ദോഹ: വൈദ്യുതി വിച്ഛേദിച്ച് ഗസ്സയെ ഇരുട്ടിലാക്കിയ അധിനിവേശസേനയുടെ നടപടിയെ ശക്തമായ ഭാഷയിൽ അപലപിച്ച് ഖത്തർ. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നലംഘനമാണ് ഇസ്രായേലിന്റേത്. ഉപരോധിച്ചും മാനുഷിക സഹായ വിതരണം തടഞ്ഞും, അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചും ഗസ്സയിലെ ജനങ്ങളെ പട്ടിണിയിലേക്ക് നയിക്കുന്നതാണ് അധിനിവേശസേനയുടെ നടപടി. മേഖലയിലെ സംഘർഷ സാധ്യത വർധിപ്പിക്കാൻ മാത്രമാണ് ഇത് വഴിയൊരുക്കൂവെന്നും ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫലസ്തീൻ ജനങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനങ്ങളുടെ അവകാശങ്ങൾക്കുള്ള ഖത്തറിന്റെ പിന്തുണ ആവർത്തിച്ച മന്ത്രാലയം, 1967ലെ അതിർത്തി അടിസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്ര രൂപവത്കരണമാണ് പരിഹാരമെന്നും വ്യക്തമാക്കി.
വെടിനിർത്തലിന്റെ ആദ്യഘട്ടം പൂർത്തിയാകുകയും, രണ്ടാംഘട്ടം സംബന്ധിച്ച് ചർച്ചകളിലേക്ക് നീങ്ങുകയും ചെയ്യുന്നതിനിടെയാണ് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ വിച്ഛേദിച്ചത്. ഗസ്സ ഇരുട്ടിലമരുകയും, കുടിവെള്ള പ്ലാന്റുകളുടേത് ഉൾപ്പെടെ പ്രവർത്തനം നിലക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.