ദമാം : അവരവർ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാതെയുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ കുരുക്കിലാക്കുന്നത് തുടർക്കഥയാകുന്നു. ഓരോ രാജ്യത്തും ജീവിക്കുമ്പോഴുള്ള നിയമങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോൾ കുരുക്കിലാകുന്ന പ്രവാസികളുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ്. ഈ ഗണത്തിലെ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ദമാമിൽനിന്ന് അഞ്ചു മലയാളികളെ നാടു കടത്തിയ സംഭവം.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദമാമിൽ നബിദിന ചടങ്ങ് നടത്തിയവരെ സൗദി പൊലീസ് പിടികൂടി നാടുകടത്തുകയായിരുന്നു. പരിപാടി സംഘടിപ്പിച്ച നാലു പേരും സൗകര്യം ചെയ്തുകൊടുത്ത ഒരാളുമാണ് നടപടി നേരിട്ടത്. അഞ്ചു പേരെ ജാമ്യത്തിൽ പുറത്തിറക്കാൻ നിരവധി സംഘടനകൾ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സൗദി അറേബ്യയിൽ പൊതുപരിപാടികൾ നടത്താൻ സർക്കാറിൽനിന്ന് മുൻകൂർ അനുമതി വാങ്ങൽ നിർബന്ധമാണ്. എന്നാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല. നിയമനടപടി നേരിടേണ്ടി വന്നാൽ അതിന് നൽകേണ്ട വില വളരെ വലുതായിരിക്കുമെന്ന് വിവിധ സന്നദ്ധ പ്രവർത്തകർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഉംറ സർവീസ് നടത്തുന്ന സംഘത്തിലെ ചിലരും പൊലീസ് നടപടി നേരിടുന്നതായാണ് വിവരം.
അനുമതിയില്ലാതെ മക്കയിലേക്ക് സ്വകാര്യബസുകളിൽ ഉംറ തീർഥാടനം നടത്തുന്നവരാണ് നടപടി നേരിടുന്നത്. ഇത്തരം സർവീസ് നടത്തുന്നതിന് സൗദി സർക്കാർ ചില ഏജൻസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ചില മലയാളി സംഘങ്ങൾ നടത്തുന്ന സർവീസിന് അനുമതിയില്ല. ദമാമിൽനിന്ന് മക്കയിലേക്ക് പുറപ്പെടുകയായിരുന്ന ഉംറ സംഘത്തെ പോലീസ് പിടികൂടുകയും യാത്രക്കാരെ തിരിച്ചയച്ച് സംഘാടകരെ നിയമനടപടിക്ക് വിധേയമാക്കുകയുമായിരുന്നു.
അതിനിടെ സൗദിയിൽ സമൂഹമാധ്യമങ്ങൾ വഴി അനുമതിയില്ലാതെ പരസ്യ ക്യാംപയിൻ നടത്തുന്നതും കർശനമായ നിയമനടപടികൾക്ക് കാരണമാകുമെന്ന് സന്നദ്ധ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ എന്ന നിലയിൽ പരസ്യ ക്യാംപെയ്ൻ നടത്തുന്നവർ സർക്കാരിൽനിന്ന് അനുമതി വാങ്ങൽ നിർബന്ധമാണ്. സൗദി എന്റർടെയ്ൻമെന്റ് അതോറിറ്റിയിൽനിന്നാണ് ഇൻഫ്ലുവൻസർ ലൈസൻസിന് അനുമതി വാങ്ങേണ്ടത്. 15000 റിയാലാണ് ഇൻഫ്ലുവൻസർ ലൈസൻസ് ഫീ. ലൈസൻസ് കരസ്ഥമാക്കാതെ ക്യാംപെയ്നുകളിൽ പങ്കെടുത്താൽ നടപടി നേരിടേണ്ടി വരും. സൗദിയിൽ സജീവമായ ടിക് ടോക്കുകളിൽ നിരവധി പേർ മലയാളികൾ താരങ്ങളാണ്. സർക്കാർ അനുമതി വാങ്ങി ഇവർക്ക് ക്യാംപെയ്ൻ നടത്താവുന്നതാണ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.