സുധീര്‍നാഥ്
പഞ്ചപാണ്ഡവരെ ചുറ്റിപ്പറ്റി ഒട്ടേറെ കഥകള്‍ ത്യക്കാക്കരയില്‍ ഉണ്ട്. വനമായിരുന്ന ത്യക്കാക്കരയുടെ അതിര്‍ത്തിയിലായിരുന്നു ഹിഡുംപി എന്ന രാക്ഷസ ജീവിച്ചതെന്ന് ചിലര്‍ വിശ്വസിക്കുന്നു. ഹിഡുംപ താമസിച്ച വനമാണ് ഹിഡുംപവനമായതും പിന്നീട് ലോപിച്ച് ത്യക്കാക്കരയോട് ചേര്‍ന്ന ഇരുമ്പനം ആയതെന്നും ചിലര്‍ വിശ്വസിക്കുന്നു. ത്യക്കാക്കരയില്‍ കളക്ട്രേയ്റ്റിന് സമീപം മുടികുഴി എന്ന പേരിലുള്ള ഗുഹ ഉണ്ടായിരുന്നു. അഞ്ച് പേര്‍ക്ക് നിവര്‍ന്ന് നില്‍ക്കാവുന്ന ഇടം ഗുഹയില്‍ ഉണ്ടായിരുന്നു. പഞ്ചപാണ്ഡവര്‍ ഒളിച്ചിരുന്ന ഗുഹയെന്ന് വിശ്വസിച്ചിരുന്ന ഇതിന് മുകളിലൂടെ ആണ് സീപോട്ട് എയര്‍പോര്‍ട്ട് റോഡ് സ്ഥിതി ചെയ്യുന്നത്. ത്യക്കാക്കരയിലെ ജലാശയങ്ങള്‍ പ്രക്യതിയെ സുന്ദരമാക്കിയ പഴയ കാലം ഒരു സ്വപ്നമായി മാറിയിരിക്കുകയാണ് ഇന്ന്.
കൊച്ചി രാജാവ് ത്യപ്പൂണിത്തുറയിലെ കൊട്ടാരത്തില്‍ നിന്ന് ത്യക്കാക്കര ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നത് വഞ്ചിയിലായിരുന്നു. ത്യക്കാക്കര ഉത്സവത്തിന് രാജാവ് കൊടുത്തു വിടുന്ന സാധനങ്ങള്‍ വഞ്ചിയില്‍ ഇടപ്പള്ളി തോടില്‍ നിന്ന് ത്യക്കാക്കര ക്ഷേത്രത്തിലേയ്ക്കുള്ള ചെറിയ തോട് വഴി എത്തിയിരുന്നത് കണ്ടവരുണ്ട്. ത്യക്കാക്കര ക്ഷേത്രപറമ്പില്‍ വഞ്ചിയില്‍ സാധനങ്ങള്‍ വന്നിരുന്നത് ഇന്ന് ഒരു പക്ഷെ അവിശ്വസനീയം എന്ന് പറയുമായിരിക്കാം. ഈ തോടുകള്‍ മൂടപ്പെട്ടതിന്‍റെ പരിണിത ഫലമാണ് മഴ പെയ്താല്‍ വീട്ടിനുള്ളിലേയ്ക്കും വെള്ളം കയറുന്നത്.
എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ ജലപാത ആയിരുന്നു തുകലന്‍ കുത്തിയ തോട്. ജില്ലയിലെ പല കേന്ദ്രങ്ങളില്‍ നിന്ന് ക്യഷി ഉത്പന്നങ്ങള്‍ ചന്തകളില്‍ എത്തിക്കുന്നത് ഈ തോടുകള്‍ വഴിയാണ്. കളമശ്ശേരിയിലെ പല കമ്പനികളിലേയ്ക്കുള്ള അസംസ്ക്യത വസ്തുക്കള്‍ വഞ്ചിയിലാണ് കൊച്ചി കപ്പല്‍ ശാലയില്‍ നിന്ന് എത്തിച്ചിരുന്നത്. വാഴക്കാലയില്‍ ഉണ്ടായിരുന്ന കുമ്മായം കമ്പനിയിലേയ്ക്ക് കക്കകള്‍ കൊണ്ടു വന്നിരുന്നത് വഞ്ചിയിലായിരുന്നു. തേങ്ങ, കൊപ്ര, പിണ്ണാക്ക് തുടങ്ങി ഉത്പന്നങ്ങളുമായി കൊട്ടു വള്ളങ്ങള്‍ എപ്പോഴും നീങ്ങിയിരുന്ന തോടാണ് ഇന്ന് നിശ്ചലമായിരിക്കുന്നത്. ഇപ്പോള്‍ ഒഴുക്കില്ല…
വിഷ്ണു ക്ഷേത്രങ്ങളില്‍ ക്ഷേത്രത്തോളം ചുറ്റളവുള്ള കുളങ്ങളുണ്ടാകും. ത്യക്കാക്കരയിലും വലിയ കുളമുണ്ടായിരുന്നു. ദാനോദക പെയ്ക എന്ന കുളം ഇപ്പോഴും ഉണ്ട്. പണ്ട് ക്ഷേത്ര ചുറ്റുമതിലിന്‍റെ വലുപ്പം ഉണ്ടായിരുന്ന കുളം ചുരുങ്ങി ചുരുങ്ങി ഹോട്ടലിലെ നീന്തല്‍ കുളത്തിന്‍റെ വലുപ്പമായി. അവിടെ കുളത്തില്‍ പൂജയ്ക്ക് എടുക്കാന്‍ താമരകള്‍ ഉണ്ടായിരുന്നതായി ത്യക്കാക്കര ക്ഷേത്ര രേഖകളില്‍ തന്നെ പറയുന്നുണ്ട്. ഒരു ചെറു വഞ്ചി താമര എടുക്കുന്നതിനായി കുളത്തില്‍ ഉണ്ടായിരുന്നതായി കൊച്ചി ചരിത്ര രേഖകളില്‍ കാണാം. ത്യക്കാക്കരയില്‍ താമസിക്കുന്നവര്‍ തന്നെ കുളം ക്കൈയ്യേറി.
ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയില്‍ പത്തോളം വലിയ കുളങ്ങളും ഉണ്ടായിരുന്നു. കുതിരയെ കുളിപ്പിക്കാന്‍, ആനയെ കുളിപ്പിക്കാന്‍. നമ്പൂതിരി മാര്‍ക്കും, മുന്തിയ ജാതിക്കാര്‍ക്കും, താഴ്ന്ന ജാതിക്കാര്‍ക്കും കുളിക്കാന്‍ വ്യത്യസ്ഥ കുളങ്ങളായിരുന്നു. ഇപ്പോള്‍ ഈ കുളങ്ങള്‍ക്ക് മുകളില്‍ വീടുകള്‍ പണിതിരിക്കുന്നു. നിയമം ശരിയായ ദിശയില്‍ ആണെങ്കില്‍ ഇതൊക്കെ തിരികെ ക്ഷേത്രത്തിന് എന്നു വേണമെങ്കിലും തിരിച്ച് പിടിക്കാം എന്നതാണ് ഭരണഘടന വ്യവസ്ഥ ചെയ്യുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.