Breaking News

നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി; ചിതയ്ക്ക് തീകൊളുത്തി പെണ്‍മക്കള്‍

പത്തനംതിട്ട: അധികാര രാഷ്ട്രീയം അഴിമതിക്കാരനാക്കിയ നവീന് ബാബുവിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു സംസ്കാരചടങ്ങുകൾ. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. രണ്ട് പെണ്മക്കളും അനിയന്റെ മകനും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത്. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദർശനത്തിൽ നിരവധി പേരാണ് നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് പിന്നാലെ മനംനൊന്തായിരുന്നു നവീൻ ബാബുവിന്റെ ആത്മ​ഹത്യ. സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു. ഓഫീസിലെ സഹപ്രവർത്തകർ നടത്തിയ പരിപാടിയിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ കളക്ടറക്കം വേദിയിലിരിക്കെയാണ് അഴിമതി ആരോപണം ഉന്നയിച്ചത്. പെട്രോൾ പമ്പ് നിർമാണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. കണ്ണൂരിൽ പ്രവർത്തിച്ചത് പോലെ പത്തനംതിട്ടയിൽ പ്രവർത്തിക്കരുത്, സത്യസന്ധത വേണം തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് പി പി ദിവ്യ ഉന്നയിച്ചത്.

ഇതിന് പിന്നാലെ അടുത്ത ദിവസം രാവിലെയോടെ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്ത അതേ വേഷത്തിലായിരുന്നു നവീൻ ബാബുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ദിവ്യക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ പി പി ദിവ്യക്ക് സംരക്ഷണം ഒരുക്കുന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. സംഘടനാ നടപടി വേണ്ടെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നിലപാട്. പൊലീസ് അന്വേഷണം നടക്കട്ടെ എന്നും പാർട്ടി അന്വേഷണം വേണ്ടെന്നുമാണ് സിപിഐഎമ്മിന്റെ നിലപാട്. സംഘടനാ സമ്മേളനവും ഉപതിരഞ്ഞെടുപ്പുകളും നടക്കുന്ന സാഹചര്യത്തിൽ നടപടിയെടുത്താൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയ്ക്ക് എതിരെ കേസ് എടുക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പ്രതികരിച്ചു. ദിവ്യയെ ഒന്നാം പ്രതിയാക്കി കേസെടുക്കുമെന്നായിരുന്നു പ്രതികരണം. പരാതികൾ ഒരുപാട് ലഭിച്ചിട്ടുണ്ടെന്നും ദിവ്യക്കെതിരെ അന്വേക്ഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ പരാതി പരിശോധിക്കുന്നുണ്ട്. കൂടുതൽ പേരുടെ മൊഴികൾ രേഖപ്പെടുത്തും. ആവശ്യമെങ്കിൽ പി പി ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.