ലക്നൗ : സമൂഹമാധ്യമങ്ങളിലെ ദേശവിരുദ്ധ പോസ്റ്റുകൾക്ക് ജീവപര്യന്തം തടവുശിക്ഷ ഏർപ്പെടുത്തിയും സർക്കാർ പദ്ധതികളെ പുകഴ്ത്തിയാൽ 8 ലക്ഷം രൂപ വരെ പാരിതോഷികം വാഗ്ദാനം ചെയ്തും ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ നയം. ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം, യുട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾ നിയന്ത്രിക്കാനായാണ് പുതിയ നയം കൊണ്ടുവന്നത്. അധിക്ഷേപകരമായ ഉള്ളടക്കങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും.
സർക്കാർ പദ്ധതികളെയും പ്രവർത്തനങ്ങളെയും നല്ല രീതിയിൽ പ്രചരിപ്പിച്ചാൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്ക് മാസം 8 ലക്ഷം രൂപ വരെ പ്രതിഫലം പുതിയ നയം വാഗ്ദാനം ചെയ്യുന്നു. ഫോളോവർമാരുടെയും സബ്സ്ക്രൈബർമാരുടെയും എണ്ണം അനുസരിച്ചാകും പ്രതിഫലം. ഫോളോവർമാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികൾ പ്രചരിപ്പിക്കാനായി ഇൻഫ്ലുവൻസർമാർ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയെ 4 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. വിവിധ സമൂഹമാധ്യമങ്ങളിൽനിന്ന് പരമാവധി ലഭിക്കാവുന്ന തുകയ്ക്കും പുതിയ നയത്തിൽ പരിധി നിശ്ചയിച്ചു.
ഇതു പ്രകാരം എക്സിൽനിന്ന് 5 ലക്ഷം രൂപയും ഫെയ്സ്ബുക്കിൽ 4 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 3 ലക്ഷവുമാണ് ഒരു വ്യക്തിക്ക് പരമാവധി കൈപ്പറ്റാനാകുന്നത്. യുട്യൂബിൽ 8 ലക്ഷമാണ് പരിധി. ഷോർട്സിന് 7 ലക്ഷവും പോഡ്കാസ്റ്റിന് 6 ലക്ഷം വരെയും ലഭിക്കും. ദേശവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് 3 വർഷം മുതൽ ജീവപര്യന്തംവരെ തടവ് ലഭിക്കും. അധിക്ഷേപകരമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്താലും നിയമനടപടി നേരിടണമെന്നു പുതിയ നയം പറയുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.