Breaking News

ഞാനല്ല ക്യാപ്റ്റന്‍, പാര്‍ട്ടിയാണ് ; പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

കണ്ണൂര്‍ : സിപിഎം നേതാവ് പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു.

യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എല്‍ഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.

സ്നേഹ പ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോള്‍ ഇതൊക്കെ എന്റെയൊരു കേമത്തരത്തിന്റെ ഭാഗമാണ് എന്ന് ധരിച്ച് ഈ ഭാഗത്തിന് (തലയിലേക്ക് ചൂണ്ടിക്കാട്ടി) വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകില്ല. ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തും. അതും പാര്‍ട്ടിയുടെ ഒരു രീതി തന്നെയാണ്. സാധാരണ കമ്യൂണിസ്റ്റുകാര്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് പോകുക. ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയാണ് ഞങ്ങള്‍ക്ക് സുപ്രിം. പാര്‍ട്ടിക്ക് അതീതനായി എന്നൊരാള്‍ ചിന്തിക്കുമ്പോഴാണ് അയാള്‍ക്ക് അബദ്ധം പറ്റുന്നത്.
നുണകളുടെ മലവെള്ള പാച്ചില്‍ തന്നെ ഉണ്ടായി. എന്നാല്‍ അതിനെ എല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്ലാ നല്ല കാര്യങ്ങളെയും വക്രീകരിച്ചു കാണിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് മുന്‍പേ ചില മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമം നടന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. അത് ശരി വെക്കുന്നതാണ് പുതിയ കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയെ കുറിച്ച് രാജ്യത്തിന് പൊതുവായി ചില ധാരണകള്‍ ഉണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് രാഹുല്‍ ശ്രമിക്കുന്നത്. നേരം പുലരുമ്പോള്‍ കുറെ ആരോപണം വായിക്കുക. അതിന് മറുപടി കിട്ടുമ്പോള്‍ വേറെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക. ഇതാണ് പ്രതിപക്ഷ ധര്‍മ്മം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.