വി ആർ. അജിത്ത് കുമാർ
വട്ടവടയില്‍ 2000 ഏക്കറിലാണ് കാരറ്റ് കൃഷി ചെയ്തിരുന്നത്. കേരളത്തില്‍ കാരറ്റ് വ്യാപകമായി കൃഷി ചെയ്യുന്ന ഏക ഇടം. മികച്ച വിളവായിരുന്നു ഈ വര്‍ഷം. നാല് മാസം മുന്നെ കിലോക്ക് 20-25 രൂപ വിലയുണ്ടായിരുന്ന കാരറ്റിനിപ്പോള്‍ 6-8 രൂപയാണ് വില. വിളവെടുപ്പ് കഴിഞ്ഞ് ചുമട്ടുകൂലിയും കഴുകല്‍കൂലിയും കഴിയുമ്പോള്‍ ഒന്നും കിട്ടാനില്ല എന്നതിനാല്‍ കര്‍ഷകര്‍ കാരറ്റ് വിളവെടുക്കാതെ ഉപേക്ഷിച്ചിരിക്കയാണ്. വന്‍പലിശയ്ക്ക് പണം കടംവാങ്ങിയാണ് പലരും കൃഷി ചെയ്തിരുന്നത്. സര്‍ക്കാര്‍ പച്ചക്കറിക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും ഹോര്‍ട്ടികോര്‍പ്പിനെയൊന്നും ഇവിടെ കാണാന്‍ കഴിയുന്നില്ല.
പഞ്ചാബിലെ കര്‍ഷകര്‍ക്കായി ഒഴുക്കുന്ന കണ്ണീരിന്റെ ഒരിറ്റെങ്കിലും നമ്മുടെ കര്‍ഷകര്‍ക്കായി ഒഴുക്കിയിരുന്നെങ്കില്‍?
കുറഞ്ഞപക്ഷം മൂല്യവര്‍ദ്ധിത ഉത്പ്പന്നം ഉണ്ടാക്കാനുളള ഒരു വ്യവസായ സംവിധാനമെങ്കിലും ഈ കര്‍ഷകര്‍ക്കായി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വൈഗയിലൊക്കെ ഒഴുക്കിയ കോടികള്‍ക്ക് പ്രയോജനമുണ്ടായി എന്നു പറയാമായിരുന്നു. മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നേതാക്കള്‍ക്ക് കര്‍ഷകര്‍ക്കായി മികച്ചതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍ !!
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.