കോവിഡ് 19 മഹാമാരിയുടെ ഭീതിയിലാണ് ലേകമെങ്ങും ജനങ്ങൾ. നാൽപ്പത് ലക്ഷത്തിലധികം പേർക്ക് രോഗം, രണ്ടര ലക്ഷത്തിലധികം പേർ മരിച്ചു. രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം പ്രതിദിനം വർധിക്കുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്ഥമമല്ല. ദുരന്ത സാഹചര്യങ്ങളിൽ തങ്ങൾ എടുത്ത ആരോഗ്യ ഇൻഷുറൻസ് പോളിസികൾ കൊലയാളി വൈറസിനെതിരെ കവറേജ് ലഭ്യമാക്കുമോയെന്ന സംശയവും ആശങ്കയും ഉയരുന്നുണ്ട്.
കോവിഡിന് പ്രത്യേക പോളിസികളും ആരംഭിച്ചുകഴിഞ്ഞു. കോവിഡ് ബാധിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് കവറേജ്, കാലാവധി, ക്ലെയിം ലഭിക്കാനെടുക്കുന്ന സമയം, തുക, നടപടികൾ തുടങ്ങിയ സംശയങ്ങൾ നിരവധി. സംശയങ്ങളും മറുപടികളും നോക്കാം.
സാധാരണ ആരോഗ്യ ഇൻഷുറൻസ് പോളിസി കോവിഡ് ബാധക്ക് കവറേജ് നൽകുമോ?
നൽകും. സാധാരണ ആരോഗ്യ ഇൻഷുറൻസ് സ്‌കീമുകൾ പ്രകാരം കോവിഡുമായി ബന്ധപ്പെട്ട് ക്ലെയിമുകൾ അനുവദിക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവല്പ്‌മെൻറ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ) നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പോളിസിയുള്ള ഒരാൾക്ക് കോവിഡ് ബാധിച്ചാൽ തുക ക്ലെയിം ചെയ്യാം.
കോവിഡ് ബാധക്ക് നൽകുന്ന കവറേജിന്റെ പരിധി എത്രയാണ് ?
സ്ഥിരമായ ആരോഗ്യ ഇൻഷുറൻസ് പ്ലാനിന് കീഴിൽ മറ്റു അസുഖങ്ങൾക്ക് ലഭിക്കുന്ന കവറേജിന് സമാനമാണ് കോവിഡ് ബാധിക്കുമ്പോൾ ലഭിക്കുന്ന കവറേജും. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലേ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കൂ. ആശുപത്രിയിലായിരിക്കുന്ന സമയത്തെ ചികിത്സക്കുള്ള എല്ലാ ചെലവുകളും ഇൻഷുറൻസ് കവറേജിലുടെ ലഭിക്കും. പുറമെ കോവിഡിന്റെ കാര്യത്തിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള മെഡിക്കൽ കാര്യങ്ങൾക്കുള്ള ചെലവും ഇൻഷുറൻസിൽ ഉൾപ്പെടും. കോവിഡ് സാമ്പിൾ പരിശോധന, ഇടവിട്ടുള്ള രക്തസാമ്പിൾ പരിശോധന, എക്‌സ്‌റേ, ആംബുലൻസ് ചെലവ് എന്നിവയെല്ലാം ലഭിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസം മുമ്പും ആശുപത്രിയിലെ ചികിത്സക്കുശേഷമുള്ള 30 ദിവസത്തിനും ഇടയിലായിരിക്കും ഇത് ബാധകമാകുക.
കോവിഡിനുവേണ്ടി പുതിയ പോളിസി എടുക്കാൻ കഴിയുമോ?
തീർച്ചയായും. കോവിഡിന് മാത്രമല്ല മറ്റു അസുഖങ്ങൾക്കും ഇൻഷുറൻസ് പോളിസി എപ്പോൾ വേണമെങ്കിലും എടുക്കാം. പോളിസി എടുക്കുന്നതിന് മുമ്പ് രണ്ടു കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം. കോവിഡ് ബാധിച്ചശേഷം ഒരു ഇൻഷുറൻസ് കമ്പനിയും പോളിസി നൽകില്ല. പോളിസി എടുക്കുന്നതിന് മുമ്പ് ഒരു രോഗവുമില്ലെന്ന് ഉറപ്പാക്കണം. പോളിസി വാങ്ങിയശേഷം 30 ദിവസത്തിന് ശേഷമേ കോവിഡ് ബാധക്ക് കവറേജ് ലഭിക്കൂ. സാധാരണ ആശുപത്രി ചികിത്സക്ക് പോളിസി വാങ്ങി 30 ദിവസത്തിനുശേഷവും സ്ഥിരം രോഗങ്ങൾക്ക് രണ്ടു മുതൽ നാലു വർഷം വരെയും കഴിഞ്ഞുമാണ് കമ്പനികൾ കവറേജ് നൽകുക. അപകട ഇൻഷുറൻസുകൾക്ക് ഇത് ബാധകമല്ല. അപകട ഇൻഷുറൻസ് എടുത്താൽ തൊട്ടുത്ത ദിവസം മുതൽ ക്ലെയിമിന് അർഹതയുണ്ടാകും.
കോവിഡിന് പോളിസി എടുത്ത് തൊട്ടടുത്ത ദിവസം മുതൽ കവറേജ് ലഭിക്കുമോ ?
ഇൻഷുറൻസ് കമ്പനികൾ കോവിഡിന് മാത്രമായി പ്രത്യേക പ്ലാനുകളോടെ കവറേജ് നൽകുന്നുണ്ട്. കോവിഡ് പോസിറ്റീവായാൽ പോളിസിലൂടെ ചികിത്സക്ക് ചെലവായ മുഴുവൻ തുകയും ലഭിക്കും. മെഡിക്കൽ സെന്ററിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെടുന്നവർക്ക് കവറേജിന്റെ 50 ശതമാനവും ലഭിക്കും. പോളിസിയെടുത്ത് പത്തു മുതൽ 15 ദിവസത്തിനു ശേഷമായിരിക്കും കവറേജ് ലഭിക്കുക. ഐ.സി.ഐ.സി.ഐ ലോംബാർഡ്, സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ്, ഫ്യൂച്ചർ ജനറലി തുടങ്ങിയ കമ്പനികൾ ഇത്തരം പോളിസികൾ നൽകുന്നുണ്ട്.
കോവിഡ് ചികിത്സക്കായി ചെലവാകുന്ന തുക എത്ര ?
പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാൽ കോവിഡ് വൈറസ് ചികിത്സയുടെ ചെലവും വ്യത്യസ്തമായിരിക്കും. ആശുപത്രി, രോഗത്തിന്റെ വ്യാപ്തി, രോഗിയുടെ പ്രായം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ചെലവുകൾ മാറിവരാം. 30 മുതൽ 45 വയസു വരെയുള്ള ഒരാൾക്ക് സാധാരണ സ്വകാര്യ ആശുപത്രിയിൽ അഞ്ചു ലക്ഷം മുതൽ ആറു ലക്ഷം രൂപ വരെ ചികിത്സ ചെലവ് വരും. രോഗിക്ക് 50 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ ചെലവ് പത്തു മുതൽ 12 ലക്ഷം വരെയാകാം.
വിവരങ്ങൾക്ക് കടപ്പാട്
അമിത് ഛബ്ര
പോളിസി ബസാർഡോട്ട്‌കോം
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.