Kerala

പൊലിസുകാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്, കൈവണ്ടിയില്‍ കയറ്റി മൃതദേഹങ്ങള്‍ പാടത്ത് ഉപേക്ഷിച്ചു; പന്നിയെ വീഴ്ത്താന്‍ കെണി വെച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിന് സ മീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റുരേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍. വിശ്വനാഥ് അറിയിച്ചു

പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിലെ രണ്ട് ഹവില്‍ദാ ര്‍മാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തി രുന്നു. ഇതില്‍ പൊലീസ് ക്യാംപിന് സമീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റു രേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍.വിശ്വനാഥ് അറിയിച്ചു.

ഹവില്‍ദാര്‍മാരായ അശോക് കുമാര്‍(35), മോഹന്‍ദാസ് (36) എന്നിവരെയാ ണ് ക്യാമ്പിന് പിന്നിലെ പാടത്ത് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയില്‍ ക ണ്ടെത്തിയത്. ക്യാംപിന് സമീപം താമസിക്കുന്നയാളാ ണ് സുരേഷ്. വീടിന്റെ മതിലിനോട് ചേര്‍ന്ന് വൈദ്യുതികമ്പി സ്ഥാപിച്ചത് സുരേഷ് ആണ്. രാത്രി 10 മ ണി യോടെ വീട്ടിലേക്കുള്ള ലൈനില്‍ നിന്നും വൈദ്യുതി കണക്ഷന്‍ കൊടു ത്ത ശേഷം സുരേഷ് ഉറങ്ങാന്‍ പോയി.

രാത്രി ഇടയ്ക്ക് ഉണര്‍ന്ന് നോക്കുമ്പോള്‍ രണ്ടു പേര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ഉടന്‍തന്നെ കൈവണ്ടി യില്‍ മൃതദേഹങ്ങള്‍ കയറ്റി പാടത്ത് കൊണ്ടുവന്ന് ഉപേക്ഷിച്ചു. പൊലീസുകാരുടെ കൈവശമുണ്ടായി രു ന്ന സാധനങ്ങളും മൃതദേഹങ്ങള്‍ക്കൊപ്പം ഉപേക്ഷിച്ചു. തുടര്‍ന്ന് സുരേഷ് സ്ഥലത്തു നിന്ന് മാറിനില്‍ക്കുകയായിരുന്നുവെന്നും എസ് പി പറഞ്ഞു. ഹവി ല്‍ദാര്‍മാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ സുരേ ഷ്, സജി എന്നിവര്‍ വനംവകുപ്പ് കേസിലെ പ്രതികളാണെന്ന് പൊലീസ് വ്യ ക്ത്മാക്കി. 2016ല്‍ കാട്ടുപന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ച് പിടികൂടുകയും മാംസം ഭക്ഷിക്കുകയും ചെയ്ത കേ സില്‍ ഇവര്‍ വിചാരണ നേരിടുന്നവരു മാണ്.

ശരീരത്തിലേക്ക് വൈദ്യുതി പ്രവഹിച്ചാണ് മരിച്ചിരിക്കുന്നതെന്നാണ് പോസ്റ്റു മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാ രുടെ പ്രാഥമിക വിലയിരുത്തല്‍. കൈകളിലേക്കും കാലിലേക്കും ശക്തമായി വൈദ്യുതി പ്രവഹിച്ചിട്ടു ണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം വലിയ ഉയരത്തിലുള്ള ചുറ്റുമതിലും കനത്ത സുരക്ഷയുമുള്ള ക്യാംപില്‍ നിന്ന് പൊലിസു കാര്‍ എങ്ങനെ പാടത്തെത്തി, എന്തിന് പോയി എന്നതു സംബ ന്ധിച്ച് വ്യക്തതയില്ല. ബുധനാഴ്ച രാത്രി ഒന്‍ പതരയോടെയാണ് ഇരുവരെയും കാണാതാവുന്നത്. അതുവരെ രണ്ടുപേരും ക്യാംപിലെ ക്വാട്ടേഴ്സി ല്‍ ഉണ്ടായിരുന്ന തായാണ് വിവരം. പാടത്തിന് സമീപത്തുള്ള തോട്ടില്‍ മീന്‍ പിടിക്കാനോ മറ്റോ പോയതാ ണോ എന്നാണ് സംശയിക്കുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.