Breaking News

താനൂര്‍ ബോട്ടപകടം : ഒരു കുടുംബത്തിലെ 11 പേര്‍ ഒരുമിച്ച് അന്തിയുറങ്ങും; മരിച്ചത് 15 കുരുന്നുകള്‍,കാണാതായ കുട്ടിയെ കണ്ടെത്തി

22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാ സം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു, മൂന്നര, ആറു വയസ് തുടങ്ങിയ പ്രായ ത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. ദുരന്തത്തില്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒരുക്കിയത് ഒരു ഖബര്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് അരയന്‍ ജുമുഅ മസ്ജിദിലെ ഖബര്‍സ്ഥാനിലുള്ള ഒരേ ഖബറില്‍ അടക്കം ചെയ്തത്

മലപ്പുറം: താനൂര്‍ ബോട്ടു ദുരന്തത്തില്‍ പൊലിഞ്ഞ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് ഒരുക്കിയത് ഒരു ഖ ബര്‍. പരപ്പനങ്ങാടി കുന്നുമ്മല്‍ കുടുംബത്തിലെ 11 പേരെയാണ് അ രയന്‍ ജുമുഅ മസ്ജിദിലെ ഖബര്‍ സ്ഥാനിലുള്ള ഒരേ ഖബറില്‍ അടക്കം ചെയ്തത്. വീട്ടിലും സമീപത്തെ സി എം മദ്‌റസയിലും പൊതുദ ര്‍ശ നത്തിന് വെച്ച ശേഷമാണ് ഖബറടക്കം നടത്തിയത്.

പരപ്പനങ്ങാടി ആവിയില്‍ ബീച്ച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്‌ന (18), ഷഫല (13), ഷംന (12), ഫിദ ദില്‍ന (7), സഹോദരന്‍ സിറാജി ന്റെ ഭാര്യ റസീന (27), മക്കളായ സഹറ(8), നൈറ(7),റുഷ്ദ(ഒന്നര)എന്നിവരാണ് ഒരു വീട്ടില്‍നിന്ന് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജല്‍ സിയ(45),ജരീര്‍(12), ജന്ന (8)എന്നിവരാണ് മരിച്ച മറ്റു മൂന്ന് പേര്‍.

അതെസമയം 22 പേര്‍ മരിച്ച ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ്. ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു,മൂന്നര,ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടി കളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു.

അതിനിടെ, താനൂരില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കി ലും വിവരം ലഭിച്ചിരുന്നില്ല.തുടര്‍ന്നാണ് കുട്ടിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അ ന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും തിരച്ചില്‍ നാ ളെ കൂടി തുടരാനാണ് തീരുമാനം.

മറ്റാരെയും കാണാനില്ലെന്ന് പരാതി കിട്ടിയിട്ടില്ലെന്ന് അഗ്‌നിശമന സേനാ മേധാവി ഡിജിപി ബി സന്ധ്യ അറിയിച്ചു. അപകടത്തില്‍പ്പെട്ട ആരെയും ഇനി കണ്ടു കിട്ടാനി ല്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും. ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.