Editorial

ട്രംപിനെ കൊറോണ തോല്‍പ്പിച്ചു; ഇനി ജനം തോല്‍പ്പിക്കണം

ഡൊണാള്‍ഡ്‌ ട്രംപിന്‌ കോവിഡ്‌ ബാധിച്ചുവെന്ന വാര്‍ത്ത ശ്രദ്ധേയമാകുന്നത്‌ അദ്ദേഹം ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ്‌ ആയതു കൊണ്ടു മാത്രമല്ല. ഡൊണാള്‍ഡ്‌ ട്രംപ്‌ ഒരു പ്രതിരൂപമാണ്‌. കോവിഡ്‌ മനുഷ്യസമൂഹത്തിന്റെ ദൈനംദിന ജീവിതം തന്നെ മാറ്റിമറിച്ച ആക്രമണം തുടങ്ങിയതു മുതല്‍ ഈ രോഗത്തെ ചെറുത്തു തോല്‍പ്പിക്കുന്നതിന്‌ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകളെ തികഞ്ഞ പുച്ഛത്തോടെയും അശാസ്‌ത്രീയ ചിന്തകളുടെ അകമ്പടിയോടെയും സമീപിച്ച വലിയൊരു വിഭാഗം പേരുടെ പ്രതിനിധിയാണ്‌ ട്രംപ്‌. അയാള്‍ ലോകത്തിന്റെ സമ്പദ്‌ഘടനയെ തന്നെ സ്വാധീനിക്കുന്ന വന്‍ശക്തിയുടെ പ്രതിനിധി കൂടിയായതിനാല്‍ കോവിഡിനെതിരായ പോരാട്ടത്തെ തന്നെ അയാളുടെ നിലപാട്‌ ബാധിച്ചു.

കോവിഡ്‌ ഒരു സാധാരണ പനി പോലെ മാത്രമാണെന്നും അതിനെ പേടിച്ച്‌ ആരും വീട്ടില്‍ അടച്ചുപൂട്ടിയിരിക്കേണ്ടെന്നും യുഎസിന്റെ പ്രസിഡന്റ്‌ പറയുമ്പോള്‍ അത്‌ ആ രാജ്യത്തെ മാത്രമല്ല ലോകത്തിലെ പല ഭാഗങ്ങളിലെ ജനങ്ങളെ തന്നെ സ്വാധീനിക്കുന്നുണ്ട്‌. ലോകത്തിലെ ഏറ്റവും കരുത്തനായ വ്യക്തി എന്ന്‌ കരുതപ്പെടുന്ന യുഎസ്‌ പ്രസിഡന്റ്‌ ഇങ്ങനെ പറയുമ്പോള്‍ മഹാമാരിക്കെതിരായ പോരാട്ടത്തിന്‌ നേതൃത്വം നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വലിയൊരു ദൗത്യത്തെ ദുര്‍ബലപ്പെടുത്താന്‍ പോലും അത്‌ കാരണമാകുന്നു. ഈ രോഗത്തെ പ്രതിരോധിക്കാന്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണെന്ന ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിലപാടിനെ ട്രംപ്‌ വാക്കിലും പ്രവൃത്തിയിലും പുച്ഛിച്ചുകൊണ്ടിരുന്നു. പൊതുചടങ്ങുകളില്‍ അയാള്‍ നിരന്തരം മുഖാവരണമില്ലാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രത്യക്ഷപ്പെട്ടു. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോ ബെയ്‌ഡനെ മുഖാവരണം ധരിക്കുന്നതിന്റെ പേരില്‍ പുച്ഛിച്ചു. ഒടുവില്‍ ട്രംപും ഭാര്യയും കോവിഡ്‌ പോസിറ്റീവായി എന്ന വാര്‍ത്ത എത്തുമ്പോള്‍ കോവിഡിനെതിരായ പ്രതിരോധ മാര്‍ഗങ്ങളെ ധിക്കരിക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പേര്‍ക്കുള്ള സന്ദേശമാവുകയാണ്‌ അത്‌.

