ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെ ഞ്ചാ ണ് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.സിബിഐ അ ന്വേഷണം ആവശ്യപ്പെട്ട് പി എല്‍ ജേക്കബാണ് ഹര്‍ജി നല്‍കിയത്
ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ജൂലൈയില്‍ പരിഗണിക്കും. ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്‌ന എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ മൂന്നാം വാരത്തിലേക്ക് മാറ്റിയത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പി എല്‍ ജേക്ക ബാണ് ഹര്‍ജി നല്‍കിയത്.
പി എല്‍ ജേക്കബിന് വേണ്ടി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാ ജരായത്. കേസിലെ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും മറുപടി സത്യവാങ്മൂലം ഫ യല്‍ ചെയ്തിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷ കന്‍ ജയ്ദീപ് ഗുപ്തയും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി കെ ശശിയുമാണ് ഹാജര്‍ ആയത്. പ്രശാന്ത് ഭൂഷന്റെ വാദത്തിന് മറുപടി നല്‍കാന്‍ ജയ്ദീപ് ഗുപ്ത തുടങ്ങിയെങ്കിലും കേസ് ജൂലൈയിലേക്ക് മാറ്റുന്നുവെന്ന് കോടതി അറിയിച്ചു. ഹര്‍ജിയുമായി ബന്ധപ്പെട്ട് താന്‍ ഒരു നിലപാടും പറയുന്നില്ലെന്നും അതിനാല്‍ അ ഭിഭാഷകരും ഇന്ന് ഒരു വാദവും പറയരുതെന്നും ജ സ്റ്റിസ് ജോസഫ് ആവശ്യപ്പെട്ടു.
സിബിഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജിത്ത് ബാനര്‍ജിയാണ് തിങ്കളാഴ്ച സുപ്രീം കോടതിയില്‍ ഹാജരായത്. കോടതി ആവശ്യപ്പെട്ടാല്‍ അ ന്വേഷണം ഏറ്റെടുക്കാം എന്ന നിലപാട് അറിയിക്കാന്‍ ആയിരുന്നു അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ കോടതിയില്‍ വാദം കേള്‍ ക്ക ല്‍ നടക്കാത്തതിനാല്‍ അദ്ദേഹത്തിന് നിലപാട് അറിയിക്കാന്‍ സാധിച്ചില്ല. രമേശ് ചെന്നിത്തലയ്ക്കും കെ ബാബുവിനും വേണ്ടി അഭിഭാഷകന്‍ എം ആര്‍ രമേശ് ബാബു വാണ് ഹാജരായത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അതേസമയം സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുണ്ട്. അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ സിബിഐ വ്യ ക്തമാക്കി.2014-ല്‍ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള ബാര്‍ ഹോട്ടല്‍ ഓണേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു.
അടഞ്ഞു കിടന്ന 418 ബാറുകള്‍ തുറക്കുന്നതിനാണ് ഈ തുക കൈപ്പറ്റിയത്. അഞ്ച് കോടി രൂപ ആയിരുന്നു കെ എം മാണി ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാര്‍ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ലൈസന്‍സ് തുക കുറയ്ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റി. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഒരു കോടി രൂപയും മന്ത്രി വി എസ് ശിവകുമാറിന് ഇരുപത്തി അഞ്ച് ലക്ഷം രൂപയും കൈമാറിയതായും 2020-ല്‍ ബിജു രമേശ് വെളിപ്പെടുത്തിയതായും സിബിഐ സത്യവാങ്മൂലത്തില്‍ പറയുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.