സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നിരോധിക്ക പ്പെ ട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സം സ്ഥാന പൊലീസ് മേധാവിക്ക് കൈമാറി
കൊച്ചി : സംസ്ഥാന പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേ ശീയ രഹസ്യന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ കണ്ടെത്തല്‍. നി രോധിക്കപ്പെട്ട സംഘടനയു മായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുമ്പ് പൊലീസില്‍ സജീവമായിരുന്ന ഈ സം ഘത്തിന്റെ പ്രവര്‍ത്തന രീതിയെക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍ സികള്‍ സര്‍ക്കാരിനും കൈമാറിയിരുന്നു.
സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, എസ്ഐമാര്‍, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരാ ണ് പട്ടികയിലുള്ളത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരിക യാണ്. സംസ്ഥാന പൊലീസിലെ സ്പെഷല്‍ ബ്രാഞ്ച്, ഇന്റലിജന്‍സ്, ലോ ആന്‍ഡ് ഓര്‍ഡര്‍ വിഭാഗങ്ങ ളില്‍ പ്രവര്‍ത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫിസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലുളളത്. സംസ്ഥാന പൊലീസിന്റെ നീക്കങ്ങളും പരിശോ ധനകളുമടക്കം ചോര്‍ത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയു ള്ളത്.
വിവിധ ജില്ലകളില്‍ പച്ചവെളിച്ചം എന്ന പേരിലും മറ്റു പേരുകളിലും പ്രവര്‍ത്തിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളെപ്പറ്റിയും 2019ല്‍ ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര വകു പ്പിന് വിവരം നല്‍കി യിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തൊടുപുഴ മേഖലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന് ചോര്‍ത്തി നല്‍കിയ സംഭവ ത്തില്‍ സിവില്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു. മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ സമാന ആരോപണത്തെത്തുട ര്‍ന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സി ആഭ്യന്തര വകുപ്പിന് വിവരം നല്‍കിയതിനെ തുടര്‍ന്ന് ചോദ്യങ്ങള്‍ നിയമസഭയിലും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം ഗ്രൂപ്പുകളെ പൊലീ സ് സേനയില്‍ പ്രവര്‍ത്തി ക്കാന്‍ അനുവദിക്കില്ലന്ന് മാത്രമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ നിരോധനത്തിന് മുമ്പ് പോപ്പു ലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതില്‍ പൊലീസിന് വന്‍ വീഴ്ചകളുണ്ടായി. ഹര്‍ ത്താലില്‍ അരങ്ങേറിയ വ്യാപക അക്രമങ്ങള്‍ നേരിടാന്‍ പൊലീസിന് കഴിയാതിരുന്നതും ഇത് കൊണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിനെ തുടര്‍ന്ന് നടന്ന ഹര്‍ത്താലില്‍ നടന്ന വ്യാപക ആക്രമത്തെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ പൊലീസിലുള്ള ഇവരുടെ സ്വാധീനത്തെക്കു റിച്ച് വീണ്ടും ശക്തമായ അന്വേഷണം തുടങ്ങിയത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.