ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സുലിങ്ങൻ നഗരത്തിന്റെ 650-ാം വാർഷികാഘോഷത്തിനിടെ ഫോൺ ഹോഫിലെ ചത്വരത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ലൈവ് ബാൻഡ് സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടന, ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അവകാശപ്പെട്ടിരുന്നു.
സിറിയൻ അഭയാർഥികളുടെ ക്യാംപിൽ നിന്നാണ് അക്രമിയെത്തിയത്. 2022ൽ ആണ് ഇയാൾ ജർമനിയിലെത്തിയതെന്നാണ് വിവരം. തീവ്ര വലതു പക്ഷത്തിന് സ്വാധീനമുള്ള തുറുഞ്ചിയ, സാക്സണി, ബ്രാൻഡൻബുർഗ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നടന്ന ആക്രമണം രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.