലെത്തി. ഇരുകൂട്ടരും കോളേജില്‍ ശക്തരായി. മാറി മാറി യൂണിയന്‍ ഭരിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.