അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിട ത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍
രൂപ്ഗഞ്ച്: ബംഗ്ലാദേശിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയിലാണ് അപ കടമുണ്ടായത്.
ധാക്കയോടു ചേര്‍ന്നുള്ള വ്യവസായമേഖലയായ രൂപ്ഗഞ്ചിലെ ഹാഷിം ഫുഡ് ആന്‍ഡ് ബീവറേജ് ഫാക്ടറിയിലാണ് തീിടുത്തമുണ്ടായത്. വ്യാഴാ ഴ്ച വൈകിട്ടാണ് ആറുനിലക്കെട്ടിടത്തില്‍ തീപടര്‍ന്ന തെങ്കിലും 24 മണിക്കൂറിനു ശേഷവും സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. സാധാര ണ ഗതിയില്‍ ഫാക്ടറിയില്‍ ആയിരത്തിലധികം ജീവനക്കാര്‍ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും വൈ കിട്ട് തീപടര്‍ന്ന സമയത്തിനു മുന്‍പു തന്നെ പലരും ജോലി പൂര്‍ത്തിയാക്കി ഇറങ്ങിയിരുന്നു. എന്നാ ല്‍ അഗ്‌നിരക്ഷാസേനയ്ക്ക് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് 49 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതോടെയാണ് മരണസംഖ്യ വന്‍തോതില്‍ ഉയര്‍ന്നത്.
മുകളിലേയ്ക്കുള്ള വഴി അടച്ചിരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് കെട്ടിടത്തിന്റെ ടെറസിലേയ്ക്ക് എത്താ ന്‍ സാധിച്ചില്ലെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. താഴത്തെ നിലകളില്‍ തീപടര്‍ന്നതിനാല്‍ രക്ഷ പെടാനുമായില്ല. കണ്ടെത്തിയ മൃതദേഹങ്ങള്‍ പൊലീസ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. തീപടര്‍ന്നതോടെ ചിലര്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേയ്ക്ക് ചാടി. ഇവര്‍ ഉള്‍പ്പെടെ 30ഓളം പേര്‍ക്ക് പരി ക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിലെ തീയണച്ച ശേഷം വിശദമായ പരിശോധന നടത്തുമെന്നും ഇതോടെ മരണസംഖ്യ എത്രയെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കുമെന്നും പോലീസ് പറഞ്ഞു.
ബംഗ്ലാദേശിലെ വ്യവസായകേന്ദ്രങ്ങളില്‍ തുടര്‍ച്ചയായി സമാനമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്യുന്നതിനിടെയാണ് പുതിയ സംഭവം. 2013ല്‍ ഒന്‍ പതു നിലക്കെട്ടിടം തകര്‍ന്നു വീണ് ബംഗ്ലാദേശി ല്‍ 1100 പേര്‍ മരിച്ചരുന്നു. ഈ അപകടത്തിനു ശേഷം നിരവധി പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ വരു ത്തിയെങ്കിലും പഴയ സ്ഥിതി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019ലും ധാക്കയിലെ ഒരു ബ ഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ എഴുപതു പേര്‍ മരിച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.