Columns

ബിബിസി ഡോക്യുമെന്ററി നിരോധനത്തിന് നീതീകരണമില്ല

മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശം സിക്കുകയും ചെയ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ലതാ യിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണ കൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക – പി.ആര്‍.കൃഷ്ണന്‍ എഴുതുന്നു

2002 ഫെബ്രുവരിയില്‍ ഗോധ്രയിലുണ്ടായ ട്രെയിന്‍ തീവയ്പിനെ തുടര്‍ന്ന് ഗു ജറാത്തില്‍ ബിജെപിയും ആ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വര്‍ഗീയ സം ഘടനകളും നടത്തിയ മുസ്ലിം വിരുദ്ധ ലഹളയില്‍ രണ്ടായിരത്തിലധികം പേ ര്‍ കൊല്ലപ്പെട്ടു. ആയിരത്തിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മുസ്ലി ങ്ങള്‍ക്കെതിരെ ഗുജറാത്തിലുട നീളം വ്യാപകമായ കൊള്ളയും തീവയ്പും നട ന്നു. നിരവധി വനിതകള്‍ മാനഭം ഗത്തിനിരയായി. പതിനായിരക്കണക്കിന് മുസ്ലിങ്ങള്‍ക്ക് ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട്‌പോകേണ്ടി വന്നു. ആ സമുദായത്തിലെ ലക്ഷക്കണക്കി നാളുകള്‍ക്ക് ഉപജീവനമാര്‍ഗമായ തൊഴിലുപേക്ഷിച്ച് പുറം സം സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.അവരില്‍ നിരവധി പേര്‍ നടത്തിയിരുന്ന സ്ഥാപനങ്ങള്‍ നശിപ്പിക്കുകയുണ്ടായി.

ഹീനമായ ഈ ക്രൂരകൃത്യങ്ങള്‍ തടയാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും നടപടികളുണ്ടായില്ല. മാത്രമല്ല, ലഹള സംഘടിപ്പിക്കുകയും നടത്തുകയും ചെയ്തവരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സമൂഹത്തി ല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് സ്വീകരിച്ചതെന്നതാണ് വസ്തുത. മറിച്ചായിരുന്നെങ്കില്‍ ഈ ആ ക്രമണങ്ങള്‍ ഉണ്ടാകു മായിരുന്നില്ലല്ലൊ. പൈശാചികമായ ഈ സംഭവത്തില്‍ ഗുജറാത്തിലെ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിക്കും സഹമന്ത്രിമാര്‍ ക്കുമുള്ള പങ്കാളി ത്തം വെളിപ്പെടുത്തുന്നതാണ് ‘ഇന്ത്യ- ദ മോദി ക്വസ്റ്റ്യന്‍’എന്ന ശീര്‍ഷകത്തില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി) പുറത്തുവിട്ടിട്ടുള്ള ഡോക്യുമെന്ററി.

ദേശീയതലത്തിലും അന്തര്‍ദേശീയതലങ്ങളിലും വന്‍തോതിലുള്ള പ്രതിഷേധമാണ് ഗുജറാത്തില്‍ അര ങ്ങേറിയ ഈ ആക്രമണത്തിനെതിരെ നടന്നത്. ആ അവസരത്തില്‍ ഗോവയില്‍ നടന്ന ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ പങ്കെടുത്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ഗുജറാത്ത് ലഹള സംബന്ധമായി മുഖ്യമന്ത്രി മോദി സ്വീകരിച്ച നയം രാജ്യധര്‍മത്തിനു യോ ജിച്ചതല്ലെന്ന് തുറന്നു പറയുകയുണ്ടായി. വാജ്‌പേയിയുടെ ഈ പ്രസ്താവന വലിയ ഫ്രണ്ട് പേജ് അക്ഷര ങ്ങളിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്.

ഇത്തരത്തില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയിക്കു പോലും പറയേണ്ടിവന്ന ലഹളയെക്കുറിച്ചുള്ള വസ്തുതകള്‍ അടങ്ങുന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിച്ചതുകൊണ്ട് നരേന്ദ്രമോദിക്കും ബി ജെപിക്കും രക്ഷപ്പെടാനാവുകയില്ല. ഹീനമായ ഈ വംശീയ ലഹളയെക്കുറിച്ചുള്ള സംഭവങ്ങള്‍ അറിയാ നുള്ള അവകാശം എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുണ്ട്; ഇന്ത്യക്കാര്‍ക്ക് പ്രത്യേകിച്ചും.