സാധാരണ രീതിയില്‍ ഇത്തരമൊരു മഹാമാരി ആഗോള ജനജീവിതത്തെയും ലോകസമ്പദ്‌ഘടനയെ തന്നെയും അവതാളത്തിലാക്കുമ്പോള്‍ അതിനെതിരായ ചെറുത്തുനില്‍പ്പിന്‌ നേതൃത്വം നല്‍കേണ്ടത്‌ യുഎസ്‌ ആകുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ, സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഗോളതലത്തില്‍ അത്തരമൊരു ഏകോപനം നടത്തുക തങ്ങളുടെ ചുമതലയായിട്ടാണ്‌ യുഎസിലെ ഭരണാധികാരികള്‍ കാണുമായിരുന്നത്‌. എന്നാല്‍ ലോക ആരോഗ്യ സംഘടനക്കുള്ള അമേരിക്കയുടെ സാമ്പത്തിക സഹായം പോലും നിര്‍ത്തിവെച്ച ട്രംപ്‌ അത്തരമൊരു ദൗത്യം ഏറ്റെടുക്കാന്‍ തയാറായില്ല. രോഗഭീഷണി നേരിടുന്ന സഹജീവികളോടുള്ള അനുകമ്പ അയാളില്‍ തീരെയില്ലെന്ന്‌ തെളിയിക്കുന്ന ഒരു നടപടി കൂടിയായിരുന്നു അത്‌. ചൈനയെ ലോക ആരോഗ്യ സംഘടന പിൻതുണക്കുന്നു. എന്ന വിചിത്രമായ ഒരു വാദമാണ്‌ അതിന്‌ അയാള്‍ ന്യായീകരണമായി ഉന്നയിച്ചത്‌. ട്രംപിന്‌ പകരം മറ്റൊരാളായിരുന്നു പ്രസിഡന്റെങ്കില്‍ കോവിഡിനോടും അതിനെ പ്രതിരോധിക്കുന്നതിനുള്ള ലോക ആരോഗ്യ സംഘടനയുടെ ശ്രമങ്ങളോടുമുള്ള യുഎസിന്റെ സമീപനം മറ്റൊന്നാകുമായിരുന്നു.

ട്രംപ്‌ യുഎസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ രണ്ടാം വട്ടവും മത്സരിക്കുന്ന തിരഞ്ഞെടുപ്പിന്‌ ഇന്നത്തെ സാഹചര്യത്തില്‍ സവിശേഷ മാനങ്ങളുണ്ട്‌. അശാസ്‌ത്രീയമായ വികല യുക്തിയും ധാര്‍ഷ്ട്യവും സ്‌ത്രീവിരുദ്ധതയും പ്രതിപക്ഷ ബഹുമാനമില്ലായ്‌മയും വര്‍ണവെറിയും എല്ലാം ഒത്തുചേര്‍ന്ന നേതാവ്‌ എന്ന നിലയില്‍ അയാള്‍ ഇന്ന്‌ ലോകമെമ്പാടും അതിവേഗം പ്രബലമായി കൊണ്ടിരിക്കുന്ന തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രതിരൂപമാണ്‌. ഈ കോവിഡ്‌ കാലത്ത്‌ നടക്കുന്ന തിരഞ്ഞെടുപ്പില്‍ വലതു തീവ്രവാദികളുടെ പ്രതീകമായ ഈ മനുഷ്യനാണ്‌ വിജയിക്കുന്നതെങ്കില്‍ അത്‌ അധോഗമനത്തിന്റെ വഴിയിലേക്ക്‌ കൂടുതല്‍ രാഷ്‌ട്രങ്ങള്‍ സഞ്ചരിക്കുന്നതിനുള്ള പ്രേരണ കൂടിയാകും അത്‌. യുക്തിഹീനതയും അശാസ്‌ത്രീയ ചിന്തകളുമാണ്‌ തീവ്ര വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ മുഖമുദ്ര. അതാണ്‌ മികച്ചതെന്ന തോന്നല്‍ ലോകമെമ്പാടും കൊറോണ പോലെ വ്യാപിക്കുന്നതിന്‌ ചെറിയൊരു തടയിടാനെങ്കിലും ട്രംപ്‌ തോല്‍ക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.