Categories: IndiaNewsReal Estate

കോവിഡ് റിയൽ എസ്‌റ്റേറ്റ് മേഖലയെ മാറ്റിമറിക്കുമെന്ന് ശശി തരൂർ എം.പി

കൊച്ചി: കോവിഡ് 19 ന് ശേഷം മനുഷ്യരുടെ ജീവിതശൈലിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഗൗരവതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ഡോ. ശശി തരൂർ എം.പി പറഞ്ഞു. ഉത്പാദന മേഖലയുടെ വളർച്ചയിലൂടെ മാത്രമേ രാജ്യത്തിന് മുന്നോട്ട് കുതിക്കാൻ കഴിയൂ. വ്യവസായ ക്ലസ്റ്ററുകളിലേക്കും ഉത്പാദന, നിർമാണ മേഖലകളിലേക്കും കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത് അനിവാര്യമാണെന്നും തരൂർ പറഞ്ഞു.
റിയൽ എസ്‌റ്റേറ്റ് സംരംഭകരുടെ സംഘടനയായ ക്രെഡായ് കേരള സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു ഡോ. ശശി തരൂർ.
കോവിഡ് ബാധ ലോകരാജ്യങ്ങളെ തന്നെ സ്തംഭിപ്പിപ്പിച്ചു. 175 രാജ്യങ്ങളിലെ പ്രതിശീർഷ വരുമാനത്തെ ദോഷകരമായി ബാധിച്ചു. 600 ദശലക്ഷം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളി വിടും. ആഗോള വ്യാപാരമേഖലയെ കോവിഡ് തളർത്തി. ലോകത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ടു പുതിയ സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ മാനസികമായി തയാറെടുക്കുകയാണ് വേണ്ടത്. ആദ്യം പകച്ചു നിന്നെങ്കിലും ചൈന വളർച്ചയുടെ വേഗത കൈവരിച്ചു. പല പ്രമുഖ രാജ്യങ്ങളും ചൈനയുമായി വ്യാപാര ബന്ധം ഉപേക്ഷിച്ചെങ്കിലും ഇച്ഛാശക്തി കൈവിടാതെ ചൈന മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.
കോവിഡ് ബാധ ഏറെ ദോഷകരമായി ബാധിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയെയാണ്. നഗരകേന്ദ്രീകൃതമായ പദ്ധതികൾ കൊണ്ട് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വീടുകളിൽ ഇരുന്ന് ജോലി ചെയ്യാമെന്ന സ്ഥിതി വന്നതോടെ നഗര കേന്ദ്രീകൃതമായ വികസനങ്ങൾക്ക് ഇനി പ്രസക്തിയില്ല. വെർച്വൽ റിയാലിറ്റിയിലേക്ക് ലോകം മാറുമ്പോൾ ഇന്ത്യയും അതിനനുസരിച്ച് മാറേണ്ടതുണ്ട്. അതിനു ഭരണാധികാരികൾക്ക് ദീർഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടാകേണ്ടതുണ്ട്.
പാർപ്പിട സമുച്ചയങ്ങൾക്കൊപ്പം ആശുപത്രി സമുച്ചയങ്ങൾക്കായും മുതൽമുടക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കണം. ഉത്പാദന മേഖല മെച്ചപ്പെടുത്താൻ ഗൗരവതരമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലാകും.
വിവിധ രാജ്യങ്ങൾ ചൈനയുമായി വ്യാപാരബന്ധം വിച്ഛേദിച്ചത് മുതലെടുക്കാൻ ഇന്ത്യക്ക് കഴിയണം. ഒരു വർഷത്തിനിടെ 53 കമ്പനികൾ ചൈന വിട്ടപ്പോൾ മൂന്നെണ്ണം മാത്രമാണ് ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചത്. അനാവശ്യ കാലതാമസം, നീതീകരിക്കാനാകാത്ത നിയന്ത്രണങ്ങൾ, വിദഗ്ധ തൊഴിലാളികളുടെ അഭാവം, നിക്ഷേപ സൗഹൃദമില്ലായ്മ, വ്യക്തമായ നയങ്ങളുടെ അഭാവം തുടങ്ങിയവ നിക്ഷേപകരെ പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്.
ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ. ഇറാനി മോഡറേറ്ററായിരുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.