തിരുവന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും യുഡിഎഫ് ഭരണകാലം മുതല്‍ നല്‍കിവരുന്ന സൗജന്യ ഭക്ഷണ വിതരണം കോവിഡ് കാലത്ത് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഇത് ക്രൂരമായ നടപടിയാണെന്നും പിണറായി സര്‍ക്കാരിന് വിശപ്പിന്റെ വിലയറിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വിശപ്പ് രഹിത നഗരം പദ്ധതി പ്രകാരം സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പാക്കിയിരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടി ഒക്ടോബര്‍ 5 മുതല്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ വിശപ്പിന്റെ വിളി സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താരംഭിച്ച ഒട്ടുമിക്ക ജനക്ഷേമ പദ്ധതികളും ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചെന്നും കമ്മീഷനും ഇടനിലക്കാര്‍ക്കും ലാഭമുണ്ടാക്കാനുള്ള തട്ടിപ്പു പരിപാടികളിലാണ് ഇടതു സര്‍ക്കാര്‍ വ്യാപരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ആശുപത്രികളില്‍ സൗജന്യ ഭക്ഷണ വിതരണം പുന:രാരംഭിക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.