ഇവിടെ ഒരുകാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സ്വാതന്ത്ര്യസമരകാലത്തും സ്വാതന്ത്ര്യലബ്ധിക്കു ശേഷവും വി വിധ രാജ്യങ്ങളില്‍ നടന്നിട്ടുള്ള നരഹത്യകളെ അപലപിക്കുന്ന നയമാണ് നരേന്ദ്രമോദിയുടെ ഭരണത്തി ന്റെ തുടക്കത്തിനു മുമ്പുവരെ ഇന്ത്യ സ്വീകരിച്ചു വന്നിട്ടുള്ളത്. ഇടവേളയില്‍ നിലവില്‍ വന്ന വാജ്‌പേയി ഭരണകാലത്തും ആ നയത്തിന് പരിക്കേല്‍ക്കുകയുണ്ടായിട്ടില്ല. ഈ കീഴ്‌വഴക്കത്തിനെല്ലാം കടകവി രുദ്ധ മായ നയമാണ് മോദി സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് ബിബി സി ഡോക്യുമെന്ററി വിഷയത്തില്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടി. അതുകൊണ്ടു തന്നെ അമേ രിക്കയടക്കം രാജ്യാന്തര രാജ്യങ്ങളില്‍ ചര്‍ച്ചാവിഷയ മായിരിക്കുകയാണ് ഈ സംഭവം.

താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ദൂരദര്‍ശനെ ഇകഴ്ത്തിക്കാട്ടുകയും ബിബിസിയെ പ്രശംസിക്കുകയും ചെ യ്തിട്ടുള്ള സംഭവം ഇത്തരുണത്തില്‍ മോദി ഓര്‍ക്കുന്നത് നല്ല തായിരിക്കും. അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഒത്താശയോടെ നടത്തപ്പെട്ട അക്രമസംഭവങ്ങള്‍ തുറന്നുകാട്ടിയ ബിബിസിയെയാണ് ഇപ്പോ ള്‍ മോശമായി ചിത്രീകരിക്കുന്നതെന്നു കൂടി ഓര്‍ക്കുക.

ഈ ലഹളസംബന്ധമായ കേസുകളില്‍ ഗുജറാത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും മോദിക്കനു കൂലമായ വിധികളാണ് നടത്തിയിട്ടുള്ളതെന്നതുകൊണ്ട് ഡോക്യു മെന്ററിയില്‍ വിവരിക്കുന്ന സംഭവങ്ങ ള്‍ നടന്നിട്ടില്ല എന്ന് വരുന്നില്ല. അതുകൊണ്ടു തന്നെ വസ്തുതകള്‍ അറിയാനുള്ള ജനങ്ങളുടെ ജനാധിപ ത്യാവകാശം ഇല്ലാതാക്കാന്‍ പാടില്ല. ജനങ്ങള്‍ക്കുള്ള ഈ മൗലികാവകാശം നിഷേധിക്കുന്നതായുള്ള നടപ ടിയാണ് ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിക്കുന്നതിലൂടെ തെളിയുന്നത്.കോണ്‍ഗ്രസ് പ്രസി ഡന്റും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് വിളംബരം ചെയ്ത അടിയന്തരാ വ സ്ഥയും പത്രങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ സെന്‍സര്‍ഷിപ്പുമാണ് ഈ വേളയില്‍ ഓര്‍മിക്കേണ്ടത്.

അതിന്റെ’ഗുണഫലങ്ങള്‍’അനുഭവിച്ച ഒരു പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലാണ് ഇത്തരം ഫാസിസ്റ്റ് നടപ ടികള്‍ ഉടലെടുക്കുന്നതെന്ന് ജനം തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല, മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങള്‍ ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വ്യാപകമായ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ ഭരണകൂട നട പടി. ഈ സാഹചര്യത്തില്‍ മോദിസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നിലനില്‍ക്കുമ്പോള്‍ തന്നെ, ഡോക്യുമെന്ററിയുടെ പ്രദര്‍ശനവുമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിരവധിസര്‍വകലാശാലകളിലും പൊതുസ്ഥലങ്ങളിലും വിദ്യാര്‍ത്ഥി സംഘടനകളും യുവജന സംഘടന കളും മുന്നോട്ടുവന്നിരിക്കുന്ന വസ്തുത സ്വാഗതാര്‍ഹമാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.