ദോഹ : ഖത്തറിൽ ഏകദേശം 36 ലക്ഷം ഖത്തർ റിയാൽ (ഏകദേശം ₹86 കോടി ഇന്ത്യൻ രൂപ) നികുതി വെട്ടിപ്പ് നടത്തിയ 13 കമ്പനികൾക്കെതിരെ നിയമനടപടി ആരംഭിച്ചു. കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറൽ ടാക്സ് അതോറിറ്റി (GTA) അറിയിച്ചു.
നികുതി അതോറിറ്റിയിലെയും മറ്റ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിലെയും വിദഗ്ധ യൂണിറ്റുകൾ ചേർന്ന് ഈ വർഷം ആദ്യ പകുതിയിൽ നടത്തിയ സമഗ്ര അന്വേഷണത്തിലാണ് വെട്ടിപ്പിന്റെ തെളിവുകൾ ലഭിച്ചത്. കമ്പനികൾ യഥാർഥ വരുമാനം മറച്ചുവെക്കുകയായിരുന്നുവെന്നും അധികൃതർ കണ്ടെത്തി.
നിലവിൽ പബ്ലിക് പ്രോസിക്യൂഷൻ കേസ് കൈമാറിയതോടെ, കൂടുതല്‍ കടുത്ത നിയമ നടപടികളാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ നിയമലംഘനം നടത്തിയ കമ്പനികളുടെ പേരുകൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധിത സമയപരിധിക്ക് മുൻപായി കൃത്യമായി നികുതി അടയ്ക്കണം. സാമ്പത്തിക നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.