Breaking News

പടക്കശാല അനധികൃതം ; സ്ഫോടനത്തില്‍ നടുങ്ങി വരാപ്പുഴ,വിശദമായ അന്വേഷണം നടത്തുമെന്ന് കലക്ടര്‍

ഇവിടെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ലെന്നും വില്‍ക്കാനു ള്ള ലൈസന്‍സിന്റെ മറവില്‍ വ്യാപകമായി പടക്കങ്ങള്‍ സൂക്ഷിച്ചതായും ജില്ലാ ക ലക്ടര്‍ ഡോ.രേണുരാജ് അറിയിച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം ന ടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

കൊച്ചി: വരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചയാ ളെ തിരിച്ചറിഞ്ഞു. ലൈസന്‍സി ജയിസന്റെ ബന്ധു ഡേവിസ് ആണ് മരിച്ചത്. പടക്ക കേന്ദ്രത്തിലെ സഹാ യി ആയിരുന്നു ജയിസന്‍ ജെന്‍സണ്‍,ഫെഡ്രീന, കെ.ജെ മത്തായി, എസ്തര്‍,എല്‍സ,ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാ പ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയു ണ്ടായി. സ്ഫോടനം ഉണ്ടായതിന്റെ രണ്ട് കി ലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

അതേ സമയം ഇവിടെ പടക്കം സൂക്ഷിക്കാനുള്ള ലൈസന്‍സുണ്ടായിരുന്നില്ലെന്നും വില്‍ക്കാനുള്ള ലൈ സന്‍സിന്റെ മറവില്‍ വ്യാപകമായി പടക്കങ്ങള്‍ സൂക്ഷിച്ചതായും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് അറിയി ച്ചു. ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഫോടനമുണ്ടായ പടക്ക ശാലക്ക് ലൈസന്‍സില്ലെന്ന് ജില്ലാ കലക്ടര്‍ രേണുരാജ് പറഞ്ഞു. പടക്കം വില്‍ക്കുന്നതിന് ലൈസന്‍സ് ഉണ്ടെന്ന് ചില ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കലക്ടര്‍ നിഷേധിക്കുകയായിരുന്നു. പൂര്‍ണമായും അനധികൃതമായാണ് പടക്കം നിര്‍മ്മാണം നടത്തിയതെന്ന് കല ക്ടര്‍ പറഞ്ഞു. സംഭവത്തി ല്‍ തഹസില്‍ദാറോട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അനധികൃതമായാ ണോ പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചതെന്ന് അന്വേഷിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റും അറിയി ച്ചു.

വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. സമീ പത്തെ കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചി ട്ടുണ്ട്. സമീപ പ്രദേശത്തെ ചില വീടുക ളും തകര്‍ന്നു. വരാപ്പുഴ ഭാഗത്തെ കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സംഭവത്തില്‍ കെട്ടിടത്തിന്റെ 14 കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ പ്രകമ്പനമുണ്ടായത്. അപകടമുണ്ടായ സ്ഥ ലത്തേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ എത്താന്‍ വൈകിയിരുന്നു. റോഡില്‍ പൈപ്പിട്ട് വെള്ളമെത്തിച്ചായിരുന്നു കെട്ടിടത്തിലെ തീ നിയന്ത്രണ വിധേയമാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.