Breaking News

നാളെ വരെ മാത്രം; തിരക്കിട്ട് മാപ്പ്: എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിയ്ക്കകം രാജ്യം പൊതുമാപ്പില്ല

അബുദാബി : യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി.
കൂടുതൽ കൗണ്ടറുകൾ ഉൾപ്പെടെ സൗകര്യങ്ങളും വിപുലപ്പെടുത്തി. പതിനായിരത്തിലേറെ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരിൽ 85 ശതമാനവും താമസം നിയമവിധേയമാക്കി. 15 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്. എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിക്കകം രാജ്യം വിടണമെന്ന് അധികൃതർ ഓർമിപ്പിച്ചു. എക്സിറ്റ് പാസ് ലഭിച്ചിട്ടും രാജ്യത്ത് തുടരുന്നവർക്ക് നവംബർ മുതൽ പൊതുമാപ്പ് പരിരക്ഷ ലഭിക്കില്ല. 
ഇവർ പിടിക്കപ്പെട്ടാൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്നും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇവർക്ക് പിന്നീട് യുഎഇയിലേക്കു തിരിച്ചുവരാനാകില്ല. എന്നാൽ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിടുന്നവർക്ക് വിലക്കില്ലാതെ രാജ്യത്ത് തിരിച്ചെത്താം.പൊതുമാപ്പ് സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇതുവരെ മുന്നോട്ടുവരാത്ത നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. ഇന്നത്തെയും നാളത്തെയും തിരക്ക് കൈകാര്യം ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചതായി കസ്റ്റമർ ഹാപ്പിനസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ സലീം ബിൻ അലി പറഞ്ഞു. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
∙ ജോലി തേടാനുള്ള സൗകര്യം നിർത്തി
പൊതുമാപ്പിന്റെ ആദ്യ ദിവസങ്ങളിൽ അപേക്ഷകർക്ക് ജോലി ലഭ്യമാക്കാനുള്ള സൗകര്യം നൽകിയിരുന്നു. എന്നാൽ പൊതുമാപ്പ് കാലാവധി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നതിനാൽ തൊഴിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശമില്ല. അതുകൊണ്ട് ഈ സൗകര്യം നിർത്തി. പുതിയ ജോലി കണ്ടെത്താനായി പലരും പൊതുമാപ്പിന്റെ അവസാനം വരെ കാത്തിരിക്കുന്നതാണ് തിരക്കേറാൻ കാരണം. എക്സിറ്റ് പാസ് സ്വന്തം നാട്ടിലേക്കു പോകാനുള്ള അനുമതി മാത്രമാണെന്നും മടങ്ങിവരവ് തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 ∙ നിയമനടപടികളിൽ ഒത്തുതീർപ്പിന് ശ്രമം; പൊതുമാപ്പ് പ്രയോജനപ്പെടുമോ?
നിയമ നടപടി പൂർത്തിയാകാത്തതിനാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകാതെ ഒട്ടേറെ  മലയാളികൾ. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് വിവിധ കേസുകൾ നേരിടുന്ന ഇവരിൽ പലരും കെട്ടിട ഉടമയുമായും ബാങ്കുമായും അനുരഞ്ജന ചർച്ചകളിലാണ്. നിശ്ചിത ശതമാനം തുക അടച്ചാൽ കേസ് പിൻവലിക്കാമെന്ന ധാരണയിൽ എത്തിയ പലരും പണം സ്വരുക്കൂട്ടുന്ന തിരക്കിലും. 
ഒത്തുതീർപ്പ് പ്രകാരമുള്ള പണം നൽകിയാൽ കേസ് പിൻവലിക്കാമെന്നാണ് ധാരണ. കുടിശ്ശികയുടെ നിശ്ചിത ശതമാനം അടച്ച് കോടതി മുഖേന താൽക്കാലിക ഇളവ് ലഭിക്കുന്നവർക്ക് രാജ്യം വിട്ടുപോകാനാകില്ല. പകരം രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാനുള്ള അനുമതിയാണ് ലഭിക്കുക. ഇതുമൂലം പുതിയ ജോലിക്ക് മാറാനുള്ള സൗകര്യവും ലഭിക്കും. സാമ്പത്തിക ബാധ്യത തീർത്ത രേഖ കോടതിയിൽ ഹാജരാക്കിയാലേ ഇവരുടെ യാത്രാവിലക്ക് നീങ്ങൂ.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.