അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയോ വസ്തുക്കളോ കൊണ്ടു പോകുമ്പോള്‍ കസ്റ്റംസില്‍ വെളിപ്പെടുത്തണം
ദോഹ : ഖത്തറിലെ വിമാനത്താവളങ്ങള്‍ വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് പരമാവധി കൈവശം വെയ്ക്കാവുന്ന തുക അമ്പതിനായിരം റിയാലാണെന്ന് അധികൃതര്‍ അറിയിച്ചു.
അമ്പതിനായിരം റിയാലില്‍ കുൂടുതല്‍ മൂല്യമുള്ള കറന്‍സിയോ മറ്റു വസ്തുക്കളോ കൊണ്ടുപോകുന്നവര്‍ ഇക്കാര്യം കസ്റ്റംസിനെ അറിയിക്കണം. ഇതിനുള്ള ഡിക്ലറേഷന്‍ വിമാനത്താവളത്തിലെ കസ്റ്റംസ് കൗണ്ടറില്‍ ലഭ്യമാണ്.
ഖത്തറിലേക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാരോട് ഇക്കാര്യം വ്യക്തമാക്കണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
രത്‌നങ്ങള്‍, സ്വര്‍ണം, പ്ലാറ്റിനം തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍, ബാങ്ക് രേഖകള്‍, പ്രോമിസറി നോട്ടുകള്‍, മണി ഓര്‍ഡറുകള്‍ എന്നിവ ഉണ്ടെങ്കിലും ഇക്കാര്യം അറിയിക്കണം.
അമ്പതിനായിരം റിയാലില്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സി കൊണ്ടുപോകുമ്പോള്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.എന്‍ജിഒകള്‍ ആണെങ്കില്‍ ഇവരുടെ സംഘടനകളെ നിയന്ത്രിക്കുന്ന റഗുലേറ്ററി അഥോറിറ്റിയുടെ അനുമതി പത്രം വേണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.