ദോഹ: ഗൾഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടിൽ റെക്കോഡ് കുതിപ്പുമായി ഖത്തർ. 2024ൽ ജി.സി.സി രാജ്യങ്ങളുമായി ഖത്തറിന്റെ വ്യാപാരത്തിൽ 63.75 ശതമാനം വർധന രേഖപ്പെടുത്തിയതായി ദേശീയ പ്ലാനിങ് കൗൺസിൽ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. അഞ്ച് ഗൾഫ് രാജ്യങ്ങളുമായി കഴിഞ്ഞ വര്‍ഷം ആദ്യ എട്ടുമാസത്തിനിടക്ക് 3513 കോടി ഖത്തര്‍ റിയാലിന്റെ വ്യാപാരമാണ് നടന്നത്. മുന്‍ വര്‍ഷം ഇത് 2145 കോടി റിയാലായിരുന്നു. യു.എ.ഇയാണ് ഏറ്റവും വലിയ വ്യാപാര പങ്കാളി. 1890 കോടി റിയാല്‍ കഴിഞ്ഞ വർഷം ആദ്യ എട്ടുമാസത്തിലെ വ്യാപാര കണക്കുകൾ. 1486 കോടി റിയാൽ കയറ്റുമതിയും, 400 കോടി റിയാൽ ഇറക്കുമതിയും ഈ വേളയിൽ രേഖപ്പെടുത്തി. പെട്രോളിയം ഉല്പന്നങ്ങളാണ് ഖത്തര്‍ പ്രധാനമായും യു.എ.ഇയിലേക്ക് കയറ്റി അയച്ചത്. കുവൈത്തും ഒമാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ഈ രാജ്യങ്ങളുമായെല്ലാമുള്ള വ്യാപാര ബന്ധത്തില്‍ കയറ്റുമതിയാണ് കൂടുതല്‍. അതേസമയം ജി.സി.സിക്ക് പുറത്ത് ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് വ്യാപാര ബന്ധത്തില്‍ മുന്നിലുള്ളത്. ജനുവരി മുതൽ ആഗസ്റ്റ് വരെ കാലയളവിലെ റിപ്പോർട്ടാണ് എൻ.പി.സി പ്രസിദ്ധീകരിച്ചത്. ശേഷിച്ച നാലുമാസത്തെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.