Breaking News

‘ചര്‍ച്ചയ്ക്ക് തയ്യാറെന്ന് വീണ്ടും റഷ്യ; ആക്രമണം നിര്‍ത്തിയിട്ട് ചര്‍ച്ചയാകാം ‘- സെലന്‍സ്‌കി

യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീണ്ടും ചര്‍ ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ചു ചര്‍ച്ച നട ത്താമെന്നാണു റഷ്യയുടെ നിലപാട്.  എന്നാല്‍ ആക്രമണം നിര്‍ ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. 

മോസ്‌ക്കോ : യുക്രൈനില്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ വീ ണ്ടും ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് റഷ്യ. ബെലാറൂസില്‍ വച്ചു ച ര്‍ച്ച നടത്താമെന്നാണു റഷ്യയുടെ നി ലപാട്. ചര്‍ച്ചയ്ക്കായി റഷ്യന്‍ സംഘം ബെലാറൂസിലെത്തി. റഷ്യന്‍ പ്ര സിഡന്റ് വ്ളാദിമിര്‍ പുട്ടിന്റെ പ്രതിനിധികളും സംഘത്തിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ആക്രമണം നിര്‍ത്തിവച്ചാല്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ റഞ്ഞു. ബെലാറസ് വഴി യുക്രൈന്‍ ആക്രമണം നേരിടുമ്പോള്‍ അവിടെ വച്ച് ചര്‍ച്ച സാധ്യമാകില്ല. കഴി ഞ്ഞ രാത്രി കനത്ത ആക്രമണമുണ്ടായി. സിവിലിയന്‍ മേഖലകള്‍ ആക്രമിച്ചു. ആംബുലന്‍സുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും സെലെന്‍സ്‌കി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ കി മൂന്ന് നാറ്റോ രാജ്യങ്ങളിലെ വേദിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വാഴ്‌സ, ഇസ്താംബുള്‍, ബൈകു എന്നീ വേദികളാണ് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചത്.

അതേസമയം, റഷ്യന്‍ അധിനിവേശത്തില്‍ തിരിച്ചടി നല്‍കുന്നതായി യുക്രൈന്‍ സര്‍ക്കാര്‍. ഇതുവരെ 4,300 റഷ്യന്‍ സൈനികരെ വധിച്ചെന്നും 146 സൈനിക ടാങ്കുകള്‍ തകര്‍ത്തെന്നും യുക്രൈന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നു.റഷ്യക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ സൈന്യ ത്തിനും ആയുധധാരികളായ ജനതയ്ക്കും ഒപ്പം വിദേശികളെക്കൂടി അണിനിരത്താനാണു യുക്രൈന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിക്കുകയാണ്. യുക്രൈനിലെ രണ്ട് നഗരങ്ങള്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. ഖാര്‍ക്കീവിലേക്ക് റഷ്യന്‍ സേന പ്രവേശിച്ചതായും റിപ്പോ ര്‍ട്ടുകളുണ്ട്. റഷ്യന്‍ സേന പ്രവേശിച്ചതായി ഖാര്‍ക്കീവിലെ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്.

ഖാര്‍ക്കീവിന് പിന്നാലെ സുമിയിലും റഷ്യന്‍ സേന എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. സുമിയില്‍ വലിയ തോതിലുള്ള സേനാ വാഹനങ്ങളെ റഷ്യ വിന്യസിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഒഡേസയില്‍ ഡ്രോണ്‍ ആക്രമണം നടന്നതായും വാര്‍ത്തകളുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.