പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസി ലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അവര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൗ സ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്റ്, ഉപഭോക്തൃ പ്രതി കരണം എന്നീ വിഭാഗത്തിലു ള്ള സോഫ്‌റ്റ്വെയര്‍ സേവനങ്ങളാണ് ഹംബിള്‍എക്‌സ് നല്‍കുന്നത്
കൊച്ചി: ബിഹാര്‍ സ്വദേശിയായ സമീര്‍ദയാല്‍ സിംഗ് കേരളത്തില്‍ ആരംഭിച്ച ഹംബിള്‍എക്‌സ് സൊല്യൂ ഷന്‍സിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സീഡിംഗ് കേരളയിലൂടെ 40 ലക്ഷം രൂപ ധനസഹായം ലഭിച്ചു. കൊ ച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ(കുസാറ്റ്) പഠനത്തിന് ശേഷം 2018ലാണ് സമീര്‍ ദയാല്‍ സിം ഗ് തന്റെ സ്റ്റാര്‍ട്ടപ്പ് ഇവി ടെ ആരംഭിച്ചത്.
പൊതുശൗചാലയങ്ങള്‍ വൃത്തിയാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കിയാണ് ഈ സോ ഫ്‌റ്റ്വെയര്‍ കമ്പനി തുടങ്ങാന്‍ സമീര്‍ തീരുമാനിച്ചത്. ശുചിമുറി നിരീക്ഷണ സോഫ്റ്റ് വെയറായിരുന്നു അ വര്‍ ആദ്യമായി വികസിപ്പിച്ചെടുത്തത്. ഹൗസ് കീപ്പിംഗ്, ഫെസിലിറ്റിമാനേജ്മന്റ്, ഉപഭോക്തൃ പ്രതികര ണം എന്നീ വിഭാഗത്തി ലുള്ള സോഫ്‌റ്റ്വെയര്‍ സേവനങ്ങളാണ് ഹംബിള്‍എക്‌സ് നല്‍കുന്നത്.
ധനസഹായത്തിന്റെ 60 ശതമാനം പുതിയ പദ്ധതികള്‍ക്കായി നീക്കിവയ്ക്കുമെന്ന് സമീര്‍ പറഞ്ഞു. ക്രയ ശേഷി കൂട്ടുന്നതിനായാണ് ബാക്കി തുക നീക്കിവയ്ക്കുന്നതെന്നും ബിഹാറിലെ വാല്‍മീകി നഗര്‍ സ്വദേ ശിയായ അദ്ദേഹം പറഞ്ഞു. 2013 മുതല്‍ 17 വരെയാണ് അദ്ദേഹം കുസാറ്റില്‍ പഠിച്ചത്.
മാര്‍ച്ച് ആറിന് നടന്ന സീഡിംഗ് കേരള സമ്മേളനത്തില്‍ 18.4 കോടി രൂപയുടെ നിക്ഷേപ പ്രഖ്യാപനമാണ് നടന്നത്. അതില്‍ ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി എസ്എഫ് എന്ന നിക്ഷേപകരാണ് ഹംബിള്‍എക്‌സിന് 40 ലക്ഷം രൂപ നല്‍കുന്ന പ്രഖ്യാപനം നടത്തിയത്.
ടിക്കറ്റ് വില്‍പ്പന, ടാക്‌സ് ഡെലിഗേഷന്‍, ദൃശ്യ റിപ്പോര്‍ട്ടിംഗ്, അനലിറ്റിക്‌സ് മാനേജ്മന്റ് എന്നിവയിലും പൊതു പ്രതികരണം, ലോഗ്ബുക്ക്, ഓട്ടോമേറ്റഡ് അപ്‌ഡേറ്റ്, നോട്ടിഫിക്കേഷന്‍, മള്‍ട്ടിപ്പിള്‍ യൂസര്‍, അനലിറ്റ്ക്‌സ്, ഉപഭോക്തൃ സേവനം എന്നീ വിഭാഗങ്ങളിലും ഹംബിള്‍എക്‌സിന് ഉത്പന്നങ്ങളുണ്ട്.
ഐടി ഉത്പന്നങ്ങള്‍ക്ക് കെഎസ് യുഎം നല്‍കി വരുന്ന പിന്തുണയ്ക്ക് ശക്തിപകരുന്നതാണ് ജി എസ്എ ഫിന്റെ നിക്ഷേപ പ്രഖ്യാപനമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക പറഞ്ഞു. അടിസ്ഥാന സൗ കര്യവും ബൗദ്ധിക പിന്‍ബലവും നമ്മുക്കുണ്ട്. നിക്ഷേപം കൂടി വരുന്നതോടെ കൂടുതല്‍ ശക്തമായ സ്റ്റാ ര്‍ട്ടപ്പ് ആവാസവ്യവ സ്ഥയാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ് വെയര്‍ ടെക്‌നോളജി പാര്‍ക്ക്‌സ് ഇന്ത്യ നേരത്തെ ഹംബിള്‍എക്‌സില്‍ 40 ലക്ഷം രൂപയുടെ നിക്ഷേപ പ്രഖ്യാപനം നടത്തിയിരുന്നു. വമ്പന്‍ കമ്പനികളടക്കം നിലവില്‍ ഹംബിള്‍എക്‌സിന്റെ ഉപഭോക്താക്കളാണെന്ന് സമീര്‍ പറഞ്ഞു. കൂടുതല്‍ കമ്പനികളുമായി ഉടന്‍ ധാരണ യാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.