Interview

ജനാധിപത്യത്തിലെ മാധ്യമപ്രവര്‍ത്തനത്തിന് അവധാനത ആവശ്യം : ഡോ.സെബാസ്റ്റിയന്‍ പോള്‍

പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവി നഷ്ടമാകുകയും പലരും ജയിലിലാ കുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ മാധ്യമലോകത്തെ മാറ്റങ്ങളെ വിലയിരുത്തുകയാണ് അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തനം നടത്തിയ ഡോ. സെബാസ്റ്റ്യന്‍ പോള്‍. മാധ്യമവിമര്‍ശകനും ലോക്സഭാംഗവും നിയമസഭാംഗ വുമായിരുന്ന അദ്ദേഹം നിയമപണ്ഡിതന്‍, മാധ്യമവിദഗ്ധന്‍ എന്ന നിലയിലും പ്രാ ഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയത്തിന്റെ പശ്ചാത്തലത്തില്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ സംസാരിക്കുന്നു.

1.അടിയന്തരാവസ്ഥ കാലത്ത് മാധ്യമ പ്രവര്‍ത്തകനായിരുന്ന വ്യക്തി
എന്ന നിലയില്‍ ഈ കാലഘട്ടത്തെ എങ്ങനെ അടയാളപ്പെടുത്തുന്നു?
   അടിയന്തരാവസ്ഥ, പ്രഖ്യാപിതമായാലും അപ്രഖ്യാപിതമായാലും, ഭീകരമായ അവ സ്ഥയാണ്. ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടു ള്ളതാണ് പ്രഖ്യാപിത മായ അടിയന്തരാവസ്ഥ. 1975 ലെ അടിയന്തരാവസ്ഥയ്ക്ക് അനുബന്ധമായി സെന്‍സര്‍ ഷിപ്പും നിലവില്‍ വന്നു. എല്ലാവരും വഴങ്ങിയ പ്പോള്‍ കൗശലത്തോടെയും അനല്‍പ്പ മായ ധൈര്യത്തോടെയും അടിയന്തരാ വസ്ഥയെ വെല്ലു വി ളിച്ച പത്രമാണ് ഇന്ത്യന്‍ എക്സ്പ്രസ്. ഈ പത്രത്തിലാണ് ഞാന്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത്. അ ടവുകള്‍ പതിനെട്ടും പ യറ്റിക്കഴിഞ്ഞ് കീഴടങ്ങുമെന്ന ഘട്ടമായപ്പോള്‍ അപ്രതീക്ഷിതമായി അടിയന്തരാവസ്ഥയുടെ അന്ത്യം സംഭവിച്ചു. സര്‍ക്കാരിന്റെ നിര്‍ബന്ധത്തിനു വഴങ്ങി റാംനാഥ് ഗോയങ്കയ്ക്ക് തന്റെ പ്രിയപ്പെട്ട എഡിറ്റര്‍ എസ്. മല്‍ഗോങ്കറെ ബലി കൊടുക്കേണ്ടിവന്നു. കുല്‍ദീപ് നയ്യാര്‍ ഉള്‍പ്പെടെ നിരവധി പത്രപ്രവര്‍ത്ത കര്‍ ജയിലിലായി.ഇന്ന് പത്രാധിപന്മാര്‍ക്ക് മുന്നറിയിപ്പില്ലാതെ പദവിനഷ്ട മാവു കയും പലരും ജയിലി ലാകുകയും ചെയ്യുമ്പോള്‍ പഴയ കാര്യങ്ങള്‍ വെറുതെ ഓര്‍ത്തുപോകുന്നു.
എല്ലാ അത്യാചാരങ്ങള്‍ക്കും കോടതി അന്നത്തെപ്പോലെ ഇന്നും അംഗീകാരം നല്‍കുന്നു. പ്രഖ്യാപി തമായാലും അപ്രഖ്യാപിതമായാലും അനുഭവിക്കുന്നവര്‍ക്ക് ഒരുപോലെയാണ്. ആവശ്യപ്പെട്ടതിലേ റെ വിധേയത്വം പ്രകടിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ ഇന്നും ആ രീതി അനുവര്‍ത്തിക്കുന്നു. പത്രപ്രവര്‍ ത്തക യൂണിയനും എഡിറ്റേഴ്സ് ഗില്‍ഡും ചില ഘട്ടങ്ങളില്‍ പ്രതിഷേധിക്കുന്നുണ്ട്.പക്ഷേ മാധ്യമ ങ്ങളുടെ പൊതുവായ നിലപാട് സംശയാസ്പദമാണ്. ഭയചകിതമായ മാധ്യമരംഗം ആത്മരക്ഷാര്‍ത്ഥം സ്വയംനിര്‍മിത നി ശ്ശബ്ദതയിലേക്ക് ആണ്ടുപോകുന്നു. ജനാധിപത്യത്തിലെ മാരകപാപമാണ് നിശ്ശബ്ദ ത.

