സുധീര്‍നാഥ്
സംഗീതത്തിന്‍റെ സമയക്രമത്തെയാണ് താളം എന്ന് പറയുന്നത്.
തകാരം ശിവപ്രോക്തസ്യ
ലകാരം ശക്തിരംബിക
ശിവശക്തിയുതോ യസ്മാദ്
തസ്മാത് താലോ നിരൂപിതാ…
ഇപ്രകരം ശിവതാണ്ഡവത്തേയാണ് പരാമര്‍ശിയ്ക്കുന്നത്. ശിവന്‍ താണ്ഡവവും പാര്‍വതി ലാസ്യവും പ്രകടിപ്പിയ്ക്കുന്നു. ശിവന്‍റെ ശക്തമായ ചലനത്താല്‍ څതچ എന്ന ശബ്ദവും പാര്‍വതിയുടെ ലാസ്യനടനത്താല്‍ څലچ എന്ന ശബ്ദവും ഉണ്ടാകുന്നു. ഇപ്രകാരം താലം അഥവാ താളം ഉണ്ടായത്രേ. സമയത്തിന്‍റെ തുല്യ അകലത്തില്‍ സംഭവിയ്ക്കുന്നതാണ് താളം. താളങ്ങള്‍ക്കിടയില്‍ വരുന്ന സമയമാണ് ലയം. താളവും ലയവും ക്യത്യമായാല്‍ സംഗീതം കെങ്കേമമായി.
പ്രശസ്ത ഓടകുഴല്‍ വിദ്ദ്വാനായ ഗുരുവായൂര്‍ ശ്രീക്യഷ്ണന്‍ ഏറെ കാലം ത്യക്കാക്കരയിലായിരുന്നു താമസിച്ചിരുന്നത്. കൊച്ചി എഫ് എം നിലയത്തിന്‍റെ ഡയറക്ടറായിരുന്ന അദ്ദേഹത്തിന്‍റെ ഭാര്യയാണ് ആദ്യ കാല പിന്നണി ഗായിക ഗായത്രി ശ്രീക്യഷ്ണന്‍. മകന്‍ അതിപ്രശസ്ത ഓടകുഴല്‍ വിദ്വാനായ ജി എസ് രാജന്‍ അമേരിക്കയിലെ വേദികളില്‍ ഇപ്പോള്‍ സജീവമാണ്.
ത്യപ്പൂണിത്തുറ ആര്‍എല്‍വിയില്‍ നിന്ന് മ്യദംഗം പാസായി നാല്‍പ്പതിലേറെ വര്‍ഷമായി കലാരംഗത്തുള്ള വ്യക്തിയാണ് ഹണി ആര്‍ ടി എന്ന തമ്പല ആര്‍ട്ടിസ്റ്റ്. ചലചിത്ര താരം ലാലിന്‍റെ പിതാവും കലാഭവന്‍റെ തമ്പല അദ്ധ്യാപകനുമായ പോള്‍ മാഷിന്‍റെ കീഴില്‍ സ്ക്കൂള്‍ പഠനകാലത്ത് ശിഷ്യനായിരുന്നു ഹണി. ഇന്ന് അറിയപ്പെടുന്ന തമ്പല കലാകാരനാണ് ത്യക്കാക്കരക്കാരനായ ഹണി. ത്യപ്പൂണിത്തുറ ക്യഷ്ണന്‍കുട്ടിയുടെ ശിഷ്യനായ ജി വേണുഗോപാല്‍ ഇപ്പോള്‍ പ്രശസ്തനായ മ്യദംഗം കലാകാരനാണ്. നല്ല ശബ്ദത്തിന്‍റെ ഉടമയായ വേണു എസിവിയില്‍ വാര്‍ത്താ അവതാരകന്‍ കൂടിയാണ്.
പുത്തലത്ത് നീലകണ്ഠപിള്ള ഉടുക്ക് കൊട്ട് പാട്ടിന്‍റെ ആശാനായിരുന്നു. അദ്ദേഹത്തിന്‍റെ ശിഷ്യന്‍മാരാണ് ത്യക്കാക്കരയില്‍ ഉടുക്ക് കൊട്ട് പാട്ടുമായി ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്നത്. അദ്ദേഹത്തിന്‍റെ നേത്യത്ത്വത്തില്‍ അടുത്ത ദേശങ്ങളിലും പരിപാടികള്‍ നടത്തുമായിരുന്നു. ത്യക്കാക്കരയില്‍ ആറാട്ട് ഞാലില്‍ സി സി ഉണ്ണിക്യഷ്ണന്‍ ഉടുക്ക്കൊട്ട് പാട്ടിന്‍റെ മാത്രമല്ല വില്ലടിച്ചാന്‍ പാട്ടിന്‍റേയും ആശാനായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരനായ അദ്ദേഹം പാട്ട് സീസണില്‍ ലീവെടുത്തും പാടാന്‍ പോകും. ഉടുക്ക് കൊട്ടി പാടുന്ന ഒട്ടേറെ കലാകാരന്‍മാര്‍ ത്യക്കാക്കരയില്‍ ഉണ്ടായിരുന്നു. കളപ്പുര നാരായണന്‍, കുഞ്ഞയ്യന്‍, ബാലന്‍ തട്ടാന്‍, അമ്മിണ്ണികുട്ടന്‍… തുടങ്ങിയവര്‍ അവരില്‍ ചിലര്‍ മാത്രം.
ത്യക്കാക്കര വാമനമൂര്‍ത്തി വാദ്യകലാപീഠം എന്ന സ്ഥാപനം ഒട്ടേറെ കലാകാരന്‍മാരെ വളര്‍ത്തി എടുത്തിട്ടുണ്ട്. ത്യക്കാക്കരയില്‍ ക്ഷേത്ര വാദ്യങ്ങള്‍ ക്കൈകാര്യം ചെയ്തിരുന്ന ഒട്ടേറെ പേര്‍ പലപ്പോഴായി വന്നു പോയിട്ടുണ്ട്. ക്ഷേത്രകലാപീഠം ബിജുമോന്‍ കെ മാരാര്‍ അവരില്‍ ഇപ്പോഴുള്ള പ്രശസ്ത കലാകാരനാണ്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാന്‍ ബാലുശേരി ക്യഷ്ണദാസിന്‍റെ ശിഷ്യനാണ് ബിജു മാരാര്‍. ത്യക്കാക്കര രാമന്‍കുട്ടി, ത്യക്കാക്കര ധനയന്‍ അടക്കം ഒട്ടേറെ വാദ്യ കലാകാരന്‍മാരാണ് പുതു തലമുറയില്‍ അറിയപ്പെടുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.