Breaking News

തെളിവില്ലാതിരിക്കാന്‍ അതിരപ്പിള്ളിയിലേക്ക് ഫോണ്‍ ഒഴിവാക്കി യാത്ര; യുവതിയെ കൊന്നുതള്ളിയ യുവാവ് സിസിടിവിയില്‍ കുടുങ്ങി

ഏപ്രില്‍ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവി ലെ പതിവുപോലെ ഭര്‍ത്താവ് സനലാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊ ണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടില്‍ തിരിച്ചെത്താതായതോടെ ഭര്‍ത്താവും കുടുംബ വും കാലടി പൊലീസില്‍ പരാതി നല്‍കിയത്

തൃശൂര്‍: അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരി ചെങ്ങല്‍ സ്വദേശി ആതിര(26)യെ സുഹൃത്ത് അ ടിമാലി പാപ്പിനശേരി അഖില്‍ (32) കൊലപ്പെടുത്തിയത് ഒപ്പമുള്ള യാത്രയില്‍. ഒരാഴ്ച മുമ്പ് കൊല്ലപ്പെട്ട അ ങ്കമാലി പാറക്കടവ് സ്വദേശിയായ സനലിന്റെ ഭാര്യ ആതിരയുടെ മൃതദേഹം തുമ്പൂര്‍മുഴി വനത്തില്‍ ക ണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ഏപ്രില്‍ ഇരുപത്തൊമ്പതിനാണ് ആതിരയെ കാണാതായത്. രാവിലെ വീട്ടില്‍നിന്ന് സൂപ്പര്‍മാര്‍ക്കറ്റിലേ ക്ക് പോയ ആതിരയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. രാവി ലെ പതിവുപോലെ ഭര്‍ത്താവ് സന ലാണ് ആതിരയെ കാലടി ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടത്. വൈകിട്ട് ആതിര വീട്ടില്‍ തിരിച്ചെത്താതായ തോടെ ഭര്‍ത്താവും കുടുംബവും കാലടി പൊലീസില്‍ പരാതി നല്‍കി. ബസ് സ്റ്റാന്‍ഡില്‍ കൊണ്ടുവിട്ടെ ങ്കിലും ആതിര പെരുമ്പാവൂര്‍ വല്ലത്തേക്കാണ് പോയതെന്ന് പൊലീസ് പറയുന്നു. വാടകയ്ക്കെടുത്ത കാറു മായി അഖില്‍ അവിടെ കാത്തുനിന്നു. തുടര്‍ന്ന് രണ്ടുപേരും കാറില്‍ അതിരപ്പിള്ളിയിലേക്ക് വന്നു. തു മ്പൂര്‍മുഴി വനത്തിനുസമീപം പ്രധാന റോഡില്‍ വാഹനം നിര്‍ ത്തി ഇരുവരും വനത്തിലേക്ക് പോയി. ഇ വിടെ പാറക്കെട്ടിനുസമീപത്ത് സംസാരിച്ചിരിക്കുന്നതിനിടെയായിരുന്നു കൊലപാതകം.

ആതിര ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ചാണ് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് അഖില്‍ കൊലപ്പെടുത്തി യത്. മരണം ഉറപ്പാക്കാന്‍ പലതവണ കഴുത്തില്‍ ചവിട്ടിയെന്നും പൊലീസ് പറഞ്ഞു. ഉച്ചയോടെയായിരു ന്നു കൊലപാതകം. പ്രധാന റോഡില്‍നിന്ന് ഒരുകിലോമീറ്റര്‍ മാറിയുള്ള വനപ്രദേശത്താണ് മൃതദേഹം ക ണ്ടെത്തിയത്. പാറകള്‍ക്കി ടയില്‍ കാല്‍പ്പാദങ്ങള്‍മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്ന മൃതദേ ഹം, അഴുകിയ നിലയിലായിരുന്നു.

സംഭവദിവസം ഫോണ്‍ എടുക്കേണ്ടെന്ന് അഖില്‍ ആതിരയോട് ആവശ്യപ്പെട്ടിരുന്നു. അഖിലും അന്നേ ദിവസം ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. ഇതെല്ലാം കൊലപാ തകം മുന്‍കൂട്ടി പദ്ധതിയിട്ടതിന്റെ തെ ളിവാണെന്ന് പൊലീസ് സൂചിപ്പിക്കുന്നു. ആതിരയെ കാണാതായ ശേഷം അഖിലിനെ പൊലീസ് പലതവ ണ ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. ആതിരയെ അഖില്‍ കാറില്‍ കയറ്റിക്കൊ ണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. തുടര്‍ന്നുള്ള അന്വേഷ ണത്തില്‍ അഖിലും ആതിരയും തമ്മിലുള്ള ഫോണ്‍ വിളികളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.

ഇതോടെയാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെ യ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയായ അഖില്‍ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങ ളില്‍ സജീവമാണ്. ‘അഖിയേട്ടന്‍’ എന്ന ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിരവധി റീല്‍സ് വീഡിയോ കളാണ് പോസ്റ്റ് ചെയ്തിട്ടുള്ള ത്. പതിനായിരത്തിലേറെ ഫോളോവേഴ്‌സുമുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.