2.മലയാള മാധ്യമ മേഖലയിലും മാധ്യമ പ്രവര്‍ത്തകരുടെ കാഴ്ചപ്പാടിലും വന്ന മാറ്റങ്ങള്‍?
കോര്‍പ്പറേറ്റ് സംസ്‌കാരം മലയാള മാധ്യമ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാക്കി-പോസിറ്റീവ് ആന്‍ഡ് നെഗറ്റീവ്?
            മാധ്യമരംഗത്തെ ധാര്‍മികമായ അപചയത്തിനും ജനാധിപത്യവിരുദ്ധതയ്ക്കും നാം ഏറെക്കാലം റൂപര്‍ട്ട് മര്‍ഡോക്കിനെ കുറ്റപ്പെടുത്തി. ചെങ്കോലും കിരീടവും അവകാശിക്ക് കൈമാറിക്കൊണ്ട് മര്‍ ഡോക്ക് അരങ്ങൊഴിഞ്ഞെങ്കിലും അദ്ദേഹം പ്രോദ്ഘാടനം ചെയ്ത കോര്‍പറേറ്റ് സംസ്‌കൃതി നിലനി ല്‍ക്കുന്നു. മര്‍ഡോക്കിനേക്കാള്‍ ശക്തമായ പ്രതീകങ്ങളും പേരുകളും നമുക്കുണ്ട്. കോര്‍പറേറ്റ് നിയ ന്ത്രണത്തില്‍നിന്ന് മാധ്യമങ്ങള്‍ മുക്തമായിരിക്കണമെന്ന നിലപാട് പണ്ടേയുണ്ടെങ്കിലും ഇന്ത്യയിലെ 80 ശതമാനം ജനങ്ങ ള്‍ ആശ്രയിക്കുന്നത് രണ്ട് കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളെയാണ്. അവ ദേശിയാണെന്നത് സമാശ്വാസത്തിന് വകയാകുന്നില്ല.
ഉടമസ്ഥതയുടെ കേന്ദ്രീകരണം മാധ്യമരംഗത്ത് അവശ്യം വേണ്ടതായ വൈവിധ്യത്തിനും വ്യത്യസ്തത യ്ക്കും തടസമാകുന്നു. ജഫ്രി ആര്‍ച്ചറുടെ രീതിയില്‍ ഇന്ത്യന്‍ എഴുത്തുകാരുണ്ടെങ്കില്‍ അവര്‍ക്ക് പ്ര ചോദനമാകത്തക്ക വിധമാണ് എന്‍ഡിടിവിയുടെ കോര്‍പറേറ്റ് ടേക്ക് ഓവര്‍ നടന്നത്. സമാനമായ നാട കീയത സമ്മതത്തോടെയാണെങ്കിലും കേരളത്തിലും സംഭവിക്കുന്നുണ്ട്. സമ്മതം എന്നു പറഞ്ഞാ ല്‍ പൂര്‍ണസമ്മതം തന്നെയാണ്. മൂലധനം എന്ന മണവാളന്റെ വരവിനുവേണ്ടി വിളക്കില്‍ എണ്ണ യൊഴിച്ച് കാത്തിരിക്കുന്ന കന്യകമാര്‍ ഇവിടെയുമുണ്ട്. കന്യകാത്വം നഷ്ടപ്പെടുത്താന്‍ അവര്‍ക്ക് മടി യില്ല. മാതൃഭൂമി പത്രം സ്വന്തമാകാന്‍ ബെന്നറ് കോള്‍മാന്‍ കമ്പനി ശ്രമിച്ചപ്പോള്‍ കേരളത്തിലുണ്ടായ ജനകീയപ്രതിരോധം ശുഭോദര്‍ക്കമായിരുന്നെങ്കിലും അത് ആവര്‍ത്തിക്കാനിടയില്ല. പത്രങ്ങളുടെ പ്രചാരത്തിലും ചാനലുകളുടെ റേറ്റിങ്ങിലും വിശ്വാസ്യത ഘ ടകമാകുന്നുവെന്നതാണ് ആശ്വാസകര മായ വസ്തുത.

3.സമൂഹ മാധ്യമങ്ങള്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്ളോഗര്‍മാര്‍- മാധ്യമ മേഖലയിലും മാധ്യമ പ്രവര്‍ത്തനത്തിലുമുണ്ടാക്കിയ മാറ്റങ്ങള്‍-
         ഇന്ന് ഇന്‍ഫ്ളുവന്‍സര്‍മാര്‍ പരമ്പരാഗത മാധ്യമങ്ങളിലെ സെലിബ്രിറ്റികളാകുന്നു !
പൈതൃകമാധ്യമങ്ങളില്‍ ആരോപിക്കപ്പെടുന്ന ദോഷങ്ങളില്‍നിന്ന് മുക്തമായി ജനകീയമായി പ്രവര്‍ത്തിക്കുമെന്ന പ്രതീക്ഷയെ ഇല്ലാതാക്കിക്കൊണ്ടാണ് നവമാധ്യമങ്ങളുടെ പ്രവര്‍ത്തനം. മാ ധ്യമങ്ങളുടെ ജനാധിപത്യവത്കരണം ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.