Home

ചെറിയാന്‍ ഫിലിപ്പിനെ ഒതുക്കിയതല്ല ; രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ഒഴിവാക്കിയതെന്ന് സിപിഎം

സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

തിരുവനന്തപുരം : പാര്‍ട്ടി സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന് രാജ്യസഭ സീറ്റ് നിഷേധിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി സിപിഎം. സീറ്റ് നല്‍കാതിരുന്നതിന്റെ കാരണങ്ങള്‍ ചെറിയാന്‍ ഫിലിപ്പിനെ നേതാക്കള്‍ ബോദ്ധ്യപ്പെടുത്തി. സിപിഎമ്മിന്റെ രാജ്യസഭ ഗ്രൂപ്പിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് നേതാക്കളുടെ വിശദീകരണം.

എളമരം കരീം, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ബികാഷ് രഞ്ജന്‍ ഭട്ടാചാര്യ(ബംഗാള്‍), ജര്‍ണാ ദാസ് വൈദ്യ (ത്രിപുര) എന്നിവര്‍ അടങ്ങു ന്നതാണ് രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ്. ഒരു പാര്‍ട്ടിയില്‍ നിന്നും അഞ്ച് അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രാജ്യസഭയില്‍ ഗ്രൂപ്പായി അംഗീ കരി ക്കുകയുളളൂ. ഇല്ലെങ്കില്‍ മറ്റുളളവര്‍ എന്ന ഗണത്തിലായിരിക്കും പരിഗണിക്കുക. പാര്‍ലമെന്റില്‍ ഏറ്റവും സജീവവും കാര്യക്ഷമവുമായ ഇടപെ ടലിന് ഗ്രൂപ്പ് വേണം. ഗ്രൂപ്പ് ഉണ്ടായാല്‍ അതിന് ഒരു ലീഡര്‍ ഉണ്ടാവും.

ലീഡര്‍ ബിസിനസ് അഡൈ്വസറി കമ്മിറ്റിയില്‍ അംഗമാവുക. എന്നാല്‍ ബംഗാളിലേയും ത്രിപുരയിലേയും തിരിച്ചടി രാജ്യസഭയില്‍ സിപിഎമ്മിന്റെ അംഗബലം കുറയാന്‍ ഇടയാക്കി. ഗ്രൂപ്പ് ലീഡറായിരുന്ന തമിഴ്നാട്ടില്‍ നിന്നുളള ടി.കെ.രംഗരാജന്റെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചു. ഇപ്പോള്‍ എളമരം കരീമാണ് ഗ്രൂപ്പ് ലീഡര്‍. രംഗരാജന്‍ ഒഴിഞ്ഞതിന് പിന്നാലെ ബംഗാളില്‍ നിന്നും ബികാഷ് രഞ്ജന്‍ ഭട്ടാചാര്യയെ സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് സിപിഎമ്മിന് ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിച്ചത്. എന്നാല്‍ ഇപ്പോള്‍ കാലാവധി കഴിഞ്ഞ കെ കെ രാഗേഷിന് പുറമെ ത്രിപുരയില്‍ നിന്നുളള ജര്‍ണാ ദാസ് വൈദ്യയുടെ കാലാവധിയും മാസങ്ങള്‍ക്കകം അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ ത്രിപുരയില്‍ നിന്നും ഒരാളെ സഭയില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ തുടര്‍ഭരണം ലഭിക്കാതെ സി പി എമ്മിന് രാജ്യസഭയില്‍ തങ്ങളുടെ ഗ്രൂപ്പ് നിലനിര്‍ത്താന്‍ സാധിക്കില്ലായിരുന്നു. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് കേരളത്തില്‍ ഇടതുമുന്നണിക്ക് ജയിപ്പിക്കാവുന്ന രണ്ടുസീറ്റുകളും സിപിഎം എടുക്കാന്‍ തീരുമാനി ച്ചതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

രാജ്യസഭയിലെ സിപിഎം ഗ്രൂപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി ബി ജെ പി ഇടപെട്ടാണ് രാജ്യസഭ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ നീക്കം നടത്തിയ തെന്ന സംശയം ഇടതുനേതാക്കള്‍ക്കുണ്ട്. നിലവിലെ നിയമസഭയുടെ കാലത്തുതന്നെ രാജ്യസഭ തിരഞ്ഞെടുപ്പ് നടത്താന്‍ സിപിഎം നിയമ പോ രാട്ടം നടത്തിയതും അതുകൊണ്ടാണ്. ഇതോടെയാണ് സ്വതന്ത്രനായി ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭയിലേക്ക് അയക്കാനുളള വഴി അടഞ്ഞതെന്ന് പാര്‍ട്ടി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.