Breaking News

തുര്‍ക്കി, സിറിയ ഭൂകമ്പം: മരണം 15,000 കവിഞ്ഞു; സഹായദൗത്യവുമായി ഇന്ത്യ

ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കവി ഞ്ഞു. മൊത്തം 15,383 മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മാത്രം 12,391 പേരും സിറിയ യില്‍ 2,992 പേരും മരിച്ചു

അങ്കാറ/അലെപ്പോ : ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 15,000 കവി ഞ്ഞു. മൊത്തം 15,383 മരണമാണ് സ്ഥിരീകരിച്ചത്. തുര്‍ക്കിയില്‍ മാത്രം 12,391 പേരും സിറിയയില്‍ 2,992 പേരും മരിച്ചു.

അതിനിടെ ദുരന്തം സംഭവിച്ചയുടനെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ചില പ്രശ്നങ്ങളുണ്ടായതായി തുര്‍ ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സമ്മതിച്ചു. ഇപ്പോള്‍ സ്ഥി തി നിയന്ത്രണവിധേയമാണെന്നും ഇതുപോലുള്ള ദുരന്തത്തിന് മുന്‍കൂട്ടി സജ്ജമായിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദുര ന്തം ഏറെയുണ്ടായ കഹ്റമന്‍മറാസ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ഉര്‍ദുഗാനാണ് ഇതിന് ഏക ഉത്തരവാദിയെന്ന് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് കെമാല്‍ കിലിച്ദാരോഗ്ലു പറഞ്ഞിരുന്നു. ഇതുപോലുള്ള ദുരന്ത വേളകളില്‍ എല്ലാവരും ഒരിമിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയ താത്പര്യത്തി ന് മോശം പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ഉര്‍ദുഗാന്‍ മറുപടി നല്‍കി. രക്ഷാപ്രവര്‍ത്തകര്‍ എ ത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഇരകളുടെ ബന്ധുക്കളും നാട്ടുകാരും ക്ഷോഭിച്ചിരുന്നു.

സിറിയയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ഏറെ സങ്കീര്‍ണമാണ്. പതിറ്റാണ്ട് നീണ്ട പോരാട്ടത്തില്‍ രാജ്യ ത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകര്‍ന്നിട്ടുണ്ട്. തുര്‍ക്കി- സിറിയ അതിര്‍ത്തിയായ ബാബ് അല്‍ ഹവ അടച്ചിട്ടിരിക്കുകയാണ്. ഭൂകമ്പത്തില്‍ റോഡുകള്‍ തകര്‍ന്നതാണ് പ്രശ്നം. രണ്ട് അതിര്‍ത്തികള്‍ തുറ ക്കാനുള്ള ഒരുക്കത്തിലാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു പറഞ്ഞു.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിലാണെ ന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. രക്ഷപ്പെട്ടെത്തിയ ആയിരങ്ങള്‍ക്ക് ഭ ക്ഷണം, വെള്ളം, കാലാവസ്ഥ യെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ തുടങ്ങിയവ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരങ്ങ ളാണ് ഭവനരഹിതരായത്. ഒമ്പതിനായിരത്തോളം വരുന്ന സൈനികര്‍ക്ക് പുറമേ പന്ത്രണ്ടായിരത്തിലധി കം വരുന്ന രക്ഷാപ്രവര്‍ത്തകരാണ് രംഗത്തുള്ളത്. വിവിധ രാജ്യങ്ങളും സന്നദ്ധ സംഘടനകളും ദുരിതാ ശ്വാസ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ദുരിതബാധിത പ്രദേശങ്ങളില്‍ അവയെത്തിക്കാന്‍ കഴി യാത്തവിധം കാലാവസ്ഥ പ്രതികൂലമാണ്.

എന്നാല്‍, തങ്ങള്‍ക്ക് യാതൊരു സഹായവും ഇതുവരെയും ലഭ്യമായിട്ടില്ലെന്ന് സിറിയയിലെ രക്ഷാപ്രവര്‍ ത്തന രംഗത്ത് സജീവമായ സന്നദ്ധ സംഘടനയായ വൈറ്റ് ഹെല്‍ മറ്റ്സ് അധികൃതര്‍ അറിയിച്ചു. ഈജി പ്തില്‍ നിന്നുള്ള ഇരുപതംഗ സംഘം മാത്രമാണ് സഹായത്തിനുള്ളതെന്നാണ് ഇവര്‍ പറയുന്നത്. യൂറോപ്യ ന്‍ യൂനിയന്റെ സഹായം സിറിയ തേടിയിട്ടുണ്ട്. 250 ഓളം സ്‌കൂളുകളാണ് സിറിയയില്‍ തക ര്‍ന്നത്. ഹല ബ്, ഇദ്ലിബ്, ത്വര്‍ത്വൂസ്, ലദ്ഖായ എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായതെന്ന് ആരോഗ്യ മന്ത്രിയെ ഉദ്ധരിച്ച് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.