ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാ മ്യാപേക്ഷ കോടതി തള്ളി. ഡല്‍ഹി കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവ ത്ത് ആണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തനിക്കെതിരായ കേസില്‍ ഒരു തെളിവും ഹാജരാക്കാന്‍ പ്രോസി ക്യൂഷന് ആയിട്ടില്ലെന്നാണ് ഉമര്‍ ഖാലിദിന്റെ വാദം.
2020 സെപ്തംബര്‍ 14ന് അറസ്റ്റിലായ ഉമര്‍ ഖാലിദ് ഇപ്പോള്‍ തിഹാര്‍ ജയിലില്‍ തടവിലാണ്. ജാമ്യപേക്ഷയി ല്‍ വിധി പറയുന്നത് അഡീഷണല്‍ സെഷന്‍സ് ജഡ്ജി മാര്‍ച്ച് മൂന്നിന് മാറ്റി വെച്ചിരുന്നു. ഉമര്‍ഖാലിദിനെ തിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു.
2020 ഫെബ്രുവരില്‍ നടന്ന ഡല്‍ഹി കലാപം സംഘടിപ്പിക്കാനായി ഗൂഢാലോചന നടത്തിയെന്ന് ആരോ പിച്ചാണ് ഉമര്‍ ഖാലിദിനും മറ്റു നിരവധി പേര്‍ക്കുമെതിരെ പൊലീ സ് യുഎപിഎ ചുമത്തി കേസെടുത്ത ത്. കലാപത്തില്‍ 53 പേരാണ് മരിച്ചത്. ഉമര്‍ ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎന്‍ യു വിദ്യാര്‍ഥികളായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങ ളായ സഫൂറ സര്‍ഗാര്‍, മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2020 ഫെബ്രുവരിയിലാണ് പൗരത്വ ബില്ലിനെതിരെയുളള സമരത്തിനിടെ സംഘര്‍ഷമുണ്ടായത്. ഇതില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ സൂത്ര ധാരനാണ് ഉമര്‍ ഖാലിദ് എന്നായിരുന്നു കേസ്. തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങ ള്‍ തടയല്‍ നിയമപ്രകാരമാണ് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിട്ടുളളത്.
18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും
ഇതുവരെ ജാമ്യം ലഭിച്ചത് 6 പേര്‍ക്ക്
ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചന കേസില്‍ 18 പേരെ പ്രതികളാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ 6 പേര്‍ക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. രണ്ട് ടിവി ചാനലുകള്‍ നടത്തിയ വീഡിയോ ക്ലിപ്പുകളുടെ അടി സ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മു തിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പൈസ് വാദിച്ചു.
സംഭവത്തെ കലാപത്തിലേക്ക് നയിക്കാന്‍ ഉമര്‍ ഖാലിദ് മുന്‍കൂട്ടി ആസൂത്രണം ചെയ്തുവെന്ന് കുറ്റ പത്രത്തില്‍ പറയുന്നു. ഐപിസി വകുപ്പു പ്രകാരം കലാപത്തിന് പ്രേരി പ്പിക്കല്‍, മതസ്പര്‍ദ്ധ വളര്‍ ത്തല്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തല്‍ എന്നിവ ഉമര്‍ ഖാലിദിന് നേരെ ഉന്നയിക്കുന്നു ണ്ട്. 2019 ലുണ്ടായ കലാപത്തിന്റെ ആദ്യഘട്ട ത്തിന് പിന്നില്‍ ഉമര്‍ ഖാലിദിന്റെ രാജ്യദ്രോഹപരമായ ഇടപെടലുകളാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ വാദിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.