ആര്‍ പി മുരളി
2022 ജൂണ്‍ 16,17,18 തിയ്യതികളില്‍ നിയസഭാ മന്ദിരത്തില്‍ ചേര്‍ന്ന ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന്റെ രൂപീകരണ ലക്ഷ്യമായി പ്രഖ്യാപിച്ചത് ഏതാണ്ട് ഇങ്ങ നെയാണ്.പ്രവാസികളുടെ കൂട്ടായ്മയെ പ്രോത്സാഹിപ്പിക്കുന്നതിനും കേരള വികസനത്തിന് ഉതകുന്ന തരത്തില്‍ പ്രവാസികളു ടെ സാമുഹിക, സാംസ്‌കാരി ക,സാമ്പത്തിക നിക്ഷേപങ്ങളെ സമന്വയിപ്പിക്കുന്നതിനുമുള്ള ഒരു വേദി എന്നതാ ണ്. അതിനുതകുന്ന തരത്തില്‍ ഒരു പൊതു വേദിയായി ലോക കേരള സഭ മാറുന്നു എ ന്നത് അന്വര്‍ത്ഥ മാമാക്കികൊണ്ട് തന്നെ മൂന്നാം സമ്മേളനം ഗംഭീരമായി പര്യവ സാനിച്ചു.
ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തില്‍ അവതരിപ്പിച്ച് സമീപനരേഖ വള രെ സമഗ്രമായിരു ന്നു. അഞ്ച് ഭാഗങ്ങളിലായി രേഖ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെ യ്തു. ഒന്നാമതായി പരിശോധിച്ചത് രണ്ടാം സഭയുടെ നടത്തിപ്പും നിര്‍വഹണവും ആ യിരുന്നു. പ്രവാസഭുപടത്തില്‍ വന്നു കൊണ്ടിരി ക്കുന്ന മാറ്റങ്ങളായിരുന്നു രണ്ടാമ തായി ചര്‍ച്ച ചെയ്തത്.മൂന്നാം ഭാഗത്ത് പ്രവാസവും പ്രവാസികളും നേരിടുന്ന പ്രശ്‌നങ്ങളുമയിരുന്നു പരിശോധിച്ചത്. നാലമത് കേരളത്തിന്റെ വികസന കുതിപ്പില്‍ പ്രവാസികള്‍ക്ക് നല്‍ കാന്‍ കഴിയുന്ന സംഭാവനകളെ കുറിച്ചും അവസാന ഭാഗത്ത് നയരൂപീകര ണത്തിന് സഹായകരമായ തരത്തില്‍ പ്രവാസി സമൂഹത്തിന്റെ ഭാഗമായുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍ കുവാനും ലോക കേരളസഭയുടെ നിര്‍ദേശങ്ങളോടുള്ള പ്രവാസി സമൂഹത്തിന്റെ ഭാഗത്തു നിന്നു ള്ള പ്രതികരികരണങ്ങള്‍ അറിയി ക്കുവാനും കഴിയുന്ന തരത്തില്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു.
ഇതിന്റെ ഭാഗമായി സമീപന രേഖയില്‍ ചര്‍ച്ച ചെയ്യെണ്ട കാര്യങ്ങള്‍ പൊതുവില്‍ രണ്ടായി തരം തി രിച്ചു. ഒന്നാമത്തേത് മേഖല തിരിച്ചുള്ളതും രണ്ടാമത് ഭൂപ്രദേശ ങ്ങളു ടെ സ്വഭാവമനുസരിച്ചും. ഒ ന്നാമത്തെ വിഭാഗത്തില്‍ വിഷയങ്ങളെ എട്ട് വിഷയ മേഖലകളിലായി ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് വിധേയമാക്കി. വിഷയ മേഖല തിരിച്ചുള്ള ചര്‍ച്ചയില്‍ നിയമ നിര്‍മ്മാണ സഭാ അംഗങ്ങളും ഉദ്യോഗസ്ഥരും പ്രവാസി പ്രതിനിധികളും ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
വൈജ്ഞാനിക സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തില്‍ പ്രവാസികളുടെ പങ്ക്, പ്രവാസി നിക്ഷേപ സാധ്യതകള്‍, നൈപുണ്യ വികസനവും പുതിയ തൊഴിലിടങ്ങളും, പുന രധിവാസം, പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍,സാംസ്‌കാരിക വിനിമയ സാധ്യതകള്‍,സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാന മല യാളി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു വിഷയങ്ങള്‍.ഉയര്‍ന്നു വന്ന പൊതു നിര്‍ദേ ശങ്ങള്‍ സഭയില്‍ അവതരിപ്പിച്ചു.
ഭൂമി ശാസ്ത്രപരമായി വ്യത്യസ്ത മേഖലയിലുള്ളവരും തിരികെ എത്തിയവരുമായ പ്രവാസികള്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വ്യത്യസ്തമായി ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങ ള്‍ അവതരിപ്പിക്കുകയു ണ്ടായി. ഇങ്ങ നെ അവതരിപ്പിത്തപ്പെട്ട നിര്‍ദേശങ്ങള്‍ കൂടി ക്രോഡീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉപസംഹാ ര പ്രസംഗം. ഇത്തരത്തില്‍ സ്പുടം ചെയ്‌തെടുത്തതും സമ്പുഷ്ടവും തെളിമയാര്‍ന്നതുമായ ഈ ഒരു രേഖയെ ആസ്പതമാക്കിയാവും അടുത്ത ലോക കേരള സഭയുടെ സമ്മേളന കാലയളവ് വരെ ലോക കേരളസഭ പ്രവര്‍ത്തിക്കുക. അതു കൊണ്ട് തന്നെ ഈ രേഖയെ പ്രവാസ മേഖല യിലെ സാമൂഹിക പ്രവര്‍ത്തകര്‍ക്കിടയില്‍ അവതരിപ്പിക്കപ്പെടണം.
കേരളം മുഴുവന്‍ നമ്മുടെത് പോലുള്ള ‘പുരോഗമന കൂട്ടായ്മകള്‍’ നവകേരള സ്യഷ്ടിക്കായുള്ള പ്രവര്‍ ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിന്റെ മുന്നോടിയായി ഈരേഖ നമ്മു ടെ സംഘടനയുടെ പ്രവര്‍ത്തകര്‍ക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നന്നായിരിക്കും. നവകേരള സ്യഷ്ടിക്ക് നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാറിന് കരുത്തേകാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാ ന്‍ നമുക്ക് കഴിയണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.