ദോഹ: വൈദ്യുതി വിച്ഛേദിച്ച് ഗസ്സയെ ഇരുട്ടിലാക്കിയ അധിനിവേശസേനയുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേലിന്റേത്. ഉപരോധിച്ചും മാനുഷിക സഹായ വിതരണം തടഞ്ഞും, അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഗസ്സയിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നതാണ് അധിനിവേശസേനയുടെ നടപടി. മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കാൻ മാത്രമാണ് ഇത് വഴിയൊരുക്കൂവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനങ്ങളുടെ അവകാശങ്ങൾക്കുള്ള ഖത്തറിന്റെ പിന്തുണ ആവർത്തിച്ച മന്ത്രാലയം, 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്ര രൂപവത്കരണമാണ് പരിഹാരമെന്നും വ്യക്തമാക്കി.
വെടിനിർത്തലിന്റെ ആദ്യഘട്ടം പൂർത്തിയാകുകയും, രണ്ടാംഘട്ടം സംബന്ധിച്ച് ചർച്ചകളിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ വിച്ഛേദിച്ചത്. ഗസ്സ ഇരുട്ടിലമരുകയും, കുടിവെള്ള പ്ലാന്റുകളുടേത് ഉൾപ്പെടെ പ്രവർത്തനം നിലക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.