തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ നിരന്തരമുള്ള വ്യാജ വാർത്ത ; നിയമ നടപടിയെന്നു സൂപ്രണ്ട്
തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ചികിത്സാ സംവിധാനങ്ങളെക്കുറിച്ച് നിരന്തരം വസ്തുതാ വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോവിഡ് മാനദണ്ഡപ്രകാരം വിവിധ വാർഡുകളിലും ഐ സി യു കളിലുമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നത് ഇൻസ്റ്റിറ്റ്യൂഷണൽ മെഡിക്കൽ ബോർഡിന്റെ നിർദേശാനുസരണം ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ മേൽനോട്ടത്തിലാണ്. അതു കൊണ്ടു തന്നെ പഴുതടച്ച സുരക്ഷ ഉറപ്പാക്കിയാണ് വാർഡുകളും മറ്റും ക്രമീകരിച്ചിട്ടുള്ളത്. കോവിഡ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവർത്തകനോ രോഗിയ്ക്കോ രോഗപ്പകർച്ച ഉണ്ടായിട്ടുമില്ല. കോവിഡ് നെഗറ്റീവ് ആയ രോഗികൾ കിടക്കുന്ന വാർഡുകളിൽ പോലും സുരക്ഷാ മാനദണ്ഡങ്ങളിൽ അണുവിട വ്യതിചലിക്കാതെയുള്ള പ്രവർത്തനമാണ് നടക്കുന്നത്. എല്ലാ വാർഡുകളിലും പി പി ഇ കിറ്റ് ധരിക്കുന്നതിനും ഉപയോഗിച്ച ശേഷം പി പി ഇ കിറ്റ് മാറ്റുന്നതിനുള്ള സ്ഥലം (ഡോണിംഗ് ആന്റ് ഡോഫിംഗ് ഏരിയ) നിലവിൽ ഉണ്ട്. പി പി ഇ കിറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച പരിശീലനവും എല്ലാ ജീവനക്കാർക്കും പല തവണ നൽകിയിട്ടുണ്ട്.
ഈ യാഥാർത്ഥ്യങ്ങൾ മനസിലാക്കാതെ ജീവനക്കാരിൽ ചിലരുടെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള ആക്ഷേപങ്ങൾ മാത്രം മുഖവിലയ്ക്കെടുത്ത് വാർത്ത നൽകുന്നത് ഒരു വാർത്താമാധ്യമം സ്ഥിരം ശൈലിയാക്കി മാറ്റിയിരിക്കുകയാണ്. നിജസ്ഥിതി മനസിലാക്കാതെയും ആശുപത്രി അധികൃതരുടെ അഭിപ്രായം ആരായാതെയുമാണ് ആശുപത്രിക്കെതിരെ കെട്ടിച്ചമച്ച വാർത്ത നൽകുന്നതെന്ന് സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന ഈ പ്രവണത എത്രയും വേഗം അവസാനിപ്പിക്കേണ്ടതാണ്. രോഗികളെയും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാഴ്ത്തും വിധമുള്ള ഇത്തരം വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സൂപ്രണ്ട് അറിയിച്ചു.
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…