റിയാദ് : റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന് രാവിലെയാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. പ്ലാറ്റ്ഫോമുകൾ രാവിലെ തുറന്നതായി റിയാദ് മെട്രോ അധികൃതർ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു.
മലയാളികൾ അടക്കം നൂറു കണക്കിന് യാത്രക്കാർ ആദ്യ ദിവസം തന്നെ മെട്രോയിൽ സഞ്ചരിച്ചു.യാത്രയുടെ വിഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് യാത്രക്കാര്‍. റിയാദിലെ ഗതാഗതകുരുക്കിൽനിന്ന് രക്ഷനേടാനായത് ഏറെ ആഹ്ലാദകരമാണെന്നും ആദ്യ ദിവസത്തെ യാത്ര മനോഹരമായിരുന്നുവെന്നും റിയാദിലെ പ്രവാസിയും തലശ്ശേരി സ്വദേശിയുമായ മുഹമ്മദ് നജഫ് തീക്കൂക്കിൽ പറഞ്ഞു.റോഡിൽ ബ്ലോക്കിൽ മണിക്കൂറുകളോളം കെട്ടിക്കിടക്കേണ്ട അവസ്ഥ ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.
ഉലയ്യയയില്‍ നിന്ന് മലയാളികൾ ഏറെയുള്ള ബത്ഹ വരെയെത്താന്‍ 9 മിനിട്ട് മാത്രമാണ് എടുക്കുന്നത്. എന്നാല്‍ രാവിലെ ബത്ഹ സ്റ്റേഷന്‍ തുറന്നില്ല. പകരം മന്‍ഫൂഹ സ്റ്റേഷനാണ് തുറന്നത്. അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓരോ സ്‌റ്റേഷനും ഒരുക്കിയിരിക്കുന്നത്. ഇവിടെ യാത്രക്കാരെ സ്വീകരിക്കാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കാര്‍ഡ് സൈ്വപ് ചെയ്ത് മെട്രോയില്‍ കയറാം.
സ്‌റ്റേഷനുകളുടെ പേരുകള്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ പ്രത്യക്ഷപ്പെടും. അൽപ സമയം മാത്രമാണ് സ്റ്റേഷനില്‍ നിര്‍ത്തുന്നത്. ഒലയ്യ ബത്ഹ റൂട്ടിലെ ബ്ലൂ മെട്രോ, എയര്‍പോര്‍ട്ട് റോഡിലെ യെല്ലോ മെട്രോ , അബ്ദുറഹ്മാന്‍ ബിന്‍ ഔഫ് റൂട്ടിലെ പര്‍പ്പിള്‍ മെട്രോ എന്നിവയാണ് ഇന്ന് രാവിലെ മുതല്‍ സര്‍വീസ് തുടങ്ങിയത്. റെഡ്, ഗ്രീന്‍, ഓറഞ്ച് മെട്രോകള്‍ ഡിസംബര്‍ 15നാണ് സര്‍വീസ് നടത്തുക. ഇന്റീരിയര്‍ മിനിസ്ട്രി, അല്‍ഹുകും പാലസ്, അല്‍ഇന്‍മ, അല്‍മുറൂജ്, അല്‍മുറബ്ബ, അല്‍വുറൂദ് 2, ബിലാദ് ബാങ്ക്, കിംഗ് ഫഹദ് സ്ട്രീറ്റ്, കിങ് ഫഹദ് ലൈബ്രറി, അല്‍ബത്ഹ, അസീസിയ എന്നിവയാണ് ബ്ലു മെട്രോക്കുള്ളത്.
ടിക്കറ്റുകള്‍ ദര്‍ബ് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ കൗണ്ടര്‍ വഴിയോ എടുക്കാം. മെട്രോയില്‍ മൂന്നു വിഭാഗം സീറ്റുകളുണ്ട്. ഇരിപ്പിടങ്ങള്‍ക്കിടയില്‍ വിശാലമായ ഇടങ്ങളും കൂടുതല്‍ സുഖപ്രദമായ സീറ്റുകളുമുള്ള ഫസ്റ്റ് ക്ലാസ് ആണ് ഇതില്‍ ഒന്ന്. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ ഇടങ്ങളും കൂടുതല്‍ സ്വകാര്യതയും നല്‍കുന്ന, അടുത്തടുത്തായി സീറ്റുകള്‍ ക്രമീകരിച്ചിരിക്കുന്ന ഫാമിലി ക്ലാസ് ആണ് രണ്ടാമത്തെ വിഭാഗം. വ്യക്തിഗത വിഭാഗമാണ് മൂന്നാമത്തെത്. ഈ വിഭാഗത്തില്‍ ട്രെയിനുകളുടെ രണ്ടു വശങ്ങളിലുമായി പരസ്പരം അഭിമുഖീകരിക്കുന്ന, അടുത്തടുത്തായുള്ള സീറ്റുകളാണുള്ളത്. ട്രെയിനുകളില്‍ പരമാവധി എണ്ണം യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ വേണ്ടി പ്രത്യേകം ക്രമീകരിച്ചതാണ് ഈ വിഭാഗത്തിലെ സീറ്റുകള്‍.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.