സുധീര്‍നാഥ്
എല്ലാ ഗ്രാമങ്ങളിലും ഒരു കവലയുണ്ടാകും. നാല് വഴികള്‍ ചേരുന്ന പ്രദേശത്തെയാണ് കവല എന്ന് പറയുന്നത്. ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനിലേിയക്ക് പോകുന്ന കവലയെ സ്റ്റേഷന്‍കവല എന്നാണ് ഇപ്പോഴും പറയുന്നത്. പണ്ടൊക്കെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ അവിടെ ബസ് ഇറങ്ങി നടക്കണമായിരുന്നു. തൊട്ടടുത്ത മറ്റൊരു കവലയില്‍ ടോള്‍ പിരിച്ചിരുന്നു. ഇടപ്പള്ളി പാലം കടക്കുന്നത് പുതിയ പ്രദേശത്താണ്. രണ്ട് നാട്ടുരാജാക്കന്‍മാരുടെ രാജ്യത്തിന്‍റെ അതിര്‍ത്ഥിയായിരുന്നു ഇടപ്പള്ളി തോട്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് കടക്കാന്‍ ടോള് നല്‍കണമായിരുന്നു. അങ്ങിനെ ടോള്‍ പിരിച്ചിരുന്ന കവലയെ ടോള്‍ ജംഗ്ഷന്‍ എന്നാണ് ജനങ്ങള്‍ വിളിച്ചത്. അതുപോലെ തന്നെയായിരുന്നു പൈപ്പ് ലൈന്‍ ജംഗ്ഷന്‍. കുട്ടികാലത്ത് പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കുന്നതിന് ഇടം വലം നോക്കേണ്ട കാര്യമില്ല. കാരണം വളരെ അപൂര്‍വ്വമായി മാത്രമേ വാഹനം അക്കാലത്ത് ഓടിയിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. എത്ര മിനിറ്റ് കാത്തു നിന്നാലാണ് റോഡ് മുറിച്ച് കടക്കുവാന്‍ സാധിക്കു. രാവിലേയും വൈകുന്നേരവും എന്തു തിരക്കാണ് ഞങ്ങളുടെ പൈപ്പ് ലൈന്‍ ജംഗ്ഷനില്‍…!
ഇടപ്പള്ളിയില്‍ നിന്ന് പുക്കാട്ടുപടി റോഡില്‍ ഇടയ്ക്ക് സിനിമാ, സര്‍ക്കസ് തുടങ്ങിയ പരസ്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഉച്ചഭാഷിണിയില്‍ വിളിച്ച് പറഞ്ഞ് പോകുന്ന പതിവുണ്ട്. വണ്ടിയില്‍ നിന്ന് വിതറുന്ന നോട്ടീസ് പെറുക്കാന്‍ കുട്ടിയായ ഞാന്‍ കുറേ ഓടിയിട്ടുണ്ട്. അക്കാലത്ത് അവിടെ വലിയ കടകളൊന്നും ഉണ്ടായിരുന്നില്ല. ഉൂറായി നടത്തിയ പച്ചക്കറി കട ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. കുറേ നാളുകള്‍ നടത്തിയ ശേഷം അദ്ദേഹം അത് അലിയാര്‍ക്ക് ക്കൈമാറി. ഊഴം എന്ന സിനിമയില്‍ പൈപ്പ് ലൈന്‍ ജംഗ്ഷനും, അന്നത്തെ അലിയാരുടെ പച്ചക്കറി കടയും കാണിക്കുന്നുണ്ട്. കൊച്ചു മൊയ്തീന്‍റെ ചായക്കട ഒരു സാംസ്ക്കാരിക കേന്ദ്രമായിരുന്നു. ചായകുടിയും, പത്രം വായനയും, റേഡിയോ വര്‍ത്തയും അവിടെ ഉണ്ടാകും.
ഡ്രസ്സ് ലാന്‍റ് എന്ന തയ്യല്‍ കട അബ്ദുള്‍ റഹ്മാന്‍ നടത്തിയിരുന്നു. ഇതിനിടയില്‍ പുതുതായി പാചകവാതക ഗ്യാസ് കുറ്റികളുടെ സൂക്ഷിപ്പും, മണ്ണിലാന്‍റെ മറ്റൊരു സ്റ്റേഷനറി കടയും പൈപ്പ് ലൈനില്‍ ആരംഭിച്ചു. പിന്നെ പപ്പനാഭന്‍ നായരുടെ പെട്ടിക്കടയും, തങ്കപ്പന്‍റെ ബാര്‍ബര്‍ ഷോപ്പും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമെ ഭാരത മാതാ പോസ്റ്റോഫീസിന്‍റെ പോസ്റ്റ് ബോക്സ് പൈപ്പ് ലൈന്‍ കവലയില്‍ ഉണ്ടായിരുന്നു. ഉച്ചയോടെ ദിവസവും പോസ്റ്റ് മാന്‍ അത് തുറന്ന് ചുരുങ്ങിയത് ഇരുപത് മുതല്‍ മുപ്പത് കത്തുകള്‍ ശേഖരിക്കുമായിരുന്നു.
മറ്റ് എല്ലാ ഗ്രാമങ്ങളും പ്രചാരം സിദ്ധിച്ച ടൈപ്പ്റേറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് പൈപ്പ് ലൈന്‍ ജംഗ്ഷനിലും ആരംഭിച്ചു. അക്കാലത്ത് വിദ്യഭാസമുള്ളവര്‍ ടൈപ്പ് റൈറ്റിങ്ങ് പഠിക്കുക എന്നത് ശീലമായിരുന്നു. ഷോട്ട് ഹാന്‍റും അവിടെ പഠിപ്പിക്കുമായിരുന്നു. ഫാക്റ്റ് സ്ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ജനാര്‍ദ്ധനന്‍ മാഷ് ആരംഭിച്ചതാണ് ഇത്. ഭാര്യ ഇന്ദിരയായിരുന്നു വിദ്യാമന്ദിര്‍ എന്ന പേരില്‍ ടൈപ്പ്റേറ്റിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയിരുന്നത്.
പോംസ് എന്ന കട 1988ല്‍ ഇതിനിടയില്‍ പൈപ്പ് ലൈനില്‍ തുടങ്ങി. ജോയ് ഐസ്ക്രീമും, മില്‍മ്മ ഐസ്ക്രീമും അവിടെ ലഭിക്കുമായിരുന്നു. ഒരു ആധുനിക കട എന്ന് തന്നെ വിശേഷിപ്പിക്കാം. കമ്മ്യൂണിസ്റ്റ് നേതാവായ എം ഒ ഫിലിപ്പിന്‍റെ മരുമകള്‍ ശോഭയായിരുന്നു കട നടത്തിയിരുന്നത്. വീഡിയോ കാസറ്റുകള്‍ പ്രചാരത്തില്‍ വന്ന കാലത്ത് തന്നെ പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ദാസ് വിഡിയോസ് വന്നു. പ്രദീപായിരുന്നു നടത്തിപ്പ്. ഇടപ്പള്ളി ടോളിന് സമീപം അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍ സാജന്‍ ഇതേ പേരില്‍ മറ്റൊരു വീഡിയോ കടയും നടത്തിയിരുന്നു. ഇപ്പോള്‍ അത് ഡിവിഡിയിലേയ്ക്ക് മാറി. അതുകൊണ്ട് വലുപ്പവും കുറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.