പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐഎംഎ. തീരുമാനം വൈകിയാല്‍ സമരത്തിനിറങ്ങുമെന്ന് ഐഎംഎ
തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ഐ എംഎ.തീരുമാനം വൈകിയാല്‍ ഐഎംഎയും സമരത്തിനിറങ്ങും. സമരത്തോട് സര്‍ക്കാരുകള്‍ക്ക് നി സംഗതയെന്ന് ദേശീയ പ്രസിഡന്റ് ഡോ.ജെഎ ജയലാല്‍ പറഞ്ഞു.
അതേസമയം, പിജി ഡോക്ടര്‍മാര്‍ക്ക് പുറമെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ ദുരിതത്തിലായി. ശസ്ത്ര ക്രിയകള്‍ മുടങ്ങി. ഒപി മുടങ്ങാതിരിക്കാ ന്‍ ബദല്‍ സംവിധാനംം ആരോഗ്യവകുപ്പ് ഒരുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫ ലംകണ്ടില്ല.
സമരം നടത്തുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി സര്‍ക്കാര്‍ നാളെ ചര്‍ച്ച നടത്തും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് തിരുവനന്തപുരത്ത് എത്തിയ ശേഷമായിരിക്കും ചര്‍ച്ച. പിജി വിദ്യാര്‍ഥികള്‍ക്കു പുറമേ ഹൗസ് സര്‍ജന്‍മാരും സൂചനാ സമരം പ്രഖ്യാപിച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെ ട്ടിരുന്നു. ഇതോടെയാണ് പിജി വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്കില്ലെന്ന മുന്‍ നിലപാട് സര്‍ക്കാര്‍ തിരുത്തിയത്.
ഒന്നാം വര്‍ഷ പിജി പ്രവേശം നേരത്തേയാക്കണമെന്നും ജോലിഭാരം കുറയ്ക്കാന്‍ നടപടി വേണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നടക്കാത്തതിനാല്‍ അധിക സമയം വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്റ്റൈപ്പന്റ് തുക വര്‍ധിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.