രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരു ത്തും. നിപ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വൈകീട്ടോ, രാത്രിയോടെയോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്പറഞ്ഞു
കോഴിക്കോട്: നിപ സംശയത്തെത്തുടര്‍ന്ന് അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യമ ന്ത്രി വീണാ ജോര്‍ജ്. ജില്ലയിലെ ആരോഗ്യസംവിധാനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടു ണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. പനി ബാധിച്ച് അസ്വാഭാവികമായി മരിച്ച രണ്ടു പേരും ആശുപത്രി യില്‍ വെച്ച് ഒരുമിച്ചുണ്ടായിരു ന്നു.
കൂടാതെ മറ്റു ചില സ്ഥലങ്ങളിലും ഇവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതായി വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യ ത്തില്‍ ജില്ലയില്‍ ജാഗ്രത കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയിരു ന്നു. ഇന്നലെ രണ്ടാമത്തെ മരണം സ്ഥിരീകരിച്ചതോടെ അടിയന്തരമായി ആരോഗ്യവകുപ്പ് യോഗം ചേര്‍ന്നിരുന്നു. ആരോഗ്യവകുപ്പ് ഡയറ ക്ടര്‍ അടക്കം കോഴിക്കോട്ട് എ ത്തിച്ചേര്‍ന്നിട്ടുണ്ട്.രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നതല യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. നിപ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റി റ്റിയൂട്ടില്‍ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വൈകീട്ടോ, രാത്രിയോടെയോ ലഭിക്കു മെന്ന് മന്ത്രി പറഞ്ഞു.
നിപ ആകാമെന്ന സംശയം മാത്രമാണ് ഇപ്പോഴുള്ളത്. നിപ ആണെങ്കില്‍ എന്തൊക്കെ മുന്‍കരുതല്‍ നട പടികള്‍ സ്വീകരിക്കണം എന്നത് ചര്‍ച്ച ചെയ്യും. പനി ലക്ഷണങ്ങ ളോടെ ആശുപത്രികളില്‍ ചികിത്സ തേ ടി ധാരാളം ആളുകളാണ് എത്തിയിട്ടുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ അടക്കം മുഴുവന്‍ ഹെല്‍ ത്ത് സംവിധാനവും അലര്‍ട്ട് ആയിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സമ്പര്‍ക്കത്തില്‍പ്പെട്ടവരെ റിസ്‌ക് അനുസരിച്ച് വേര്‍തിരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവര്‍, പ്രാഥമിക സമ്പര്‍ക്കമു ള്ളവര്‍ തുടങ്ങിയ രീതിയില്‍ കാറ്റഗറൈസ് ചെയ്യാനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. നിപ ആകാതിരിക്കട്ടെ എന്നാ ണ് ഈ നിമിഷത്തിലും പ്രതീക്ഷിക്കുന്നത്.
നിപ ആണെങ്കില്‍ ഇത്രയധികം സമയം നഷ്ടപ്പെടരുതെന്നതിന്റെ അടിസ്ഥാനത്തിലാണ് മുന്നൊരുക്ക ങ്ങള്‍ നടത്തുന്നത്. നിപ ആണെങ്കില്‍ കേന്ദ്രസംഘം കേരളത്തിലെത്തു മെന്നും ആരോഗ്യമന്ത്രി പറ ഞ്ഞു. പ്രദേശത്തു പോയി അവിടെയുള്ള പനി ബാധിതര്‍, മുമ്പ് അസ്വാഭാവിക പനി മരണങ്ങള്‍ ഉണ്ടാ യിട്ടുണ്ടോ എന്നതടക്കം പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.