പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.
കണ്ണൂര്‍ : സിപിഎം നേതാവ് പി ജയരാജന്റെ ക്യാപ്റ്റന്‍ പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി ജയരാജന്റെ പിന്നാലെ നിങ്ങള്‍ കൂടിയിരിക്കുകയാണ്. അതുകൊണ്ട് ഫലമൊന്നുമുണ്ടാകില്ല. എല്‍ഡിഎഫിന് കിട്ടുന്ന ജനസ്വീകാര്യതയില്‍ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകും. പി ജയരാജന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് എന്ന് പറഞ്ഞ് മുഖ്യമന്ത്രി ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചു.
യോഗത്തിന് പോകുമ്പോള്‍ ചില കുഞ്ഞുങ്ങള്‍ പിണറായി അച്ചാച്ചാ എന്ന് വിളിക്കാറുണ്ട്. എല്‍ഡിഎഫിനോട് ഒരു അഭിനിവേശം ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. പാര്‍ട്ടി നേതാവ് എന്ന നിലയില്‍ പാര്‍ട്ടിയോട് ഉള്ള സ്‌നേഹം ആണ് കാണിക്കുന്നത്. എന്നാല്‍ ഇത് തന്റെ കേമത്തരം ആണെന്ന് ധരിച്ച് അഹങ്കാരം ഉണ്ടായാല്‍ ആണ് പ്രശ്‌നം. കമ്മ്യൂണിസ്റ്റുകാരന് വേണ്ട ജാഗ്രത സൂക്ഷിച്ചുപോരും. ഏതൊരാളും പാര്‍ട്ടിക്ക് വിധേയനാണ്. ജയരാജന്റെ വാക്കില്‍ ഒന്നും പിശകായിട്ടില്ലെന്നും പിണറായി പറഞ്ഞു.
സ്നേഹ പ്രകടനങ്ങളും ആവേശ പ്രകടനങ്ങളും കാണുമ്പോള്‍ ഇതൊക്കെ എന്റെയൊരു കേമത്തരത്തിന്റെ ഭാഗമാണ് എന്ന് ധരിച്ച് ഈ ഭാഗത്തിന് (തലയിലേക്ക് ചൂണ്ടിക്കാട്ടി) വല്ലാതെ കനം കൂടിയാല്‍ അതൊരു പ്രശ്നമായി വരും. അത് കമ്യൂണിസ്റ്റുകാര്‍ക്ക് സാധാരണ ഉണ്ടാകില്ല. ഉണ്ടാകാന്‍ പാടില്ല. അങ്ങനെയുണ്ടാകുന്നുണ്ടെങ്കില്‍ അപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി തിരുത്തും. അതും പാര്‍ട്ടിയുടെ ഒരു രീതി തന്നെയാണ്. സാധാരണ കമ്യൂണിസ്റ്റുകാര്‍ അത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ചാണ് പോകുക. ജയരാജന്‍ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ച് അവതരിപ്പിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. മാധ്യമങ്ങളെ വിലക്കെടുത്തിരിക്കുകയാണ്. സാധാരണഗതിയില്‍ ഇത് മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. പാര്‍ട്ടിയാണ് ഞങ്ങള്‍ക്ക് സുപ്രിം. പാര്‍ട്ടിക്ക് അതീതനായി എന്നൊരാള്‍ ചിന്തിക്കുമ്പോഴാണ് അയാള്‍ക്ക് അബദ്ധം പറ്റുന്നത്.
നുണകളുടെ മലവെള്ള പാച്ചില്‍ തന്നെ ഉണ്ടായി. എന്നാല്‍ അതിനെ എല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. എല്ലാ നല്ല കാര്യങ്ങളെയും വക്രീകരിച്ചു കാണിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിന് മുന്‍പേ ചില മാധ്യമങ്ങളെ വിലക്കെടുക്കാന്‍ ശ്രമം നടന്നതായി വാര്‍ത്ത ഉണ്ടായിരുന്നു. അത് ശരി വെക്കുന്നതാണ് പുതിയ കാര്യങ്ങള്‍. രാഹുല്‍ ഗാന്ധിയെ കുറിച്ച് രാജ്യത്തിന് പൊതുവായി ചില ധാരണകള്‍ ഉണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് രാഹുല്‍ ശ്രമിക്കുന്നത്. നേരം പുലരുമ്പോള്‍ കുറെ ആരോപണം വായിക്കുക. അതിന് മറുപടി കിട്ടുമ്പോള്‍ വേറെ കുറെ ആരോപണങ്ങള്‍ ഉന്നയിക്കുക. ഇതാണ് പ്രതിപക്ഷ ധര്‍മ്മം എന്നാണ് പ്രതിപക്ഷ നേതാവ് കരുതുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.