ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമായ അനന്തുപ്ര സാദു മായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി
കൊല്ലം : നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ സ്വദേശി രേഷ്മ,നാല് മാസമാ യി ഫെയ്‌സ്ബുക് മെസഞ്ചര്‍ വഴി ചാറ്റ് ചെയ്തിരുന്ന യുവാവ് ഇപ്പോള്‍ ജയിലില്‍. നിരവധി കേസുക ളില്‍ പ്രതിയായ നെടുങ്ങോലം സ്വദേശി അനന്തുപ്രസാദുമായി സൗഹൃദത്തിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗവു മായ അനന്തുപ്രസാദുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നതായി അന്വേഷണസംഘം കണ്ടെത്തി.
ബിലാല്‍ എന്ന പേരിലാണു രേഷ്മയുമായി യുവാവ് ചാറ്റ് ചെയ്തിരുന്നത്. അട്ടക്കുളങ്ങര വനിതാ ജയി ലില്‍ ചോദ്യം ചെയ്യലിനിടെ അനന്തു പ്രസാദിന്റെ ചിത്രം കാണിച്ചപ്പോഴാണ് അത് ബിലാലാണെന്ന് രേഷ്മ പ്രതികരിച്ചത്. ഇയാളുമായി നാലുമാസമായി ഫെയ്സ്ബുക്ക് മെസഞ്ചര്‍വഴി രേഷ്മ ചാറ്റുചെ യ്തിട്ടുണ്ട്. ഭര്‍ത്താവ് വിഷ്ണു ഗള്‍ഫില്‍ പോയ ശേഷമാണ് സൗഹൃദം തുടങ്ങിയത്. ഇയാള്‍ ജയിലായ തിന് പിന്നാലെ ഇത്തിക്കര യാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബന്ധുക്കളായ യുവതികളാണു വ്യാജ പേരില്‍ രേഷ്മയുമായി ചാറ്റു ചെയ്തിരുന്നതെന്നു പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
തച്ചക്കോട്ട് വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ആര്യ, രേഷ്മ ഭവനില്‍ രാധാകൃഷ്ണ പിള്ളയുടെ മകള്‍ ഗ്രീഷ്്മ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവര്‍ ഫെയ്‌സ്ബുക് മെസഞ്ചറിലൂടെ ആള്‍മാറാ ട്ടം നടത്തിയ അനന്തു എന്ന സാങ്കല്‍പിക കാമുകനുമായി അടുപ്പം പുലര്‍ത്തുമ്പോള്‍ തന്നെ അന ന്തു പ്രസാദുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇയാളുമായി സൗഹൃദം മാത്ര മാണ് ഉണ്ടായിരുന്നതെന്നു രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. രേഷ്മ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്‍ പാണ് അനന്തു പ്രസാദ് അറസ്റ്റിലായത്.
ഒന്നര വര്‍ഷം മുമ്പ് ഏത് അനന്തു ആവശ്യപ്പെട്ടതിനാലാണ് രേഷ്മ വര്‍ക്കലയ്ക്ക് പോയതെന്നത് കണ്ടെ ത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രേഷ്മയുടെ ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളുടെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ഡീറ്റയില്‍ഡ് റിപ്പോര്‍ട്ട് ഫെയ്‌സ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കുന്നതോടെ ശാ സ്ത്രീയ തെളിവു നിരത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മ യെ പ്രേരിപ്പിച്ചതിനു പിന്നില്‍ പരപ്രേരണ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നു. അനന്തുവിനോടൊത്ത് ജീവിക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു രേഷ്മയുടെ മൊ ഴി. എന്നാല്‍, പൊലീസ് ഇതു പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കോവിഡ് പോസിറ്റീവായ രേഷ്മയെ ക്വാ റന്റൈന്‍ കാലാവധി കഴിഞ്ഞതോടെ വിചാരണത്തടവുകാരുടെ സെല്ലിലേക്ക് മാറ്റി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.