Breaking News

ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റവുമായി ഖത്തർ

ദോഹ : 2024ൽ ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധത്തിൽ വൻമുന്നേറ്റം നടത്തി ഖത്തർ . 63.75 ശതമാനം വർധനവാണ്  ഉഭയകക്ഷി വ്യാപാരത്തിലുണ്ടായത്. നാഷനൽ പ്ലാനിങ് കൗൺസിൽ (എൻപിസി) പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ജിസിസി രാജ്യങ്ങളുമായുള്ള വ്യാപാര  ബന്ധത്തിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരം 2024ലെ ആദ്യ എട്ട് മാസങ്ങളിൽ 35.13 ബില്യൻ റിയാലായി.
ജിസിസി രാജ്യങ്ങളിൽ ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായത് യുഎഇയാണ്. തുടർന്ന് കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളും. 2024-ലെ ആദ്യ എട്ട് മാസങ്ങളിൽ, യുഎഇയുമായുള്ള ഖത്തറിന്റെ ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് 18.9 ബില്യൻ റിയാലാണ്. മൊത്തം തുകയിൽ, ഖത്തർ 14.865 ബില്യൻ റിയാലിന്റെ ചരക്കുകളും സേവനങ്ങളും കയറ്റുമതി ചെയ്തു, യുഎഇയിൽ നിന്നുള്ള ഇറക്കുമതി 4.038 ബില്യൻ റിയാലാണ്. പ്രധാന കയറ്റുമതിയിൽ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും, അസൈക്ലിക് ഹൈഡ്രോകാർബണുകൾ എന്നിവ ഉൾപ്പെടുന്നു. ഈ കാലയളവിൽ യുഎഇയിൽ നിന്നുള്ള പ്രധാന ഇറക്കുമതി ചെമ്പ് കമ്പിയും സ്വർണവുമായിരുന്നു. 2024 ജനുവരി-ഓഗസ്റ്റ് കാലയളവിൽ 8.8 ബില്യൻ റിയാലിന്റെ പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളുമാണ് യുഎഇയിലേക്കുള്ള ഖത്തറിന്റെ ഏറ്റവും വലിയ കയറ്റുമതി. ഏറ്റവും വലിയ ഇറക്കുമതി വിഭാഗങ്ങൾ 1 ബില്യൻ റിയാലിൽ കൂടുതൽ ചെമ്പ് കമ്പിയും 640 മില്യൻ സ്വർണവുമാണ്.
കുവൈത്തുമായുള്ള ഉഭയകക്ഷി വ്യാപാരം ഇതേ കാലയളവിൽ 7.36 ബില്യൻ റിയാലയിരുന്നു. ഖത്തറിന്റെ കയറ്റുമതി 5.18 ബില്യൻ റിയാൽ ആണ്, കുവൈത്തിൽ നിന്നുള്ള ഇറക്കുമതി 2.184 ബില്യൻ റിയാലാണ്. ഖത്തർ 4.6 ബില്യൻ റിയാൽ വിലമതിക്കുന്ന പെട്രോളിയം വാതകങ്ങളും മറ്റ് വാതക ഹൈഡ്രോകാർബണുകളും കുവൈത്തിലേക്ക് കയറ്റുമതി ചെയ്തു, എട്ട് മാസത്തിനിടെ 1.7 ബില്യൻ റിയാൽ വിലമതിക്കുന്ന സാധനങ്ങൾ ഖത്തറിലേക്ക് ഇറക്കുമതി  ചെയ്തു .
എട്ട് മാസത്തിനിടെ 4.8 ബില്യൻ റിയാലിന്റെ വ്യാപാരവുമായി ഒമാൻ ജിസിസി രാജ്യങ്ങളിക്കിടയിൽ  മൂന്നാം സ്ഥാനത്താണ്. ഒമാനിലേക്കുള്ള ഖത്തരി കയറ്റുമതി 2.1 ബില്യൻ റിയാലിലും ഇറക്കുമതി 2.648 ബില്യൻ റിയാലിലും വ്യാപാരക്കമ്മി 476 മില്യൻ റിയാലുമാണ്. സൗദി അറേബ്യയുമായുള്ള വ്യാപാരം 3.3 ബില്യൻ റിയാലാണ്. ഇതിൽ 2.39 ബില്യൻ കയറ്റുമതിയും 910 മില്യൻ ഇറക്കുമതിയുമാണ്. സൗദി അറേബ്യയിലേക്കുള്ള ഏറ്റവും വലിയ കയറ്റുമതി വിഭാഗം 663.5 മില്യൻ റിയാൽ വിലമതിക്കുന്ന മോട്ടോർ കാറുകളും മറ്റ് മോട്ടോർ വാഹനങ്ങളുമാണ്. ബഹ്‌റൈനുമായുള്ള ഉഭയകക്ഷി വ്യാപാരം 744.2 മില്യൻ ആയിരുന്നു. ഇതിൽ 127.4 മില്യൻ കയറ്റുമതിയും 616.7 മില്യൻ ഇറക്കുമതിയുമാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.