ഫ്രാങ്ക്ഫർട്ട് • പടിഞ്ഞാറൻ ജർമനിയിലെ സുലിങ്ങൻ നഗരത്തിൽ സംഗീത പരിപാടിക്കിടെ 3 പേരുടെ മരണത്തിനും 8 പേരുടെ പരുക്കിനും ഇടയാക്കിയ കത്തിയാക്രമണം നടത്തിയത് സിറിയയിൽ നിന്നുള്ള ഇരുപത്താറുകാരനായ അഭയാർഥി ആണെന്ന് ഡസൽഡോർഫ് പൊലീസ് അറിയിച്ചു. ഇയാൾ കീഴടങ്ങി കുറ്റം സമ്മതിക്കുകയായിരുന്നു. സുലിങ്ങൻ നഗരത്തിന്റെ 650-ാം വാർഷികാഘോഷത്തിനിടെ ഫോൺ ഹോഫിലെ ചത്വരത്തിൽ വെള്ളിയാഴ്ച വൈകുന്നേരം നടന്ന ലൈവ് ബാൻഡ് സംഗീത പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരസംഘടന, ഗാസയിലെ ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ആക്രമണമെന്ന് അവകാശപ്പെട്ടിരുന്നു.
സിറിയൻ അഭയാർഥികളുടെ ക്യാംപിൽ നിന്നാണ് അക്രമിയെത്തിയത്. 2022ൽ ആണ് ഇയാൾ ജർമനിയിലെത്തിയതെന്നാണ് വിവരം. തീവ്ര വലതു പക്ഷത്തിന് സ്വാധീനമുള്ള തുറുഞ്ചിയ, സാക്സണി, ബ്രാൻഡൻബുർഗ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത മാസം തിരഞ്ഞെടുപ്പു നടക്കാനിരിക്കെ നടന്ന ആക്രമണം രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.